ഇസ്‌ലാമാബാദ് ∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പ്രശ്നമേഖലയായ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിൽ സ്ഫോടകവസ്തു നിറച്ച വാൻ ബസിലിടിപ്പിച്ച് ഭീകരർ 6 ചൈനക്കാരെ കൊലപ്പെടുത്തി. ദാസു ജലവൈദ്യുതപദ്ധതിക്കുവേണ്ടി പ്രവർത്തിക്കുന്ന എൻജിനീയർമാരാണു മരിച്ചത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മറ്റൊരു സംഭവത്തിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നാവികസേനാ താവളത്തിൽ ആക്രമണം നടത്തിയ 4 ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും മരിച്ചു.

ഇസ്‌ലാമാബാദ് ∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പ്രശ്നമേഖലയായ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിൽ സ്ഫോടകവസ്തു നിറച്ച വാൻ ബസിലിടിപ്പിച്ച് ഭീകരർ 6 ചൈനക്കാരെ കൊലപ്പെടുത്തി. ദാസു ജലവൈദ്യുതപദ്ധതിക്കുവേണ്ടി പ്രവർത്തിക്കുന്ന എൻജിനീയർമാരാണു മരിച്ചത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മറ്റൊരു സംഭവത്തിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നാവികസേനാ താവളത്തിൽ ആക്രമണം നടത്തിയ 4 ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ് ∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പ്രശ്നമേഖലയായ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിൽ സ്ഫോടകവസ്തു നിറച്ച വാൻ ബസിലിടിപ്പിച്ച് ഭീകരർ 6 ചൈനക്കാരെ കൊലപ്പെടുത്തി. ദാസു ജലവൈദ്യുതപദ്ധതിക്കുവേണ്ടി പ്രവർത്തിക്കുന്ന എൻജിനീയർമാരാണു മരിച്ചത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മറ്റൊരു സംഭവത്തിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നാവികസേനാ താവളത്തിൽ ആക്രമണം നടത്തിയ 4 ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇസ്‌ലാമാബാദ് ∙ വടക്കുപടിഞ്ഞാറൻ പാക്കിസ്ഥാനിലെ പ്രശ്നമേഖലയായ ഖൈബർ പഖ്തൂൺക്വ പ്രവിശ്യയിൽ സ്ഫോടകവസ്തു നിറച്ച വാൻ ബസിലിടിപ്പിച്ച് ഭീകരർ 6 ചൈനക്കാരെ കൊലപ്പെടുത്തി. ദാസു ജലവൈദ്യുതപദ്ധതിക്കുവേണ്ടി പ്രവർത്തിക്കുന്ന എൻജിനീയർമാരാണു മരിച്ചത്. ഒട്ടേറെപ്പേർക്കു പരുക്കേറ്റു. മറ്റൊരു സംഭവത്തിൽ ബലൂചിസ്ഥാൻ പ്രവിശ്യയിലെ നാവികസേനാ താവളത്തിൽ ആക്രമണം നടത്തിയ 4 ഭീകരരെ സൈന്യം വധിച്ചു. ഒരു സൈനികനും മരിച്ചു.

ഇസ്‌ലാമാബാദിൽനിന്ന് കൊഹിസ്ഥാനിലേക്കു പോയ ബസിനു നേരെ ഷാംഗ്ല ജില്ലയിലെ ബിഷാമിൽ വച്ചാണ് ചാവേർ ആക്രമണമുണ്ടായത്. 2012 ൽ ഷാംഗ്ലയിൽ ഭീകരരുടെ ആക്രമണത്തിൽ 13 ചൈനക്കാർ കൊല്ലപ്പെട്ടിരന്നു. ചൈന– പാക്കിസ്ഥാൻ സാമ്പത്തിക ഇടനാഴിയുടെ ഭാഗമായി നടക്കുന്ന വിവിധ പദ്ധതികൾക്കായി ഒട്ടേറെ ചൈനക്കാർ പാക്കിസ്ഥാനിൽ ജോലി ചെയ്യുന്നുണ്ട്.

ADVERTISEMENT

ബലൂചിസ്ഥാനിലെ ടർബത്തിൽ രാജ്യത്തെ ഏറ്റവും വലിയ നാവികസേനാതാവളത്തിൽ ആക്രമണമുണ്ടായത് തിങ്കളാഴ്ച രാത്രിയാണ്. താവളത്തിന്റെ 3 വശങ്ങളിലൂടെയുമെത്തിയ ഭീകരരുമായുള്ള ഏറ്റുമുട്ടൽ രാത്രി മുഴുവൻ നീണ്ടു. ബലൂചിസ്ഥാൻ ലിബറേഷൻ ആർമി മജീദ് വിഭാഗം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. 

ഈ വർഷം ബലൂചിസ്ഥാനിൽ നടക്കുന്ന മൂന്നാമത്തെ ആക്രമണമാണിത്. ഈ വർഷമാദ്യം മാച്ച് ജയിൽ ഭേദിക്കാനുള്ള ഭീകരരുടെ ശ്രമം സൈന്യം പരാജയപ്പെടുത്തി. അന്ന് ഏറ്റുമുട്ടലിൽ 10 പേർ കൊല്ലപ്പെട്ടു. ഏതാനും ദിവസം മുൻപ് ഗ്വാദർ തുറമുഖത്തു സുരക്ഷാസേന 8 ഭീകരരെ വെടിവച്ചുകൊന്നു.

English Summary:

Terrorist attack in Pakistan