ഈ കാൽപ്പാട് കണ്ടാൽ നിങ്ങൾ വിറയ്ക്കും; കുഞ്ഞാടിനെ കെട്ടുന്നത് വീട്ടിനുള്ളിൽ! ഈ ചിത്രങ്ങൾ പറയുന്നത്...
കാട്ടാനയും കടുവയും കാട്ടുപന്നിയും കാട്ടുപോത്തും മാത്രമല്ല, മലയണ്ണാന്‍ വരെ കാടിറങ്ങിവന്ന് മനുഷ്യന്മാരെ ആക്രമിക്കുന്ന നാടായിരിക്കുകയാണു വയനാട്. കഴിഞ്ഞ കുറച്ചുനാളുകളായി പുലര്‍കാലത്തും സന്ധ്യമയങ്ങുമ്പോഴും വയനാട്ടുകാര്‍ പൊതുവേ പുറത്തിറങ്ങാറില്ല. ഏതുനിമിഷവും ഹിംസ്രജീവികള്‍ ദേഹത്തേക്കു ചാടിവീഴാമെന്ന സ്ഥിതി. രാവിലെ തോട്ടത്തിലെ പണിക്ക് ആളെ വിളിക്കാന്‍ പോകുമ്പോഴാണു കഴിഞ്ഞ ദിവസം പനച്ചിയില്‍ അജീഷിനെ വഴിയരികില്‍ നിന്ന കാട്ടാന വീട്ടുമുറ്റത്തേക്ക് പിന്തുടര്‍ന്നെത്തി നെഞ്ചില്‍ ചവിട്ടിക്കൊന്നത്. ഇതേ അനുഭവം എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്കുമുണ്ടാകാമെന്ന ഭീതിയിലാണ് ഓരോ വയനാട്ടുകാരനും ഇരുട്ടിവെളുപ്പിക്കുന്നത്.
കാട്ടാനയും കടുവയും കാട്ടുപന്നിയും കാട്ടുപോത്തും മാത്രമല്ല, മലയണ്ണാന്‍ വരെ കാടിറങ്ങിവന്ന് മനുഷ്യന്മാരെ ആക്രമിക്കുന്ന നാടായിരിക്കുകയാണു വയനാട്. കഴിഞ്ഞ കുറച്ചുനാളുകളായി പുലര്‍കാലത്തും സന്ധ്യമയങ്ങുമ്പോഴും വയനാട്ടുകാര്‍ പൊതുവേ പുറത്തിറങ്ങാറില്ല. ഏതുനിമിഷവും ഹിംസ്രജീവികള്‍ ദേഹത്തേക്കു ചാടിവീഴാമെന്ന സ്ഥിതി. രാവിലെ തോട്ടത്തിലെ പണിക്ക് ആളെ വിളിക്കാന്‍ പോകുമ്പോഴാണു കഴിഞ്ഞ ദിവസം പനച്ചിയില്‍ അജീഷിനെ വഴിയരികില്‍ നിന്ന കാട്ടാന വീട്ടുമുറ്റത്തേക്ക് പിന്തുടര്‍ന്നെത്തി നെഞ്ചില്‍ ചവിട്ടിക്കൊന്നത്. ഇതേ അനുഭവം എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്കുമുണ്ടാകാമെന്ന ഭീതിയിലാണ് ഓരോ വയനാട്ടുകാരനും ഇരുട്ടിവെളുപ്പിക്കുന്നത്.
കാട്ടാനയും കടുവയും കാട്ടുപന്നിയും കാട്ടുപോത്തും മാത്രമല്ല, മലയണ്ണാന്‍ വരെ കാടിറങ്ങിവന്ന് മനുഷ്യന്മാരെ ആക്രമിക്കുന്ന നാടായിരിക്കുകയാണു വയനാട്. കഴിഞ്ഞ കുറച്ചുനാളുകളായി പുലര്‍കാലത്തും സന്ധ്യമയങ്ങുമ്പോഴും വയനാട്ടുകാര്‍ പൊതുവേ പുറത്തിറങ്ങാറില്ല. ഏതുനിമിഷവും ഹിംസ്രജീവികള്‍ ദേഹത്തേക്കു ചാടിവീഴാമെന്ന സ്ഥിതി. രാവിലെ തോട്ടത്തിലെ പണിക്ക് ആളെ വിളിക്കാന്‍ പോകുമ്പോഴാണു കഴിഞ്ഞ ദിവസം പനച്ചിയില്‍ അജീഷിനെ വഴിയരികില്‍ നിന്ന കാട്ടാന വീട്ടുമുറ്റത്തേക്ക് പിന്തുടര്‍ന്നെത്തി നെഞ്ചില്‍ ചവിട്ടിക്കൊന്നത്. ഇതേ അനുഭവം എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്കുമുണ്ടാകാമെന്ന ഭീതിയിലാണ് ഓരോ വയനാട്ടുകാരനും ഇരുട്ടിവെളുപ്പിക്കുന്നത്.
കാട്ടാനയും കടുവയും കാട്ടുപന്നിയും കാട്ടുപോത്തും മാത്രമല്ല, മലയണ്ണാന്‍ വരെ കാടിറങ്ങിവന്ന് മനുഷ്യന്മാരെ ആക്രമിക്കുന്ന നാടായിരിക്കുകയാണു വയനാട്. കഴിഞ്ഞ കുറച്ചുനാളുകളായി പുലര്‍കാലത്തും സന്ധ്യമയങ്ങുമ്പോഴും വയനാട്ടുകാര്‍ പൊതുവേ പുറത്തിറങ്ങാറില്ല. ഏതുനിമിഷവും ഹിംസ്രജീവികള്‍ ദേഹത്തേക്കു ചാടിവീഴാമെന്ന സ്ഥിതി. രാവിലെ തോട്ടത്തിലെ പണിക്ക് ആളെ വിളിക്കാന്‍ പോകുമ്പോഴാണു കഴിഞ്ഞ ദിവസം പനച്ചിയില്‍ അജീഷിനെ വഴിയരികില്‍ നിന്ന കാട്ടാന വീട്ടുമുറ്റത്തേക്ക് പിന്തുടര്‍ന്നെത്തി നെഞ്ചില്‍ ചവിട്ടിക്കൊന്നത്. ഇതേ അനുഭവം എപ്പോള്‍ വേണമെങ്കിലും തങ്ങള്‍ക്കുമുണ്ടാകാമെന്ന ഭീതിയിലാണ് ഓരോ വയനാട്ടുകാരനും ഇരുട്ടിവെളുപ്പിക്കുന്നത്.
കുട്ടികളെ സ്കൂളില്‍ വിടാന്‍ മാതാപിതാക്കള്‍ക്കു പേടിയാണ്. സന്ധ്യമയങ്ങുമ്പോഴോ പാതിരാത്രിയിലോ മാത്രമല്ല, പട്ടാപ്പകല്‍ പോലും വന്യജീവികള്‍ മുന്നിലേക്കു ചാടിവീഴാമെന്ന ഭീതിയിലാണ് ഇരുചക്രവാഹനയാത്രക്കാര്‍. കഴിഞ്ഞ 5 മാസത്തിനിടെ 6 പേരാണു വയനാട്ടിൽ വന്യജീവി ആക്രമണത്തില്‍ മരിച്ചത്. ഇതില്‍ ഒരാളെ കടുവ കൊന്നുതിന്നു. മറ്റുള്ളവര്‍ കാട്ടാനയ്ക്കും ഇരയായി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ പൊലിഞ്ഞത് 54 പേരുടെ ജീവന്‍. ഇതില്‍ 42 പേരെയും കാട്ടാനയാണു കൊലപ്പെടുത്തിയത്. കടുവ ഏഴു പേരുടെയും കാട്ടുപോത്ത് രണ്ടു പേരുടെയും കാട്ടുപന്നി ഒരാളുടെയും ജീവനെടുത്തു.
വന്യജീവികളുടെ ആക്രമണത്തിൽ ദാരുണമായി പരുക്കേറ്റവരുടെ ജീവിതം അതിലും നിസ്സഹായമാണ്. കാടും മലയും അരുവികളും ചേർന്ന പ്രകൃതിഭംഗി മാത്രമല്ല വയനാട്, കാടിനും നാടിനുമിടയിൽ പകച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ കൂടിയാണ്. വന്യജീവി ആക്രമണം തടയാൻ പദ്ധതികളും നഷ്ടപരിഹാരവും ഒക്കെ പ്രഖ്യാപനങ്ങളായുണ്ടെങ്കിലും അതൊന്നും ഇവർക്ക് അരികിലേക്ക് എത്തുന്നില്ലെന്നതാണ് യാഥാർഥ്യം. വയനാട്ടിലെ ജനവാസമേഖലകളെ വന്യജീവികൾ കയ്യേറുന്നതെങ്ങനെയെന്ന് കാണാം, മലയാള മനോരമ ഫൊട്ടോഗ്രഫർ ജിതിൻ ജോയൽ ഹാരിം പകർത്തിയ ചിത്രങ്ങളിലൂടെ...