ഈ ഇരുമ്പുകുഴൽ അവരിലേക്ക് എത്തുകയാണ്! മൂളിത്തുരന്ന് ‘ആഗർ’; ഉത്തരകാശിയുടെ ഈ ചിത്രങ്ങൾ നിങ്ങളുടെ ആശങ്ക മാറ്റും
തുരങ്കത്തിനിടയിൽ സജ്ജമാക്കിയ കുഴലിലൂടെ മുഖം ചേർത്തുപിടിച്ച് അവർ നിലവിളിക്കുകയാണ്; ‘ഞങ്ങളെ എങ്ങനെയും പുറത്തെത്തിക്കുക’. പിന്നാലെ അവർ കുഴലിലേക്കു ചെവി ചേർത്തുപിടിക്കും. അപ്പുറത്തുള്ള രക്ഷാപ്രവർത്തകർ പറയുന്നതു കേൾക്കാൻ. ‘ക്ഷമയോടെ കാത്തിരിക്കുക; ഞങ്ങൾ നിങ്ങൾക്കരികിലേക്കു വരികയാണ്’. ആ വാക്കിന്റെ വിശ്വാസത്തിൽ മുറുകെപ്പിടിച്ച്, തങ്ങൾക്കരികിലേക്കു രക്ഷാവഴിയെത്തുന്നതും കാത്ത് അവർ കാത്തിരിക്കുകയാണ്.
തുരങ്കത്തിനിടയിൽ സജ്ജമാക്കിയ കുഴലിലൂടെ മുഖം ചേർത്തുപിടിച്ച് അവർ നിലവിളിക്കുകയാണ്; ‘ഞങ്ങളെ എങ്ങനെയും പുറത്തെത്തിക്കുക’. പിന്നാലെ അവർ കുഴലിലേക്കു ചെവി ചേർത്തുപിടിക്കും. അപ്പുറത്തുള്ള രക്ഷാപ്രവർത്തകർ പറയുന്നതു കേൾക്കാൻ. ‘ക്ഷമയോടെ കാത്തിരിക്കുക; ഞങ്ങൾ നിങ്ങൾക്കരികിലേക്കു വരികയാണ്’. ആ വാക്കിന്റെ വിശ്വാസത്തിൽ മുറുകെപ്പിടിച്ച്, തങ്ങൾക്കരികിലേക്കു രക്ഷാവഴിയെത്തുന്നതും കാത്ത് അവർ കാത്തിരിക്കുകയാണ്.
തുരങ്കത്തിനിടയിൽ സജ്ജമാക്കിയ കുഴലിലൂടെ മുഖം ചേർത്തുപിടിച്ച് അവർ നിലവിളിക്കുകയാണ്; ‘ഞങ്ങളെ എങ്ങനെയും പുറത്തെത്തിക്കുക’. പിന്നാലെ അവർ കുഴലിലേക്കു ചെവി ചേർത്തുപിടിക്കും. അപ്പുറത്തുള്ള രക്ഷാപ്രവർത്തകർ പറയുന്നതു കേൾക്കാൻ. ‘ക്ഷമയോടെ കാത്തിരിക്കുക; ഞങ്ങൾ നിങ്ങൾക്കരികിലേക്കു വരികയാണ്’. ആ വാക്കിന്റെ വിശ്വാസത്തിൽ മുറുകെപ്പിടിച്ച്, തങ്ങൾക്കരികിലേക്കു രക്ഷാവഴിയെത്തുന്നതും കാത്ത് അവർ കാത്തിരിക്കുകയാണ്.
തുരങ്കത്തിനിടയിൽ സജ്ജമാക്കിയ കുഴലിലൂടെ മുഖം ചേർത്തുപിടിച്ച് അവർ നിലവിളിക്കുകയാണ്; ‘ഞങ്ങളെ എങ്ങനെയും പുറത്തെത്തിക്കുക’. പിന്നാലെ അവർ കുഴലിലേക്കു ചെവി ചേർത്തുപിടിക്കും. അപ്പുറത്തുള്ള രക്ഷാപ്രവർത്തകർ പറയുന്നതു കേൾക്കാൻ. ‘ക്ഷമയോടെ കാത്തിരിക്കുക; ഞങ്ങൾ നിങ്ങൾക്കരികിലേക്കു വരികയാണ്’. ആ വാക്കിന്റെ വിശ്വാസത്തിൽ മുറുകെപ്പിടിച്ച്, തങ്ങൾക്കരികിലേക്കു രക്ഷാവഴിയെത്തുന്നതും കാത്ത് അവർ കാത്തിരിക്കുകയാണ്.
മലമടക്കിൽ വാപിളർന്നു നിൽക്കുന്ന ഗുഹാമുഖം. മലതുരക്കുന്ന യന്ത്രത്തിന്റെ (ഡ്രിൽ) മൂളൽ ദൂരെ നിന്നേ കേൾക്കാം. അക്ഷമരായി ആശങ്കയോടെ അങ്ങിങ്ങ് പായുന്ന രക്ഷാപ്രവർത്തകർ. രാജ്യം കണ്ട ഏറ്റവും വലിയ രക്ഷാ പ്രവർത്തനങ്ങളിലൊന്ന് ഇവിടെ നടക്കുകയാണ്. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലെ ദന്തൽഗാവ് തുരങ്കത്തിൽ. സുരക്ഷ കണക്കിലെടുത്ത് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർക്ക് മാത്രമേ ഇവിടെക്ക് പ്രവേശനമുള്ളു. എന്നാൽ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കണ്ണും കാതും ഇന്ന് സിൽക്യാരയിൽ എത്തുന്നു. മണ്ണിടിഞ്ഞ് തുരങ്കത്തിൽ കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷിതമായ തിരിച്ചു വരവിനായി ലോകം പ്രാർഥിക്കുന്നു. ഏതാനും വർഷം മുൻപ് തായ്‌ലാൻഡിലെ ഗുഹയിൽ അകപ്പെട്ടവർക്കായി പ്രാർഥിച്ചതു പോലെ.
സിൽക്യാര ദന്തൽഗാവ് തുരങ്കത്തിൽ ഞായറാഴ്ചയാണ് നിർമാണത്തിനിടെ മണ്ണിടിഞ്ഞത്. ചാർധാം യാത്രയുടെ ഭാഗമായ തുരങ്ക നിർമാണത്തിനിടെയാണ് അപകടം. ദുരന്തനിവാരണ സേന, സേനാ വിഭാഗങ്ങൾ, പൊലീസ് വിഭാഗങ്ങൾ എന്നിവയുടെ ഭാഗമായ 200 പേരാണ് രക്ഷാ പ്രവർത്തനത്തിലുള്ളത്. മണ്ണ് തുരക്കുന്ന യുഎസ് നിർമിത ആഗർ എന്ന യന്ത്രം ഉപയോഗിച്ചാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.
മണ്ണ് ഇടിഞ്ഞ ഭാഗം തുരന്ന് കൂറ്റൻ പൈപ്പുകൾ സ്ഥാപിച്ച് അതിലൂടെ തൊഴിലാളികളെ പുറത്തെത്തിക്കാനാണ് രക്ഷാ പദ്ധതി. വെള്ളിയാഴ്ച ഉച്ചയോടെ 5 പൈപ്പുകൾ സ്ഥാപിച്ചു. ആകെ 12 പൈപ്പുകൾ സ്ഥാപിക്കും. മറ്റു പൈപ്പുകൾ വഴി ഓക്സിജനും ഭക്ഷണവും വെള്ളവും മറ്റും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികൾക്ക് എത്തിക്കുന്നുണ്ട്. തായ് ലാൻഡ് ഗുഹയിൽ രക്ഷാപ്രവർത്തനം നടത്തിയ സംഘവും നോർവെയിലെ വിദഗ്ധ സംഘവും ദൗത്യത്തിൽ പങ്കു ചേരുന്നു. 70 മീറ്ററോളം നീളത്തിലാണ് മണ്ണിടിഞ്ഞു കിടക്കുന്നത്.