വോഡഫോണിന് 1128 കോടി രൂപ തിരിച്ചുനൽകാൻ ഉത്തരവ്
ആദായനികുതിവകുപ്പ് 2016–17 സാമ്പത്തികവർഷത്തെ കണക്കുകൾ വിലയിരുത്തിയതിലെ പിശകു മൂലം വോഡഫോൺ ഐഡിയ ലിമിറ്റഡ് അധികമായി അടയ്ക്കേണ്ടിവന്ന 1128 കോടി രൂപ തിരിച്ചുനൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവായി. അനവധാനതയോടെ കണക്കുകൾ വിലയിരുത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
ആദായനികുതിവകുപ്പ് 2016–17 സാമ്പത്തികവർഷത്തെ കണക്കുകൾ വിലയിരുത്തിയതിലെ പിശകു മൂലം വോഡഫോൺ ഐഡിയ ലിമിറ്റഡ് അധികമായി അടയ്ക്കേണ്ടിവന്ന 1128 കോടി രൂപ തിരിച്ചുനൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവായി. അനവധാനതയോടെ കണക്കുകൾ വിലയിരുത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
ആദായനികുതിവകുപ്പ് 2016–17 സാമ്പത്തികവർഷത്തെ കണക്കുകൾ വിലയിരുത്തിയതിലെ പിശകു മൂലം വോഡഫോൺ ഐഡിയ ലിമിറ്റഡ് അധികമായി അടയ്ക്കേണ്ടിവന്ന 1128 കോടി രൂപ തിരിച്ചുനൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവായി. അനവധാനതയോടെ കണക്കുകൾ വിലയിരുത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി.
മുംബൈ ∙ ആദായനികുതിവകുപ്പ് 2016–17 സാമ്പത്തികവർഷത്തെ കണക്കുകൾ വിലയിരുത്തിയതിലെ പിശകു മൂലം വോഡഫോൺ ഐഡിയ ലിമിറ്റഡ് അധികമായി അടയ്ക്കേണ്ടിവന്ന 1128 കോടി രൂപ തിരിച്ചുനൽകാൻ ബോംബെ ഹൈക്കോടതി ഉത്തരവായി. അനവധാനതയോടെ കണക്കുകൾ വിലയിരുത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ രൂക്ഷമായി വിമർശിച്ചാണ് ഡിവിഷൻ ബെഞ്ചിന്റെ വിധി. 2019 ഡിസംബറിലാണ് ആദ്യ ഉത്തരവ് ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചത്. 2020 ജനുവരിയിൽ വോഡഫോൺ ഐഡിയ അപ്പീൽ നൽകി. 2021 മാർച്ചിൽ ആദായനികുതി വകുപ്പിന്റെ പരാതി പരിഹാര സമിതി അപ്പീൽ തള്ളിയതിനെ തുടർന്നാണ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.