ചിട്ടി തെരഞ്ഞെടുക്കുമ്പോൾ 'സ്വകാര്യ റിസ്ക്' വേണ്ട; ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ചിട്ടി ഒരു സുരക്ഷിത സമ്പാദ്യമായിട്ടാണ് ഏവരും കാണുന്നത്. എന്നാൽ പല സ്വകാര്യ ചിട്ടികളെയും ആശ്രയിച്ച് കുരുക്കിൽപെടുന്നവർ കുറവല്ല. ചിട്ടി നടത്തുന്നയാളിന്റെ –ഫോർമാൻ എന്നാണയാളെ വിളിക്കുക– വിശ്വാസ്യതയെ ആശ്രയിച്ചാണ് ചിട്ടിയുടെ വിജയം. കിട്ടിയ പണവുമായി അയാൾ മുങ്ങിയാൽ എല്ലാം തീർന്നു. ആ നഷ്ട സാധ്യതയാണ്
ചിട്ടി ഒരു സുരക്ഷിത സമ്പാദ്യമായിട്ടാണ് ഏവരും കാണുന്നത്. എന്നാൽ പല സ്വകാര്യ ചിട്ടികളെയും ആശ്രയിച്ച് കുരുക്കിൽപെടുന്നവർ കുറവല്ല. ചിട്ടി നടത്തുന്നയാളിന്റെ –ഫോർമാൻ എന്നാണയാളെ വിളിക്കുക– വിശ്വാസ്യതയെ ആശ്രയിച്ചാണ് ചിട്ടിയുടെ വിജയം. കിട്ടിയ പണവുമായി അയാൾ മുങ്ങിയാൽ എല്ലാം തീർന്നു. ആ നഷ്ട സാധ്യതയാണ്
ചിട്ടി ഒരു സുരക്ഷിത സമ്പാദ്യമായിട്ടാണ് ഏവരും കാണുന്നത്. എന്നാൽ പല സ്വകാര്യ ചിട്ടികളെയും ആശ്രയിച്ച് കുരുക്കിൽപെടുന്നവർ കുറവല്ല. ചിട്ടി നടത്തുന്നയാളിന്റെ –ഫോർമാൻ എന്നാണയാളെ വിളിക്കുക– വിശ്വാസ്യതയെ ആശ്രയിച്ചാണ് ചിട്ടിയുടെ വിജയം. കിട്ടിയ പണവുമായി അയാൾ മുങ്ങിയാൽ എല്ലാം തീർന്നു. ആ നഷ്ട സാധ്യതയാണ്
ചിട്ടി ഒരു സുരക്ഷിത സമ്പാദ്യമായിട്ടാണ് ഏവരും കാണുന്നത്. എന്നാൽ പല സ്വകാര്യ ചിട്ടികളെയും ആശ്രയിച്ച് കുരുക്കിൽപെടുന്നവർ കുറവല്ല. ചിട്ടി നടത്തുന്നയാളിന്റെ –ഫോർമാൻ എന്നാണയാളെ വിളിക്കുക– വിശ്വാസ്യതയെ ആശ്രയിച്ചാണ് ചിട്ടിയുടെ വിജയം. കിട്ടിയ പണവുമായി അയാൾ മുങ്ങിയാൽ എല്ലാം തീർന്നു. ആ നഷ്ട സാധ്യതയാണ് ചിട്ടിയിലുള്ളത്. അതിനാൽ തന്നെ ചിട്ടി തെരഞ്ഞെടുക്കുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കണം.
ചിട്ടിക്ക് ഒരു നിയന്ത്രണ ഏജന്‍സിയില്ല. രാജ്യത്ത് പലയിടത്തായി ചിതറിക്കിടക്കുന്നതു കൊണ്ട് ചിട്ടി സംബന്ധിയായി ദേശീയതലത്തില്‍ കണക്കുകള്‍ ലഭ്യമല്ല. ആർബിഐയുടെ ക്ലാസിഫിക്കേഷൻ അനുസരിച്ച് മിസലേനിയസ് നോൺ ബാങ്കിങ് കമ്പനി എന്ന വിഭാഗത്തിലാണ് ചിട്ടി ഉൾപ്പെടുന്നത്. റിസർവ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമല്ല. ഓൾ ഇന്ത്യ ചിറ്റ് ഫണ്ട്ആക്ട് 1982 ആണ് ഇതിന് ബാധകമാകുന്നത്.
സ്വകാര്യ ചിട്ടികൾ റിസ്ക്ക്
സ്വകാര്യ നാട്ടിൽ പ്രാദേശികമായി നടക്കുന്ന സ്വകാര്യ റിസ്ക് ചിട്ടികൾ തെരഞ്ഞെടുത്ത് റിസ്ക് വേണ്ട. കാരണം വ്യക്തികൾ/സ്വകാര്യ സ്ഥാപനങ്ങൾ അത് നടത്തുന്നതിന് അനുസരിച്ച്, അവരുടെ സാമ്പത്തിക ബാധ്യതയനുസരിച്ച് അതിന് എന്ത് വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. വിശ്വസ്തമായ കമ്പനികളുടെ ചിട്ടികളാകും എന്നും സുരക്ഷിതം.
കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന്റെ ഉറപ്പ്
കേരളത്തിൽ 1969 നവംബർ ആറിനാണ് അന്നത്തെ മുഖ്യമന്ത്രി ഇഎംഎസ് മുൻകൈയെടുത്ത് കെഎസ്എഫ്ഇ ആരംഭിച്ചത്. എന്നാലും 90കളുടെ അവസാനമാണ് ഇതിന് കൂടുതൽ പ്രചാരം ലഭിച്ചു തുടങ്ങുന്നത്. അഖിലേന്ത്യാ തലത്തിൽ ചിട്ടി കമ്പനികളുണ്ടെങ്കിലും കേരളത്തിലാണ് ഈ നിക്ഷേപ രീതി സജീവമായിട്ടുള്ളത്. കെഎസ്എഫ്ഇ സംസ്ഥാന സർക്കാരിന്റെ ഉറപ്പുള്ള സ്ഥാപനമാണ്. നിക്ഷേപിക്കുന്ന തുക സുരക്ഷിതമായി തിരികെ ലഭിക്കും.