വിമാനം റദ്ദാക്കൽ; വിസ്താര റിപ്പോർട്ട് നൽകണം
പൈലറ്റുമാരുടെ അഭാവത്തെത്തുടർന്ന് വിസ്താര വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായ സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കമ്പനിയിൽ നിന്ന് റിപ്പോർട്ട് തേടി. ഫ്ലൈറ്റ് റദ്ദാക്കലുകൾ, കാലതാമസം അടക്കമുള്ളവ രേഖപ്പെടുത്തി ദിവസേന റിപ്പോർട്ട് നൽകാനാണ് നിർദേശം.
പൈലറ്റുമാരുടെ അഭാവത്തെത്തുടർന്ന് വിസ്താര വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായ സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കമ്പനിയിൽ നിന്ന് റിപ്പോർട്ട് തേടി. ഫ്ലൈറ്റ് റദ്ദാക്കലുകൾ, കാലതാമസം അടക്കമുള്ളവ രേഖപ്പെടുത്തി ദിവസേന റിപ്പോർട്ട് നൽകാനാണ് നിർദേശം.
പൈലറ്റുമാരുടെ അഭാവത്തെത്തുടർന്ന് വിസ്താര വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായ സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കമ്പനിയിൽ നിന്ന് റിപ്പോർട്ട് തേടി. ഫ്ലൈറ്റ് റദ്ദാക്കലുകൾ, കാലതാമസം അടക്കമുള്ളവ രേഖപ്പെടുത്തി ദിവസേന റിപ്പോർട്ട് നൽകാനാണ് നിർദേശം.
ന്യൂഡൽഹി∙ പൈലറ്റുമാരുടെ അഭാവത്തെത്തുടർന്ന് വിസ്താര വിമാനങ്ങൾ കൂട്ടത്തോടെ റദ്ദായ സംഭവത്തിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) കമ്പനിയിൽ നിന്ന് റിപ്പോർട്ട് തേടി. ഫ്ലൈറ്റ് റദ്ദാക്കലുകൾ, കാലതാമസം അടക്കമുള്ളവ രേഖപ്പെടുത്തി ദിവസേന റിപ്പോർട്ട് നൽകാനാണ് നിർദേശം. ചൊവ്വാഴ്ച മാത്രം വിസ്താര അൻപതോളം സർവീസുകളാണ് റദ്ദാക്കിയത്.
വ്യോമയാന മന്ത്രാലയവും സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. ശമ്പളഘടനയിൽ വരുത്തിയ മാറ്റത്തിൽ പ്രതിഷേധിച്ചുള്ള പൈലറ്റുമാരുടെ നിസ്സഹകരണമാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് റിപ്പോർട്ട്.