ഇന്ത്യയെയും ഉൾപ്പെടുത്തി ജി7 വികസിപ്പിക്കാൻ ട്രംപ്
ജൂണിൽ നടക്കാനിരുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി സെപ്റ്റംബറിലേക്കു മാറ്റിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യം പരിഗണിച്ചാണിത്. 7 രാജ്യങ്ങളുടെ കൂട്ടായ്മ ജി7 ന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ഇന്ത്യ, ദക്ഷിണ കൊറിയ,
ജൂണിൽ നടക്കാനിരുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി സെപ്റ്റംബറിലേക്കു മാറ്റിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യം പരിഗണിച്ചാണിത്. 7 രാജ്യങ്ങളുടെ കൂട്ടായ്മ ജി7 ന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ഇന്ത്യ, ദക്ഷിണ കൊറിയ,
ജൂണിൽ നടക്കാനിരുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി സെപ്റ്റംബറിലേക്കു മാറ്റിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യം പരിഗണിച്ചാണിത്. 7 രാജ്യങ്ങളുടെ കൂട്ടായ്മ ജി7 ന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ഇന്ത്യ, ദക്ഷിണ കൊറിയ,
വാഷിങ്ടൻ∙ ജൂണിൽ നടക്കാനിരുന്ന വികസിത രാജ്യങ്ങളുടെ കൂട്ടായ്മയായ ജി7 ഉച്ചകോടി സെപ്റ്റംബറിലേക്കു മാറ്റിവയ്ക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. കോവിഡ് പ്രതിസന്ധിയുടെ സാഹചര്യം പരിഗണിച്ചാണിത്. 7 രാജ്യങ്ങളുടെ കൂട്ടായ്മ ജി7 ന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നും ഇന്ത്യ, ദക്ഷിണ കൊറിയ, ഓസ്ട്രേലിയ, റഷ്യ എന്നീ രാജ്യങ്ങളെക്കൂടി ഉൾപ്പെടുത്തി ജി 10, അല്ലെങ്കിൽ ജി11 ആയി വികസിപ്പിക്കേണ്ട കാലമായെന്നും ട്രംപ് പറഞ്ഞു.
യുഎസിനു പുറമേ ഫ്രാൻസ്, യുകെ, ജർമനി, ഇറ്റലി, ജപ്പാൻ,കാനഡ എന്നീ രാജ്യങ്ങളാണു ജി7 കൂട്ടായ്മയിലുള്ളത്. കഴിഞ്ഞ തവണ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രത്യേക ക്ഷണിതാവായി ഉച്ചകോടിയിൽ പങ്കെടുത്തിരുന്നു. 2014ൽ റഷ്യയെ കൂട്ടായ്മയിൽനിന്ന് ഒഴിവാക്കിയതാണ്.
English summary: G7 postpones