വരവും പോക്കും കടമ്പ; കല്യാണവും ഗൾഫിൽ; ഖത്തറില്‍ പത്തിലേറെ മലയാളി കല്യാണങ്ങള്‍
ദോഹ ∙ കല്യാണം നാട്ടിൽ നടത്തണമെന്ന ഗൾഫ് മലയാളികളുടെ സ്വപ്നങ്ങൾക്കു തടയിട്ട് കോവിഡ്. നാട്ടിൽ ആഘോഷപൂർവം നടത്താനിരുന്ന പത്തിലേറെ വിവാഹങ്ങളാണു മാസ്‌ക്കിട്ട്, അകലം പാലിച്ച് ചുരുക്കം ആളുകളുമായി ഖത്തറിൽ ഈയിടെ നടന്നത്. നാട്ടിലുള്ളവർ
ദോഹ ∙ കല്യാണം നാട്ടിൽ നടത്തണമെന്ന ഗൾഫ് മലയാളികളുടെ സ്വപ്നങ്ങൾക്കു തടയിട്ട് കോവിഡ്. നാട്ടിൽ ആഘോഷപൂർവം നടത്താനിരുന്ന പത്തിലേറെ വിവാഹങ്ങളാണു മാസ്‌ക്കിട്ട്, അകലം പാലിച്ച് ചുരുക്കം ആളുകളുമായി ഖത്തറിൽ ഈയിടെ നടന്നത്. നാട്ടിലുള്ളവർ
ദോഹ ∙ കല്യാണം നാട്ടിൽ നടത്തണമെന്ന ഗൾഫ് മലയാളികളുടെ സ്വപ്നങ്ങൾക്കു തടയിട്ട് കോവിഡ്. നാട്ടിൽ ആഘോഷപൂർവം നടത്താനിരുന്ന പത്തിലേറെ വിവാഹങ്ങളാണു മാസ്‌ക്കിട്ട്, അകലം പാലിച്ച് ചുരുക്കം ആളുകളുമായി ഖത്തറിൽ ഈയിടെ നടന്നത്. നാട്ടിലുള്ളവർ
ദോഹ ∙ കല്യാണം നാട്ടിൽ നടത്തണമെന്ന ഗൾഫ് മലയാളികളുടെ സ്വപ്നങ്ങൾക്കു തടയിട്ട് കോവിഡ്. നാട്ടിൽ ആഘോഷപൂർവം നടത്താനിരുന്ന പത്തിലേറെ വിവാഹങ്ങളാണു മാസ്‌ക്കിട്ട്, അകലം പാലിച്ച് ചുരുക്കം ആളുകളുമായി ഖത്തറിൽ ഈയിടെ നടന്നത്. നാട്ടിലുള്ളവർ ഓൺലൈനായി കല്യാണം കൂടി. രക്ഷിതാക്കൾക്കു ഖത്തറിൽ എത്താനാകാത്തതിനാൽ വരനും വധുവും മാത്രമായി നടന്ന വിവാഹങ്ങളുമുണ്ട്.
കോവിഡ് നിയന്ത്രണങ്ങളിൽ ഓഗസ്റ്റ് 1 മുതൽ ഖത്തർ ചില ഇളവുകൾ പ്രഖ്യാപിച്ചതോടെ ഇവിടെ ജോലിയുള്ള വധൂവരൻമാരാണ് തലസ്ഥാന നഗരമായ ദോഹയിലെ വിവിധ സ്ഥലങ്ങളിൽ വിവാഹിതരായത്. വിവാഹത്തിനു നാട്ടിലേക്കു പോയാൽ അവിടെയും തിരികെയെത്തി ദോഹയിലും ക്വാറന്റീൻ വേണം. ദോഹയിലേക്കു റീ എൻട്രി പെർമിറ്റ് ഉൾപ്പെടെയുള്ള കടമ്പകളും ഇവരെ പിന്നോട്ടു വലിക്കുന്നു. വൈകിയാൽ ജോലി നഷ്ടമാകുമോ എന്നും ആശങ്കയുണ്ട്. മലയാളി വിവാഹങ്ങൾക്കു ദോഹ വേദിയാകാൻ തുടങ്ങിയതോടെ ബ്യൂട്ടി പാർലർ സ്വർണ, വസ്ത്ര മേഖലകളിലും തിരക്കേറി.