സുവിശേഷകൻ റവ. റയ്നാർഡ് ബോങ്കെ അന്തരിച്ചു
ഫ്ലോറിഡ (യുഎസ്) ∙ ലോകപ്രശസ്ത ജർമൻ സുവിശേഷകനും മിഷനറിയുമായ റവ. റയ്നാർഡ് ബോങ്കെ (79) അന്തരിച്ചു.‘ആഫ്രിക്കയുടെ ബില്ലി ഗ്രഹാം’ എന്നറിയപ്പെടുന്ന റവ. ബോങ്കെ, 1967 മുതൽ 2017 വരെ ആയിരക്കണക്കിനു വേദികളിൽ സുവിശേഷ പ്രസംഗം നടത്തി. 2000 ൽ നൈജീരിയയിൽ അദ്ദേഹത്തിന്റെ യോഗത്തിൽ 16 ലക്ഷം പേർ പങ്കെടുത്തു.ജർമനിയിലെ
ഫ്ലോറിഡ (യുഎസ്) ∙ ലോകപ്രശസ്ത ജർമൻ സുവിശേഷകനും മിഷനറിയുമായ റവ. റയ്നാർഡ് ബോങ്കെ (79) അന്തരിച്ചു.‘ആഫ്രിക്കയുടെ ബില്ലി ഗ്രഹാം’ എന്നറിയപ്പെടുന്ന റവ. ബോങ്കെ, 1967 മുതൽ 2017 വരെ ആയിരക്കണക്കിനു വേദികളിൽ സുവിശേഷ പ്രസംഗം നടത്തി. 2000 ൽ നൈജീരിയയിൽ അദ്ദേഹത്തിന്റെ യോഗത്തിൽ 16 ലക്ഷം പേർ പങ്കെടുത്തു.ജർമനിയിലെ
ഫ്ലോറിഡ (യുഎസ്) ∙ ലോകപ്രശസ്ത ജർമൻ സുവിശേഷകനും മിഷനറിയുമായ റവ. റയ്നാർഡ് ബോങ്കെ (79) അന്തരിച്ചു.‘ആഫ്രിക്കയുടെ ബില്ലി ഗ്രഹാം’ എന്നറിയപ്പെടുന്ന റവ. ബോങ്കെ, 1967 മുതൽ 2017 വരെ ആയിരക്കണക്കിനു വേദികളിൽ സുവിശേഷ പ്രസംഗം നടത്തി. 2000 ൽ നൈജീരിയയിൽ അദ്ദേഹത്തിന്റെ യോഗത്തിൽ 16 ലക്ഷം പേർ പങ്കെടുത്തു.ജർമനിയിലെ
ഫ്ലോറിഡ (യുഎസ്) ∙ ലോകപ്രശസ്ത ജർമൻ സുവിശേഷകനും മിഷനറിയുമായ റവ. റയ്നാർഡ് ബോങ്കെ (79) അന്തരിച്ചു.‘ആഫ്രിക്കയുടെ ബില്ലി ഗ്രഹാം’ എന്നറിയപ്പെടുന്ന റവ. ബോങ്കെ, 1967 മുതൽ 2017 വരെ ആയിരക്കണക്കിനു വേദികളിൽ സുവിശേഷ പ്രസംഗം നടത്തി. 2000 ൽ നൈജീരിയയിൽ അദ്ദേഹത്തിന്റെ യോഗത്തിൽ 16 ലക്ഷം പേർ പങ്കെടുത്തു.
ജർമനിയിലെ കോനിങ്സ്ബർഗിൽ പാസ്റ്ററുടെ മകനായി 1940 ലാണ് ജനനം. ചെറുപ്പം മുതൽ ആഫ്രിക്കയിൽ മിഷനറി പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. 1974 ൽ ‘ക്രൈസ്റ്റ് ഫോർ ഓൾ നേഷൻസ്’ സ്ഥാപിച്ചു. 40 പുസ്തകങ്ങളുടെ രചയിതാവാണ്. ബോങ്കെ ആഫ്രിക്കയിൽ പ്രവർത്തിച്ചപ്പോഴും കുടുംബം യുഎസിലെ ഫ്ലോറിഡയിലായിരുന്നു. ആനി ബോങ്കെ ആണ് ഭാര്യ. 3 മക്കൾ. ബോങ്കെയുടെ മരണം നൈജീരിയയ്ക്കും ആഫ്രിക്കയ്ക്കും നഷ്ടമാണെന്നു നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു.