മൺചട്ടി, തൂശനില, ചിരട്ടത്തവി; മലയാളി ഹോട്ടലുകൾ തനി നാടൻ
ലോക്ഡൗൺ പ്രതിസന്ധിയിൽ നിന്നു കരകയറാൻ പുതുവഴികൾ തേടി മുംബൈയിലെ മലയാളി ഹോട്ടലുകൾ. കേരളത്തിലെ മൺപാത്രങ്ങളിൽ ഒരുക്കുന്ന ഭക്ഷണം ചിരട്ടത്തവികൾ ഉപയോഗിച്ച് തൂശനിലകളിൽ വിളമ്പുന്ന രീതിയാണ് ഇപ്പോൾ കൗതുകം പരത്തുന്നത്. വസായ്, കലീന, സാക്കിനാക്ക, ഡോംബിവ്ലി, കല്യാൺ തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളിൽ ഈ രീതി കാണാം.
ലോക്ഡൗൺ പ്രതിസന്ധിയിൽ നിന്നു കരകയറാൻ പുതുവഴികൾ തേടി മുംബൈയിലെ മലയാളി ഹോട്ടലുകൾ. കേരളത്തിലെ മൺപാത്രങ്ങളിൽ ഒരുക്കുന്ന ഭക്ഷണം ചിരട്ടത്തവികൾ ഉപയോഗിച്ച് തൂശനിലകളിൽ വിളമ്പുന്ന രീതിയാണ് ഇപ്പോൾ കൗതുകം പരത്തുന്നത്. വസായ്, കലീന, സാക്കിനാക്ക, ഡോംബിവ്ലി, കല്യാൺ തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളിൽ ഈ രീതി കാണാം.
ലോക്ഡൗൺ പ്രതിസന്ധിയിൽ നിന്നു കരകയറാൻ പുതുവഴികൾ തേടി മുംബൈയിലെ മലയാളി ഹോട്ടലുകൾ. കേരളത്തിലെ മൺപാത്രങ്ങളിൽ ഒരുക്കുന്ന ഭക്ഷണം ചിരട്ടത്തവികൾ ഉപയോഗിച്ച് തൂശനിലകളിൽ വിളമ്പുന്ന രീതിയാണ് ഇപ്പോൾ കൗതുകം പരത്തുന്നത്. വസായ്, കലീന, സാക്കിനാക്ക, ഡോംബിവ്ലി, കല്യാൺ തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളിൽ ഈ രീതി കാണാം.
ലോക്ഡൗൺ പ്രതിസന്ധിയിൽ നിന്നു കരകയറാൻ പുതുവഴികൾ തേടി മുംബൈയിലെ മലയാളി ഹോട്ടലുകൾ. കേരളത്തിലെ മൺപാത്രങ്ങളിൽ ഒരുക്കുന്ന ഭക്ഷണം ചിരട്ടത്തവികൾ ഉപയോഗിച്ച് തൂശനിലകളിൽ വിളമ്പുന്ന രീതിയാണ് ഇപ്പോൾ കൗതുകം പരത്തുന്നത്.
വസായ്, കലീന, സാക്കിനാക്ക, ഡോംബിവ്ലി, കല്യാൺ തുടങ്ങിയ മേഖലകളിലെ ഹോട്ടലുകളിൽ ഈ രീതി കാണാം. ചെറുപ്പക്കാർ ധാരാളം എത്തുന്ന മലയാളി മെസ്സുകളിലും മൺപാത്രങ്ങളും ചിരട്ട തവിയും ഇടംപിടിച്ചു.
വസായ് ഈസ്റ്റിലെ 'ജോസഫിന്റെ ചായക്കട' വെസ്റ്റിലെ 'കലവറ' എന്നീ ഹോട്ടലുകളിൽ ഊണിന് മൺകുടത്തിൽ മോര്, മൺചട്ടികളിൽ മട്ടയരി ചോറ്, അവിയൽ, എരിശ്ശേരി, കാളൻ, പുളിയിഞ്ചി തുടങ്ങിയവ മേശമേൽ നിരത്തും. വിളമ്പാൻ ചിരട്ടത്തവികളും. മൺചട്ടിയിൽ ആണ് കുടംപുളി ചേർത്ത മീൻകറി തയാറാക്കുന്നതെന്നു 'ജോസഫിന്റെ ചായക്കട' ഉടമയായ തൃശൂർ സ്വദേശി ബിജു പറഞ്ഞു.
മൺപാത്രങ്ങളിലെ വിഭവങ്ങൾക്ക് പ്രത്യേക രുചിയാണെന്ന് കേരള ഭക്ഷണം ഇഷ്ടപ്പെടുന്ന മഹാരാഷ്ട്ര സ്വദേശിയായ അംഗിത മിസൽ പറയുന്നു.