യാത്രകൾ സമ്മാനിക്കുന്നത് പുതുരുചികൾ മാത്രമല്ല ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുമാണ്. ഭക്ഷണം കഴിക്കാൻ കയറുന്ന റസ്റ്റോറ്റിലെ വെയിറ്ററിനു ഭാഷ കൂടി വശമില്ലെങ്കിൽ എന്തെല്ലാം സംഭവിക്കാം?...Ruchikadha Series, Navaneeth Memoir, Manorama Online Pachakam

യാത്രകൾ സമ്മാനിക്കുന്നത് പുതുരുചികൾ മാത്രമല്ല ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുമാണ്. ഭക്ഷണം കഴിക്കാൻ കയറുന്ന റസ്റ്റോറ്റിലെ വെയിറ്ററിനു ഭാഷ കൂടി വശമില്ലെങ്കിൽ എന്തെല്ലാം സംഭവിക്കാം?...Ruchikadha Series, Navaneeth Memoir, Manorama Online Pachakam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ സമ്മാനിക്കുന്നത് പുതുരുചികൾ മാത്രമല്ല ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുമാണ്. ഭക്ഷണം കഴിക്കാൻ കയറുന്ന റസ്റ്റോറ്റിലെ വെയിറ്ററിനു ഭാഷ കൂടി വശമില്ലെങ്കിൽ എന്തെല്ലാം സംഭവിക്കാം?...Ruchikadha Series, Navaneeth Memoir, Manorama Online Pachakam

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യാത്രകൾ സമ്മാനിക്കുന്നത് പുതുരുചികൾ മാത്രമല്ല ഒരിക്കലും മറക്കാനാവാത്ത അനുഭവങ്ങളുമാണ്. ഭക്ഷണം കഴിക്കാൻ കയറുന്ന റസ്റ്റോറ്റിലെ വെയിറ്ററിനു ഭാഷ കൂടി വശമില്ലെങ്കിൽ എന്തെല്ലാം സംഭവിക്കാം? അങ്ങനെയൊരു അനുഭവമാണ് ‘രുചിക്കഥ’യിൽ വി. നവനീത് പങ്കുവയ്ക്കുന്നത്

 

ADVERTISEMENT

കുറച്ച് ദിവസങ്ങൾക്ക് മുൻപ് സഹോദരിയുമായി യാത്ര പോയപ്പോളുണ്ടായ അനുഭവം ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധ്യമല്ല. ട്രെയിനിറങ്ങി സ്റ്റേഷനു പുറത്ത് വന്നപ്പോൾ ആദ്യം കണ്ട റസ്റ്റോറന്റിൽ കയറി. 

 

അതിഥി തൊഴിലാളി ഒാടി വന്ന് വിനയത്തോടെ ഒാർഡർ എടുത്തു.

 

ADVERTISEMENT

ഇപ്പോ തരാം സേട്ടാാാ... എന്ന് പറഞ്ഞ പോയ അതിഥി തൊഴിലാളി. സഹോദരിക്ക് രണ്ടു പൊറോട്ടയും ഗ്രീൻ പീസ് കറിയും രണ്ടു ചായയും കൊണ്ടു വന്നു.

 

സഹോദരി പൊറോട്ടയും ഗ്രീൻ പീസ് കറിയും കഴിച്ചു തുടങ്ങി. പൊറോട്ട ഒകെയാണെങ്കിലും ഗ്രീൻ പീസ് കറയിൽ ഉപ്പില്ല. സഹോദരി ഇത് പറഞ്ഞതും ഞാൻ അതിഥി തൊഴിലാളിയെ നോക്കി.

 

ADVERTISEMENT

എന്താ... സേട്ടാ...എന്ന് വീണ്ടും വിനയത്തോടെ ചോദിച്ചു.

 

പത്താം ക്ലാസിൽ ഹിന്ദി പഠിച്ച പിൻബലത്തിൽ ഒറ്റ കാച്ചായിരുന്നു – ദോ ചായ് ദേദോ... നമക്ക് ചാഹിയെ...

 

ഇപ്പ തരാം സേട്ടാാാാ....എന്ന പറഞ്ഞ പോയ അതിഥി തൊഴിലാളി അഞ്ചു മിനിറ്റനകം രണ്ടു ചായയും കൊണ്ടു വന്നു.

 

വി. നവനീത്

ചായയല്ലേ... ഞാൻ ഗ്ലാസ് എടുത്ത് ഒറ്റ വലിയായിരുന്നു.

 

കുറ്റം പറയതരുല്ലോ... നല്ല ഒന്നാന്തരം ‘ഉപ്പിട്ട’ ചായ !

 

ഞാൻ ഉദ്ദേശിച്ചത് രണ്ട് ചായയും ഗ്രീൻപീസ് കറിയിൽ ഇടാൻ കുറച്ച് ഉപ്പ് എന്നാണെങ്കിലും അതിഥി തൊഴിലാളിക്ക് മനസ്സിലായത് ചായയിൽ ഉപ്പിട്ട് കൊണ്ട് വരാൻ എന്നാണ്. 

 

വാഷ് ബേസനിൽ പോയി തുപ്പി വായ് കഴുകി അതിഥി തൊഴിലാളിയെ നോക്കിയപ്പോൾ എല്ലാം സെറ്റല്ലേ...സേട്ടാ... എന്ന ഭാവത്തിൽ നിൽക്കുന്നു.

 

സഹോദരി പൊറോട്ടയും ‘ഉപ്പില്ലാത്ത ഗ്രീൻപീസ് കറി’യും കഴിച്ച് കഴിഞ്ഞതും ബില്ലും സെറ്റിൽ ചെയ്ത ഞങ്ങൾ ഇറങ്ങി. 

 

എന്നാലും എന്റെ സംശയം അതല്ല. ആ ചായ അടിച്ചോണ്ട് ഇരിക്കുന്ന ചേട്ടന് ചായയിൽ ഉപ്പിടാൻ നമ്മടെ ജോലിക്കാരൻ പറഞ്ഞപ്പോ എന്ത് കൊണ്ട് ഞെട്ടിയില്ല ?

 

ഇനി ശരിക്കും ചായയിൽ ഉപ്പിട്ട് കുടിക്കാറുണ്ടോ?

 

(ഹോട്ടലിരിക്കുന്ന സ്ഥലം വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല. എന്തിനാണ് ആ കടയുടെ മുതലയാളിയെ ദ്രോഹിക്കുന്നത്)

പ്രിയ വായനക്കാരേ, ‌‌ഭക്ഷണത്തിന്റെ വില അറിഞ്ഞ നിമിഷം, നിങ്ങളെ വിസ്മയിപ്പിച്ച രൂചിക്കൂട്ട്, ഭക്ഷണം കഴിക്കാൻ പോയപ്പോളുണ്ടായ അമളി അങ്ങനെ രസകരമായ രുചി അനുഭവങ്ങൾ നിങ്ങൾക്കും പങ്കുവയ്ക്കാം. customersupport@mm.co.in എന്ന ഇ – മെയിലിലേക്ക് നിങ്ങളുടെ പേരും ഫോൺ നമ്പറും ഫോട്ടോയും സഹിതം അയയ്ക്കുക. തിരഞ്ഞെടുക്കപ്പെടുന്ന അനുഭവക്കുറിപ്പുകൾ രുചിക്കഥ എന്ന പംക്തിയിൽ പ്രസിദ്ധീകരിക്കും

Content Summary : Manorama Online Pachakam Ruchikadha Series - Navaneeth V Memoir