കോവിഡാനന്തര ഗുരുതര രോഗങ്ങള്‍ അലട്ടുന്ന ആളാണെങ്കില്‍ നിങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസി അപേക്ഷകള്‍ നിരസിക്കപ്പേട്ടേക്കാം. കോറോണ രോഗികള്‍ക്ക് രോഗം മാറിയാലും ഗുരുതര പാര്‍ശ്വഫലങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രോഗം നെഗറ്റീവായതിന് ശേഷം മൂന്ന് മാസത്തെ വെയിറ്റിംഗ് പീരിയഡ് കമ്പനികള്‍ നിഷ്‌കര്‍ഷിക്കാന്‍

കോവിഡാനന്തര ഗുരുതര രോഗങ്ങള്‍ അലട്ടുന്ന ആളാണെങ്കില്‍ നിങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസി അപേക്ഷകള്‍ നിരസിക്കപ്പേട്ടേക്കാം. കോറോണ രോഗികള്‍ക്ക് രോഗം മാറിയാലും ഗുരുതര പാര്‍ശ്വഫലങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രോഗം നെഗറ്റീവായതിന് ശേഷം മൂന്ന് മാസത്തെ വെയിറ്റിംഗ് പീരിയഡ് കമ്പനികള്‍ നിഷ്‌കര്‍ഷിക്കാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡാനന്തര ഗുരുതര രോഗങ്ങള്‍ അലട്ടുന്ന ആളാണെങ്കില്‍ നിങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസി അപേക്ഷകള്‍ നിരസിക്കപ്പേട്ടേക്കാം. കോറോണ രോഗികള്‍ക്ക് രോഗം മാറിയാലും ഗുരുതര പാര്‍ശ്വഫലങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രോഗം നെഗറ്റീവായതിന് ശേഷം മൂന്ന് മാസത്തെ വെയിറ്റിംഗ് പീരിയഡ് കമ്പനികള്‍ നിഷ്‌കര്‍ഷിക്കാന്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോവിഡാനന്തര ഗുരുതര രോഗങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടോ? എങ്കില്‍ നിങ്ങളുടെ ഇന്‍ഷൂറന്‍സ് പോളിസി അപേക്ഷകള്‍ നിരസിക്കപ്പേട്ടേക്കാം. കോറോണ രോഗികള്‍ക്ക് രോഗം മാറിയാലും ഗുരുതര പാര്‍ശ്വഫലങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ രോഗം നെഗറ്റീവായതിന് ശേഷം മൂന്ന് മാസത്തെ വെയിറ്റിംഗ് പീരിയഡ് കമ്പനികള്‍ നിഷ്‌കര്‍ഷിക്കാന്‍ ആരംഭിച്ചിട്ടുണ്ട്.

പ്രീമിയം കൂടിയേക്കും

ADVERTISEMENT

കോവിഡ് വൈറസ് ബാധയുടെ തുടര്‍ച്ചയായി രോഗികളില്‍, പ്രത്യേകിച്ച് 60 വയസ് കഴിഞ്ഞവരില്‍ ചിലര്‍ക്കെങ്കിലും ഗുരുതര പ്രശ്‌നങ്ങള്‍ പിന്നീടും നിലനില്‍ക്കുന്നുണ്ട്. ശ്വാസ കോശം, കിഡ്‌നി, ഹൃദയം എന്നിങ്ങനെയുള്ള തന്ത്രപ്രധാനമായ അവയങ്ങള്‍ക്ക് സ്ഥിരമായ വൈകല്യങ്ങള്‍ അപൂര്‍വ്വമെങ്കിലും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇങ്ങനെ ഒരസൂഖത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഇത്തരം ശാരീരീക അസ്വാസ്ഥ്യങ്ങളുള്ളവരെ സബ്-സ്റ്റാന്‍ഡേര്‍ഡ് ലൈഫ് വിഭാഗത്തിലാണ്  പെടുത്തിയിരിക്കുന്നത്. കോവിഡിന് ശേഷം മൂന്ന് മാസം കഴിഞ്ഞ് ഇത്തരം അസൂഖങ്ങള്‍ നിലനില്‍ക്കുന്നുവെങ്കില്‍ അതിന്റെ തോതനുസരിച്ച് ഇത്തരക്കാര്‍ക്ക് പ്രീമിയത്തില്‍ 20-30 ശതമാനം വര്‍ധനയുണ്ടാകും.

വെയിറ്റിങ് പീരിയഡ് 

ADVERTISEMENT

60 വയസിന് മുകളിലുള്ളവര്‍ക്കാണ് ഈ നിയമം കര്‍ശനമാക്കിയിരിക്കുന്നത്. വൈറസ് ആക്രമണത്തിന് ശേഷം  മൂന്നോ നാലോ ആഴ്ചകള്‍ ആശുപത്രിയില്‍ ചെലവഴിക്കുന്നവരിലാണ് പിന്നീട് ഇത്തരം അസുഖങ്ങള്‍ കാണുന്നത്. ഇതുകൊണ്ടാണ് മൂന്ന്് മാസത്തെ വെയിറ്റിങ് പീരിയഡ് കമ്പനികള്‍ നിര്‍ദേശിക്കുന്നത്. മൂന്ന് മാസത്തെ വെയിറ്റിംഗ് പീരിയഡും വൈറസ് ആരോഗ്യത്തിലുണ്ടാക്കിയിട്ടുള്ള കോട്ടവും പരിഗണിച്ചാവും ഇവിടെ പ്രീമിയം നിശ്ചയിക്കുക. എത്ര അവയവങ്ങളെ കോവിഡ് ബാധിച്ചു എന്നത് വിലയിരുത്തിയാകും അധിക പ്രീമിയം നിശ്ചയിക്കുക.

English Summary : Covid and New Insurance Policy