വിലക്കയറ്റം: ലക്ഷ്യം നേടാൻ ഉയർന്ന പലിശനിരക്ക് വേണ്ടെന്ന് ജയന്ത് ആർ.വർമ
വിലക്കയറ്റവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) യോഗത്തിലെ അംഗവും മലയാളിയുമായ പ്രഫ.ജയന്ത് ആർ.വർമ. 2023 ഫെബ്രുവരിക്കു ശേഷം ആദ്യമായി 0.25% പലിശ കുറയ്ക്കണമെന്ന് ഇക്കഴിഞ്ഞ എംപിസി യോഗത്തിൽ ആവശ്യപ്പെട്ട ഏക വ്യക്തിയാണ് ജയന്ത്.
വിലക്കയറ്റവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) യോഗത്തിലെ അംഗവും മലയാളിയുമായ പ്രഫ.ജയന്ത് ആർ.വർമ. 2023 ഫെബ്രുവരിക്കു ശേഷം ആദ്യമായി 0.25% പലിശ കുറയ്ക്കണമെന്ന് ഇക്കഴിഞ്ഞ എംപിസി യോഗത്തിൽ ആവശ്യപ്പെട്ട ഏക വ്യക്തിയാണ് ജയന്ത്.
വിലക്കയറ്റവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) യോഗത്തിലെ അംഗവും മലയാളിയുമായ പ്രഫ.ജയന്ത് ആർ.വർമ. 2023 ഫെബ്രുവരിക്കു ശേഷം ആദ്യമായി 0.25% പലിശ കുറയ്ക്കണമെന്ന് ഇക്കഴിഞ്ഞ എംപിസി യോഗത്തിൽ ആവശ്യപ്പെട്ട ഏക വ്യക്തിയാണ് ജയന്ത്.
ന്യൂഡൽഹി∙ വിലക്കയറ്റവുമായി ബന്ധപ്പെട്ട റിസർവ് ബാങ്കിന്റെ ലക്ഷ്യം കൈവരിക്കാൻ നിലവിലെ ഉയർന്ന പലിശനിരക്ക് ആവശ്യമില്ലെന്ന് റിസർവ് ബാങ്ക് പണനയ സമിതി (എംപിസി) യോഗത്തിലെ അംഗവും മലയാളിയുമായ പ്രഫ.ജയന്ത് ആർ.വർമ.
2023 ഫെബ്രുവരിക്കു ശേഷം ആദ്യമായി 0.25% പലിശ കുറയ്ക്കണമെന്ന് ഇക്കഴിഞ്ഞ എംപിസി യോഗത്തിൽ ആവശ്യപ്പെട്ട ഏക വ്യക്തിയാണ് ജയന്ത്. മറ്റ് 5 അംഗങ്ങളും നിരക്കിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് അഭിപ്രായപ്പെട്ടത്.
ചാലക്കുടി സ്വദേശിയായ ജയന്ത് അഹമ്മദാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിലെ പ്രഫസറാണ്. എട്ടിന് അവസാനിച്ച എംപിസി യോഗത്തിന്റെ മിനിട്സിലാണ് ഇക്കാര്യങ്ങൾ പരാമർശിക്കുന്നത്.
വിലക്കയറ്റ തോത് 4 ശതമാനത്തിൽ എത്തിക്കുകയാണ് ആർബിഐയുടെ ലക്ഷ്യം. ഇതിന് നിലവിലെ 6.5% എന്ന റീപ്പോ നിരക്ക് ആവശ്യമില്ലെന്നാണ് ജയന്ത് സമിതിയിൽ ഉന്നയിച്ചത്. വിലക്കയറ്റ ലക്ഷ്യത്തിനൊപ്പം സാമ്പത്തിക വളർച്ചയും ലക്ഷ്യം വയ്ക്കുന്നുവെന്ന പ്രതീതി എംപിസി നൽകണമെന്നും അദ്ദേഹം ശുപാർശ ചെയ്തു.