ഭീമൻ ഛിന്നഗ്രഹം, സെക്കൻഡിൽ 18.2 കി.മീ വേഗം; യുഎസിലെ എംപയർ ബിൽഡിങ്ങിനേക്കാൾ വലുപ്പം
ന്യൂയോർക്ക് ∙ 1,570 അടി വലുപ്പമുള്ള ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നുപോകുമെന്ന് നാസ അറിയിച്ചു. 2008 ഒഎസ്7 എന്നു പേരിട്ടിരിക്കുന്ന
ന്യൂയോർക്ക് ∙ 1,570 അടി വലുപ്പമുള്ള ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നുപോകുമെന്ന് നാസ അറിയിച്ചു. 2008 ഒഎസ്7 എന്നു പേരിട്ടിരിക്കുന്ന
ന്യൂയോർക്ക് ∙ 1,570 അടി വലുപ്പമുള്ള ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നുപോകുമെന്ന് നാസ അറിയിച്ചു. 2008 ഒഎസ്7 എന്നു പേരിട്ടിരിക്കുന്ന
ന്യൂയോർക്ക് ∙ 1,570 അടി വലുപ്പമുള്ള ഛിന്നഗ്രഹം വെള്ളിയാഴ്ച ഭൂമിയെ കടന്നുപോകുമെന്ന് നാസ അറിയിച്ചു. 2008 ഒഎസ്7 എന്നു പേരിട്ടിരിക്കുന്ന ഇതിന് യുഎസിലെ എംപയർ ബിൽഡിങ്ങിനേക്കാൾ വലുപ്പമുണ്ട്. എംപയർ ബിൽഡിങ്ങിന് 1250 അടിയും ഐഫൽ ടവറിന് 980 അടിയുമാണ് ഉയരം.
ഭൂമിയിൽ നിന്ന് 17.7 ലക്ഷം മൈൽ അകലെക്കൂടിയാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്. വേഗം സെക്കൻഡിൽ 18.2 കിലോമീറ്റർ. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കാത്തതിനാൽ ആശങ്കയ്ക്ക് വകയില്ലെന്ന് നാസ അറിയിച്ചു.
സൗരയൂഥത്തില വലിയ പാറക്കഷണങ്ങളാണ് ഛിന്നഗ്രഹങ്ങൾ. ഇവയിൽ ഭൂരിഭാഗവും ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലാണ് കാണപ്പെടുന്നത്.