എടിഎം ഇടപാടിനെ കടത്തി വെട്ടി ഡിജിറ്റല്‍ പണവിനിമയം
കോവിഡ് 19 സാമ്പത്തിക- ആരോഗ്യ രംഗങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ചില മേഖലകളില്‍ ഇത് ഗുണപരമായി മാറ്റങ്ങളും സൃഷ്ടിച്ചു. അത്തരത്തില്‍ പെട്ട ഒന്നാണ് ഡിജിറ്റല്‍ പണമിടപാട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടപ്പാവാത്ത ലക്ഷ്യമാണ് കോവിഡ് കാലത്ത് ഇക്കാര്യ്ത്തില്‍
കോവിഡ് 19 സാമ്പത്തിക- ആരോഗ്യ രംഗങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ചില മേഖലകളില്‍ ഇത് ഗുണപരമായി മാറ്റങ്ങളും സൃഷ്ടിച്ചു. അത്തരത്തില്‍ പെട്ട ഒന്നാണ് ഡിജിറ്റല്‍ പണമിടപാട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടപ്പാവാത്ത ലക്ഷ്യമാണ് കോവിഡ് കാലത്ത് ഇക്കാര്യ്ത്തില്‍
കോവിഡ് 19 സാമ്പത്തിക- ആരോഗ്യ രംഗങ്ങളില്‍ വലിയ പ്രതിസന്ധിയുണ്ടാക്കിയെങ്കിലും ചില മേഖലകളില്‍ ഇത് ഗുണപരമായി മാറ്റങ്ങളും സൃഷ്ടിച്ചു. അത്തരത്തില്‍ പെട്ട ഒന്നാണ് ഡിജിറ്റല്‍ പണമിടപാട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടപ്പാവാത്ത ലക്ഷ്യമാണ് കോവിഡ് കാലത്ത് ഇക്കാര്യ്ത്തില്‍
കോവിഡ് 19 പല കാര്യങ്ങളിലും നമ്മുടെ ശീലങ്ങളെ മാറ്റി മറിച്ചു. അത്തരത്തില്‍ ഒന്നാണ് ഡിജിറ്റല്‍ പണമിടപാട്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും നടപ്പാകാത്ത ലക്ഷ്യമാണ് കോവിഡ് കാലത്ത് ഇക്കാര്യത്തില്‍ കൈവരിച്ചത്.
രാജ്യത്ത് ആദ്യമായി എടിഎം പണമിടപാടി (പിന്‍വലിക്കല്‍)നെ ഡിജിറ്റല്‍ വിനിമയം കടത്തി വെട്ടി. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദത്തില്‍ ക്രെഡിറ്റ്-ഡെബിറ്റ്, മൊബൈല്‍ പണമിടപാട് 10.57 ലക്ഷം കോടി കവിഞ്ഞു. എന്നാല്‍ ഇക്കാലയളവില്‍ എടിഎം ഇടപാട് 9.12 ലക്ഷം കോടി രൂപയായിരുന്നു. 2020 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തിലും ഡിജിറ്റല്‍ ഇടപാട് ഉയര്‍ന്നു. ഇത് 10.97 ലക്ഷം കോടി രൂപയിലെത്തിയപ്പോള്‍ എടിഎം വഴിയുള്ള പണം പിന്‍വലിക്കലില്‍ അഞ്ച് ശതമാനം കുറവുണ്ടായി. 8.66 ലക്ഷം കോടി രൂപയാണ് ഇക്കാലത്തെ എടിഎം വിനിമയം.
പുറത്തേയ്ക്കിറങ്ങാൻ പറ്റാതിരുന്ന ഇക്കാലയളവില്‍ കൂടുതല്‍ ആളുകളും മൊബൈല്‍, കാര്‍ഡ് വഴിയാണ് അത്യാവശ്യ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നത്. കൊറോണ എത്രകാലം ശക്തമായ സാന്നിധ്യമായി നിലനില്‍ക്കുമെന്ന നിശ്ചയമില്ലാത്തതിനാല്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍ ഇനിയും കൂടിയേക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.
English Summery: DigitalTransaction: