ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ ഏറ്റവും കരുത്തേറിയ പദവിയായ കരസേനാ മേധാവി സ്ഥാനത്തേക്ക് വരികയാണ് ലഫ്. ജനറൽ അസിം മുനീർ. ഐഎസ്ഐ, മിലിറ്ററി ഇന്റലിജൻസ് എന്നീ 2 ചാരസംഘടനകളുടെയും മേധാവിയായിരുന്ന ആദ്യ പട്ടാള മേധാവി എന്ന സവിശേഷത അസിമിന്റെ നിയമനത്തിനുണ്ട്.പുതിയ നിയമനം ഇന്ത്യയോടുള്ള പാക്ക് സൈന്യത്തിന്റെ സമീപനത്തിൽ

ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ ഏറ്റവും കരുത്തേറിയ പദവിയായ കരസേനാ മേധാവി സ്ഥാനത്തേക്ക് വരികയാണ് ലഫ്. ജനറൽ അസിം മുനീർ. ഐഎസ്ഐ, മിലിറ്ററി ഇന്റലിജൻസ് എന്നീ 2 ചാരസംഘടനകളുടെയും മേധാവിയായിരുന്ന ആദ്യ പട്ടാള മേധാവി എന്ന സവിശേഷത അസിമിന്റെ നിയമനത്തിനുണ്ട്.പുതിയ നിയമനം ഇന്ത്യയോടുള്ള പാക്ക് സൈന്യത്തിന്റെ സമീപനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ ഏറ്റവും കരുത്തേറിയ പദവിയായ കരസേനാ മേധാവി സ്ഥാനത്തേക്ക് വരികയാണ് ലഫ്. ജനറൽ അസിം മുനീർ. ഐഎസ്ഐ, മിലിറ്ററി ഇന്റലിജൻസ് എന്നീ 2 ചാരസംഘടനകളുടെയും മേധാവിയായിരുന്ന ആദ്യ പട്ടാള മേധാവി എന്ന സവിശേഷത അസിമിന്റെ നിയമനത്തിനുണ്ട്.പുതിയ നിയമനം ഇന്ത്യയോടുള്ള പാക്ക് സൈന്യത്തിന്റെ സമീപനത്തിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി ∙ പാക്കിസ്ഥാനിലെ ഏറ്റവും കരുത്തേറിയ പദവിയായ കരസേനാ മേധാവി സ്ഥാനത്തേക്ക് വരികയാണ് ലഫ്. ജനറൽ അസിം മുനീർ. ഐഎസ്ഐ, മിലിറ്ററി ഇന്റലിജൻസ് എന്നീ 2 ചാരസംഘടനകളുടെയും മേധാവിയായിരുന്ന ആദ്യ പട്ടാള മേധാവി എന്ന സവിശേഷത അസിമിന്റെ നിയമനത്തിനുണ്ട്.

പുതിയ നിയമനം ഇന്ത്യയോടുള്ള പാക്ക് സൈന്യത്തിന്റെ സമീപനത്തിൽ പ്രത്യേകിച്ചു മാറ്റങ്ങളൊന്നുമുണ്ടാക്കാനിടയില്ല. അസിം ഐഎസ്ഐ മേധാവിയായിരുന്നപ്പോഴാണ് പുൽവാമ ഭീകരാക്രമണം നടന്നത്. കശ്മീർ തർക്കത്തിലും പരമ്പരാഗത നിലപാടാണ് അസിം പുലർത്തുന്നത്.

ADVERTISEMENT

2019 ൽ, അന്നു പാക്ക് പ്രധാനമന്ത്രിയായിരുന്ന ഇമ്രാൻ ഖാന്റെ ഭാര്യയുടെ അഴിമതി പുറത്തു കൊണ്ടുവന്നത് അസിം നേതൃത്വം നൽകിയ അന്വേഷണമാണ്. അന്ന് അസിമിന്റെ സ്ഥാനം തെറിക്കാൻ ഇതിടയാക്കി. പാക്കിസ്ഥാനിൽ വരുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാൻ തിരിച്ചുവരുമെന്ന് കരുതപ്പെടുന്നു. അങ്ങനെയെങ്കിൽ കരസേനാ മേധാവിയും പ്രധാനമന്ത്രിയും ഒത്തുപോകാൻ ഇടയില്ല.

അസിം മുനീർ പാക്ക്സേനാ മേധാവി

ADVERTISEMENT

ഇസ്‌ലാമാബാദ് ∙ പാക്കിസ്ഥാന്റെ കരസേനാ മേധാവിയായി ലഫ്. ജനറൽ അസിം മുനീർ (61) നിയമിതനായി. പാക്കിസ്ഥാന്റെ ചാരസംഘടനയായ ഐഎസ്ഐ, മിലിറ്ററി ഇന്റലിജൻസ് എന്നിവയുടെ മേധാവിയായിരുന്നു അസിം. 2016 മുതൽ ഈ പദവി വഹിക്കുന്ന ജനറൽ ഖമർ ജാവേദ് ബജ്‌വ വിരമിക്കുന്നതിനെത്തുടർന്നാണ് അസിമിന്റെ നിയമനം. ബജ്‌വയുടെ കുടുംബം കഴിഞ്ഞ 6 വർഷം കൊണ്ട് ശതകോടീശ്വരന്മാരായെന്ന ആരോപണത്തിന്റെ നിഴലിലാണ് അദ്ദേഹം പടിയിറങ്ങുന്നത്. ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റിയുടെ ചെയർമാനായി ലഫ്. ജനറൽ സഹീർ ഷംഷാദ് മിർസയെയും നിയമിച്ചിട്ടുണ്ട്.

English Summary: New Pakistan Army Chief: Who Is Lt Gen Asim Munir