ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ഭൂകമ്പത്തിൽ 162 പേർ കൊല്ലപ്പെട്ടു. 700 പേർക്കു പരുക്കേറ്റു. 2200 വീടുകളും സ്കൂളുകളും തകർന്നു. 1300 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ഭൂകമ്പത്തിൽ 162 പേർ കൊല്ലപ്പെട്ടു. 700 പേർക്കു പരുക്കേറ്റു. 2200 വീടുകളും സ്കൂളുകളും തകർന്നു. 1300 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ഭൂകമ്പത്തിൽ 162 പേർ കൊല്ലപ്പെട്ടു. 700 പേർക്കു പരുക്കേറ്റു. 2200 വീടുകളും സ്കൂളുകളും തകർന്നു. 1300 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിൽ ഇന്നലെ ഉച്ചതിരിഞ്ഞുണ്ടായ ഭൂകമ്പത്തിൽ 162 പേർ കൊല്ലപ്പെട്ടു. 700 പേർക്കു പരുക്കേറ്റു. 2200 വീടുകളും സ്കൂളുകളും തകർന്നു. 1300 ഓളം പേരെ മാറ്റിപ്പാർപ്പിച്ചു കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയവർക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. തലസ്ഥാന നഗരമായ ജക്കാർത്തയിലും ഭൂചലനം അനുഭവപ്പെട്ടു. ആളുകൾ വീടുകളിൽനിന്നും ജോലിസ്ഥലങ്ങളിൽനിന്നും ഇറങ്ങിയോടി.

ജാവ ദ്വീപിൽ ഉണ്ടായ ഭൂചലനത്തിൽ പരുക്കേറ്റ സഹപ്രവർത്തകരെ രക്ഷിക്കാൻ ശ്രമിക്കുന്ന ഉദ്യോഗ‌സ്ഥർ: സിയാഞ്ചുർ പ്രവിശ്യയിലെ നഗരസഭാ കെട്ടിടത്തിനു മുന്നിൽ നിന്നുള്ള ദൃശ്യം: Photo Credits: Antara Foto/Regional Disasters Mitigation Agency (BPBD) via REUTERS

5.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഏറ്റവും ബാധിച്ചതു ജക്കാർത്തയിൽനിന്ന് 75 കിലോമീറ്റർ തെക്കുകിഴക്കുള്ള സിയാൻജുർ നഗരത്തെയാണ്. വൈദ്യുതിയും വാർത്താവിനിമയ സംവിധാനങ്ങളും തകരാറിലായി. 2 മണിക്കൂറിനുള്ളിൽ 25 തുടർ ചലനങ്ങളും ഇവിടെ രേഖപ്പെടുത്തി. സൂനാമിക്കു സാധ്യതയില്ലെന്നാണു റിപ്പോർട്ട്. സജീവ ഭൂകമ്പ മേഖലയിൽ സ്ഥിതിചെയ്യുന്ന രാജ്യമായ ഇന്തൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനങ്ങളും പതിവാണ്.

ജാവ ദ്വീപിൽ ഉണ്ടായ ഭൂചലനത്തിനു പിന്നാലെ ഇന്തൊനീഷ്യയിലെ ആഭ്യന്തരമന്ത്രാലയത്തിന്റെ കെട്ടിടത്തിനു പുറത്ത് കൂടി നിൽക്കു സുരക്ഷാ ഉദ്യോഗസ്‌ഥർ: ചിത്രം: REUTERS/Willy Kurniawan
ADVERTISEMENT

2004ൽ സുമാത്രയിൽ 9.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടർന്നുണ്ടായ ശക്തമായ സൂനാമിയിൽ 14 രാജ്യങ്ങളിലായി 2.26 ലക്ഷം പേരാണു കൊല്ലപ്പെട്ടത്. ഇതിൽ പകുതിയും ഇന്തൊനീഷ്യക്കാരായിരുന്നു.

ഇന്തൊനീഷ്യയിലെ വെസ്റ്റ് ജാവ പ്രവിശ്യയിലുണ്ടായ ഭൂചലനത്തിൽ പരുക്കേറ്റവർക്കായി ആശുപത്രിക്കു പുറത്തൊരുക്കിയ താൽക്കാലിക ചികിത്സാകേന്ദ്രം. ചിത്രം: എപി

English Summary: Indonesia Earthquake