ഇന്നലെ ഒരു ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്ക് ആവേശ തുടക്കം നൽകി. അമേരിക്കൻ യൂറോപ്യൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16000 പോയിന്റർ തൊട്ടടുത്താണ് വ്യാപാരം നടക്കുന്നത്. ഫെഡ് നിരക്ക് വർധന അര ശതമാനം വീതം

ഇന്നലെ ഒരു ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്ക് ആവേശ തുടക്കം നൽകി. അമേരിക്കൻ യൂറോപ്യൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16000 പോയിന്റർ തൊട്ടടുത്താണ് വ്യാപാരം നടക്കുന്നത്. ഫെഡ് നിരക്ക് വർധന അര ശതമാനം വീതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ ഒരു ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്ക് ആവേശ തുടക്കം നൽകി. അമേരിക്കൻ യൂറോപ്യൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16000 പോയിന്റർ തൊട്ടടുത്താണ് വ്യാപാരം നടക്കുന്നത്. ഫെഡ് നിരക്ക് വർധന അര ശതമാനം വീതം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്നലെ ഒരു ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കിയ അമേരിക്കൻ വിപണിക്ക് പിന്നാലെ ഏഷ്യൻ വിപണികൾക്ക് ആവേശ തുടക്കം നൽകി അമേരിക്കൻ യൂറോപ്യൻ ഫ്യൂച്ചറുകളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം തുടരുന്നത്. എസ്ജിഎക്സ് നിഫ്റ്റി 16000 പോയിന്റർ തൊട്ടടുത്താണ് വ്യാപാരം. 

ഫെഡ് നിരക്ക് വർധന അര ശതമാനം വീതം 

ADVERTISEMENT

ജെറോം പവൽ ഇന്നലെ ഒരു റേഡിയോ അഭിമുഖത്തിൽ ജൂണിലും ജൂലൈയിലും ഫെഡ് റേറ്റ് 0.50% മാത്രമേ വർധിപ്പിക്കൂ എന്ന് വീണ്ടും പ്രഖ്യാപിച്ചത് വിപണിയുടെ ആത്മ വിശ്വാസം തിരികെ കൊണ്ട് വന്നേക്കാം. എന്നാൽ പണപ്പെരുപ്പ കണക്കുകൾ ഇനിയും വർദ്ധനവാണ് കാണിക്കുന്നതെങ്കിൽ ഫെഡ് നിരക്കിൽ കൂടുതൽ വർദ്ധനവിന് ഫെഡ് റിസേർവും തയ്യാറാണെന്നും ജെറോം പവൽ കൂട്ടിച്ചേർത്തു. അമേരിക്കൻ വിപണി ഒരു ഫ്ലാറ്റ് ക്ലോസിങ് സ്വന്തമാക്കിയത് ലോക വിപണിക്ക് പ്രതീക്ഷയാണ്. മികച്ച ജോബ് ഡേറ്റയും ഇന്നലെ അമേരിക്കൻ വിപണിക്ക് പിന്തുണ നൽകി. 

മിഷിഗൺ യൂണിവേഴ്സിറ്റിയുടെ കൺസ്യൂമർ സെന്റിമെന്റ് കണക്കുകളും, അടുത്ത അഞ്ചു വർഷത്തേക്കുള്ള പണപ്പെരുപ്പ സാധ്യത കണക്കുകളും ഇന്ന് വിപണിക്ക് പ്രധാനമാണ്. ഇന്നലെ വിപണി സമയത്തിന് ശേഷം റോബിൻഹുഡ് 25% മുന്നേറിയത്  ഇന്ന് നാസ്ഡാക്കിന് അനുകൂലമായേക്കാം. 

നിഫ്റ്റി 

ഇന്നലെ രാജ്യാന്തര വിപണികൾക്കൊപ്പം വീഴ്ചയോടെ തുടങ്ങിയ ഇന്ത്യൻ വിപണി വിദേശ ഫണ്ടുകളുടെ 5255 കോടി രൂപയുടെ വില്പനയുടെ കൂടി സമ്മർദ്ദത്തിൽ വീണ്ടും വീണു. റിലയൻസിലും, എച്ച്ഡിഎഫ്സി ബാങ്കിലും, ബജാജ് ഫൈനാൻസിലും വില്പന നടത്തിയ വിദേശ ഫണ്ടുകൾ ഇന്ത്യൻ വിപണിയെ വീഴ്ത്തുന്നതിൽ വിജയിച്ചു. 16000 പോയിന്റിലെ പിന്തുണ നഷ്ടമായ  നിഫ്റ്റി 15730 പോയിന്റ് വരെ വീണ ശേഷം 15808 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ചു. 15300 പോയിന്റിൽ ഡീപ് സപ്പോർട്ട് പ്രതീക്ഷിക്കുന്ന നിഫ്റ്റി ഇന്ന് 15680 പോയിന്റിലും 15550 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു.16000 പോയിന്റിലും 16200 പോയിന്റിലും നിഫ്റ്റി ഇന്ന് വില്പന സമ്മർദ്ദവും പ്രതീക്ഷിക്കുന്നു. 

ADVERTISEMENT

ഇന്നലെ 3.4% വീണ ബാങ്കിങ് സെക്ടറും, ഐടി, ഫിനാൻഷ്യൽ, ഇൻഫ്രാ, ഓട്ടോ, എഫ്എംസിജി , മെറ്റൽ സെക്ടറുകളും ഇന്ന് തിരിച്ചു വരവ് പ്രതീക്ഷിക്കുന്നു. എച്ച്ഡിഎഫ്സി ബാങ്ക്, കോട്ടക്ക് മഹിന്ദ്ര ബാങ്ക്, റിലയൻസ്, ഇൻഫോസിസ്, ടിസിഎസ്, വിപ്രോ, എൽ &ടി, മഹിന്ദ്ര, ടാറ്റ മോട്ടോർസ്, അശോക് ലെയ്‌ലാൻഡ്, അംബുജ സിമന്റ്, എസിസി, കമ്മിൻസ്, പവർ ഗ്രിഡ്, ക്രോമ്പ്ടൺ ഗ്രീവ്സ്, ഗെയിൽ, ഗുജറാത്ത് ഗ്യാസ്, ഐജിഎൽ, കെആർബിഎൽ, ദാവത്ത്, ഐടിസി, അദാനി വിൽമർ, ഐആർബി ഇൻഫ്രാ മുതലായ ഓഹരികൾ ഇന്ന് മുന്നേറ്റം പ്രതീക്ഷിക്കുന്നു. 

ബാങ്ക് നിഫ്റ്റി 

ഇന്നലെ 1161 പോയിന്റുകൾ നഷ്ടത്തിൽ 33532 പോയിന്റിൽ വ്യാപാരമവസാനിപ്പിച്ച ബാങ്ക് നിഫ്റ്റി ഇന്ന് 33100 പോയിന്റിലും, 32700 പോയിന്റിലും പിന്തുണ പ്രതീക്ഷിക്കുന്നു. 34200 പോയിന്റിലും 34800 പോയിന്റിലുമാണ് ബാങ്ക് നിഫ്റ്റിയുടെ റെസിസ്റ്റൻസുകൾ. 

എൽഐസി ഐപിഒ പണം തിരികെ 

ADVERTISEMENT

എൽഐസിയുടെ ഓഹരി അലോട്മെന്റ്  പൂർത്തിയായ ശേഷം ഓഹരി ലഭ്യമാകാത്ത അപേക്ഷകർക്ക് ഇന്ന് പണം തിരികെ ലഭിക്കുന്നതും ഇന്ന് ഇന്ത്യൻ വിപണിക്ക് അനുകൂലമായേക്കാമെന്ന് കരുതുന്നു. അടുത്ത വിപണി ദിനമായ മെയ് 17ന് എൽഐസി വിപണിയിൽ ലിസ്റ്റ് ചെയ്യും. 

റിസൾട്ടുകൾ

എസ്ബിഐ, ഐഷർ, ടെക്ക് മഹിന്ദ്ര, ബാങ്ക് ഓഫ് ബറോഡ, ബന്ധൻ ബാങ്ക്, യൂക്കോ ബാങ്ക്, യൂണിയൻ ബാങ്ക്, എച്ച് എ എൽ, നാസാര ടെക്ക്, ജെകെ പേപ്പർ, ആംബർ, ലിൻഡെ ഇന്ത്യ മുതലായ ഓഹരികളും ഇന്ന് റിസൾട്ടുകൾ പ്രഖ്യാപിക്കുന്നു.  

സ്വർണം

ഫെഡ് നിരക്കുകൾ വർദ്ധിപ്പിക്കപ്പെടുമെന്നതും ഡോളർ വില കയറുന്നതും ഇന്നലെ സ്വർണത്തിനും തിരുത്തൽ നൽകി. 1800 ഡോളറിലാണ് 1820 ഡോളറിലേക്ക് വീണ സ്വർണത്തിന്റെ പിന്തുണ.

ക്രൂഡ് ഓയിൽ 

റഷ്യ 31 യൂറോപ്യൻ കമ്പനികളുടെ മേൽ ഉപരോധം ഏർപ്പെടുത്തിയതും, ഫിൻലൻഡ്‌ അടക്കമുള്ള രാഷ്ട്രങ്ങൾക്ക് ഗ്യാസ് വിതരണം നിർത്തലാക്കിയതും ക്രൂഡ് ഓയിലിന് വീണ്ടും മുന്നേറ്റം നൽകി. ഗ്യാസും മെറ്റലുകളും തിരിച്ചു കയറി തുടങ്ങി.

ആപ്പിൾ ഇനി രണ്ടാമൻ 

ഒരു മാസം കൊണ്ട് 16 ശതമാനത്തിന് മേൽ വീണ ആപ്പിൾ ലോകത്തിലെ ഏറ്റവും മൂല്യമുള്ള കമ്പനി എന്ന സ്ഥാനം ഇന്നലെ സൗദിയുടെ ആരാംകോക്ക് സമ്മാനിച്ചു. ഇത് ആപ്പിളിന്റെ പ്രഭാവങ്ങളിൽ നിന്നുമുള്ള ഇറക്കമായും വിപണി നിരൂപകർ സംശയിക്കുന്നു. ആപ്പിൾ ഓഹരി ഇന്നലെ മൂന്ന് ശതമാനത്തിനടുത്ത് വീണിരുന്നു.

ഓഹരി വിദഗ്ധനായ ലേഖകന്റെ വാട്സാപ് : 8606666722

English Summary : Stock Market Today

Disclaimer : ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ലേഖനത്തിൽ പറഞ്ഞിരിക്കുന്ന വിവരങ്ങൾ ലഭ്യമായ സൂചകങ്ങളെ അടിസ്ഥാനമാക്കി ലേഖകൻ തയാറാക്കിയിട്ടുള്ളതാണ്. സ്വന്തം റിസ്കിൽ നിക്ഷേപ തീരുമാനം കൈകൊള്ളുക