മതനിന്ദ: പാക്കിസ്ഥാനിൽ തൊഴിലാളിക്ക് വധശിക്ഷ
ലഹോർ ∙ മതനിന്ദാക്കുറ്റം ചുമത്തി ഗാർമെന്റ് ഫാക്ടറി തൊഴിലാളിയെ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. സ്ഥാപനത്തിലെ സൂപ്പർവൈസർക്ക്, ക്രിസ്ത്യാനിയായ അസിഫ് പർവേസ് പ്രവാചകനെ നിന്ദിക്കുന്ന ഫോൺ സന്ദേശം അയച്ചുവെന്നാണ്
ലഹോർ ∙ മതനിന്ദാക്കുറ്റം ചുമത്തി ഗാർമെന്റ് ഫാക്ടറി തൊഴിലാളിയെ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. സ്ഥാപനത്തിലെ സൂപ്പർവൈസർക്ക്, ക്രിസ്ത്യാനിയായ അസിഫ് പർവേസ് പ്രവാചകനെ നിന്ദിക്കുന്ന ഫോൺ സന്ദേശം അയച്ചുവെന്നാണ്
ലഹോർ ∙ മതനിന്ദാക്കുറ്റം ചുമത്തി ഗാർമെന്റ് ഫാക്ടറി തൊഴിലാളിയെ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. സ്ഥാപനത്തിലെ സൂപ്പർവൈസർക്ക്, ക്രിസ്ത്യാനിയായ അസിഫ് പർവേസ് പ്രവാചകനെ നിന്ദിക്കുന്ന ഫോൺ സന്ദേശം അയച്ചുവെന്നാണ്
ലഹോർ ∙ മതനിന്ദാക്കുറ്റം ചുമത്തി ഗാർമെന്റ് ഫാക്ടറി തൊഴിലാളിയെ പാക്കിസ്ഥാൻ കോടതി വധശിക്ഷയ്ക്കു വിധിച്ചു. സ്ഥാപനത്തിലെ സൂപ്പർവൈസർക്ക്, ക്രിസ്ത്യാനിയായ അസിഫ് പർവേസ് പ്രവാചകനെ നിന്ദിക്കുന്ന ഫോൺ സന്ദേശം അയച്ചുവെന്നാണ് ആരോപണം. 2013ൽ റജിസ്റ്റർ ചെയ്ത കേസിലാണു ലഹോർ കോടതിയുടെ വിധി. മതം മാറാൻ വിസമ്മതിച്ചതുകൊണ്ടാണു സൂപ്പർവൈസർ തനിക്കെതിരെ പരാതി നൽകിയതെന്നു അസിഫ് പർവേസ് കോടതിയിൽ പറഞ്ഞു. വിധിക്കെതിരെ അപ്പീൽ നൽകുമെന്നു പർവേസിന്റെ അഭിഭാഷകൻ വ്യക്തമാക്കി. വ്യക്തിവൈരാഗ്യം തീർക്കാൻ മതനിന്ദാക്കുറ്റം വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി മനുഷ്യാവകാശ സംഘടനകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.