ഓഹരിവിപണിയില്‍ പുതുതായിഎത്തുന്ന ചെറുകിട നിക്ഷേപകരില്‍ ഏറിയ പങ്കും ചില പ്രത്യേക സ്വഭാവ സവിശേഷതകള്‍ കാണിക്കുന്നു: അവര്‍ സൂചികകള്‍ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ വിപണിയില്‍ പ്രവേശിക്കുകയും നിലവാരം കുറഞ്ഞ ഓഹരികള്‍ വാങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന് വിപണിയില്‍ തിരുത്തലുകള്‍ സംഭവിക്കുമ്പോള്‍

ഓഹരിവിപണിയില്‍ പുതുതായിഎത്തുന്ന ചെറുകിട നിക്ഷേപകരില്‍ ഏറിയ പങ്കും ചില പ്രത്യേക സ്വഭാവ സവിശേഷതകള്‍ കാണിക്കുന്നു: അവര്‍ സൂചികകള്‍ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ വിപണിയില്‍ പ്രവേശിക്കുകയും നിലവാരം കുറഞ്ഞ ഓഹരികള്‍ വാങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന് വിപണിയില്‍ തിരുത്തലുകള്‍ സംഭവിക്കുമ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരിവിപണിയില്‍ പുതുതായിഎത്തുന്ന ചെറുകിട നിക്ഷേപകരില്‍ ഏറിയ പങ്കും ചില പ്രത്യേക സ്വഭാവ സവിശേഷതകള്‍ കാണിക്കുന്നു: അവര്‍ സൂചികകള്‍ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ വിപണിയില്‍ പ്രവേശിക്കുകയും നിലവാരം കുറഞ്ഞ ഓഹരികള്‍ വാങ്ങുകയും ചെയ്യുന്നു. തുടര്‍ന്ന് വിപണിയില്‍ തിരുത്തലുകള്‍ സംഭവിക്കുമ്പോള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഓഹരിവിപണിയിലെ ചെറുകിട നിക്ഷേപകര്‍ സൂചികകള്‍ ഉയരത്തില്‍ നില്‍ക്കുമ്പോള്‍ വിപണിയില്‍ പ്രവേശിക്കുകയും നിലവാരം കുറഞ്ഞ  ഓഹരികള്‍ വാങ്ങുകയും ചെയ്യുമെന്നതാണ് പൊതുവെയുള്ള രീതി. തുടര്‍ന്ന് വിപണിയിടിയുമ്പോള്‍ പരിഭ്രാന്തരായി തങ്ങള്‍ വാങ്ങിയ ഓഹരികള്‍ നഷ്ടത്തില്‍ വിറ്റ് വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു. ചരിത്രം പരിശോധിച്ചാല്‍  ഈ പ്രവണത ഓരോ ബുള്‍ ഘട്ടത്തിലും ആവര്‍ത്തിച്ചതായികാണാം. 1992, 2000, 2008, 2020 വര്‍ഷങ്ങളിലെ തകര്‍ച്ചകളില്‍ ഈ ചരിത്രം ആവര്‍ത്തിച്ചു. ചെറുകിട നിക്ഷേപകര്‍ക്ക് അവരുടെ നിലവാരം കുറഞ്ഞ നിക്ഷേപങ്ങളിലും വിപണിയിലെ ഊഹക്കച്ചവടത്തിലും കനത്ത നഷ്ടം സംഭവിച്ചു. അതേസമയം ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്കുകളിലും മ്യൂച്വല്‍ ഫണ്ടുകളിലും നിക്ഷേപിച്ചവര്‍ വിപണിയുടെ കുതിപ്പിനായി ക്ഷമയോടെ കാത്തിരുന്നു, ധാരാളം പണം സമ്പാദിച്ചു. ദീര്‍ഘകാല നിക്ഷേപകര്‍ ഓഹരി നിക്ഷേപത്തില്‍ നിന്ന് മികച്ച നേട്ടം കൈവരിക്കുമ്പോള്‍ ഭൂരിഭാഗം ഊഹക്കച്ചവടക്കാരും പണം നഷ്ടപ്പെടുത്തുന്നുവെന്നത് ചരിത്രപരമായ വസ്തുതയാണ്.

89 ശതമാനം നിക്ഷേപകര്‍ക്കും പണം നഷ്ടപ്പെടുന്നു എന്ന് സെബി

ADVERTISEMENT

വിപണിയില്‍ വ്യാപാരം ചെയ്യുന്നവരുടെ എണ്ണത്തില്‍ സ്‌ഫോടനാത്മക വര്‍ദ്ധനവുണ്ടായിട്ടുണ്ട്. 2019 സാമ്പത്തിക വര്‍ഷത്തില്‍ 7.1 ലക്ഷമായിരുന്ന ട്രേഡര്‍മാരുടെ എണ്ണം 2022ല്‍ 45.2 ലക്ഷമായി കുതിച്ചുയര്‍ന്നു. എന്നാല്‍ ഇക്വിറ്റി എഫ്&ഒ വിഭാഗത്തിലെ വ്യക്തിഗത ട്രേഡര്‍മാരിൽ 89 ശതമാനം പേര്‍ക്കും 2022 സാമ്പത്തിക വര്‍ഷത്തില്‍ ശരാശരി 1.1 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി സെബിയുടെ പഠനം പറയുന്നു. ഇക്കാലയളവിൽ ശരാശരി 1.5 ലക്ഷം രൂപ ലാഭം നേടിയത് പത്ത് പേരില്‍ ഒരാള്‍ മാത്രമാണ്. നേട്ടമുണ്ടാക്കുന്ന 5 ശതമാനത്തില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമേ സ്ഥിരവരുമാന നേട്ടത്തെ കവച്ചുവെക്കുന്ന  വരുമാനം ലഭിക്കുന്നുള്ളൂ. മുന്‍കാലങ്ങളിലെ സ്ഥിതിവിശേഷം ഇതായിരുന്നു. ഭാവിയിലും ഈ പ്രവണത തുടരും. പുതുതായി വിപണിയിലെത്തുന്നവര്‍ ഈ വസ്തുത എത്ര നേരത്തെ തിരിച്ചറിയുന്നുവോ അത്രയും നല്ലത്.

നവാഗതരെ കുടുക്കുന്ന യൂട്യൂബര്‍മാര്‍

ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2020 മാര്‍ച്ചില്‍ 4.09 കോടിയില്‍ നിന്ന് 2022 സെപ്റ്റംബറില്‍ 10 കോടിയായി കുത്തനെ ഉയര്‍ന്നത് 'വ്യാപാരരംഗത്തെ വിദഗ്ധര്‍' എന്ന് സ്വയം അവകാശപ്പെടുന്നവര്‍ക്ക് വീണുകിട്ടിയ അവസരമായിത്തീര്‍ന്നു. എങ്ങനെ വ്യാപാരം ചെയ്യാമെന്നും പണം സമ്പാദിക്കാമെന്നും പഠിപ്പിക്കാമെന്ന അവകാശവാദവുമായി ഡസന്‍ കണക്കിന് യൂട്യൂബര്‍മാര്‍ എത്തി.  'വീട്ടിലിരുന്ന് പണം സമ്പാദിക്കാം,' 'വെറും 1000 രൂപ കൊണ്ട് 10 ലക്ഷംരൂപ ഉണ്ടാക്കാം' തുടങ്ങിയ പരസ്യങ്ങള്‍ പ്രചരിപ്പിച്ചു. അതിരുകടന്ന ഒരു പരസ്യത്തില്‍ കണ്ട കാര്യമിതാണ്: കൗമാരത്തിന്റെ തുടക്കത്തിലെപ്പോലെ തോന്നിക്കുന്ന ഒരു ആണ്‍കുട്ടി ഒരു ഓപ്ഷന്‍ വ്യാപാരം നടത്തുകയും ആ വ്യാപാരത്തില്‍ നിന്ന് പണം സമ്പാദിക്കുകയും ചെയ്യുന്നു. ചെറുകിടക്കാര്‍ ഇത്തരക്കാരുടെ കെണിയില്‍വീഴാതെ സൂക്ഷിക്കണം. 

നെല്ലും പതിരും വേര്‍തിരിച്ചറിയുക

ADVERTISEMENT

ഇക്കൂട്ടർ പ്രശ്‌നക്കാരാവുന്നത് രണ്ട് തരത്തിലാണ്: ഒന്ന്, 'പംമ്പ് ആന്‍ഡ് ഡംപ്' സ്‌കീമുകളുപയോഗിച്ച് കൃത്രിമത്വം നടത്തുന്നതിലൂടെ; രണ്ട്, തങ്ങളുടെ ട്രേഡിങ് കോഴ്‌സുകളിലൂടെ ഡെറിവേറ്റീവുകളിലെ വ്യാപാരത്തിലേക്കും ഡേ ട്രേഡിംഗിലേക്കും പുതുമുഖങ്ങളെ ആകര്‍ഷിക്കുന്നതിലൂടെ. നിലവാരം കുറഞ്ഞ കമ്പനികളുടെ ഓഹരികള്‍ കുറഞ്ഞ വിലയ്ക്ക് വാങ്ങിക്കൂട്ടി ഏറ്റെടുക്കല്‍ പോലെയുള്ള വ്യാജവാര്‍ത്തകള്‍ ഉണ്ടാക്കി അവയുടെ വില കൃത്രിമമായി പെരുപ്പിച്ച് തങ്ങളുടെ കയ്യിലെ ഓഹരികള്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റ് തലയൂരുന്ന രീതിയാണ്'പംമ്പ് ആന്‍ഡ് ഡംപ്'.  അടുത്തിടെ, പംമ്പ്് ആന്‍ഡ് ഡംപ് ഇടപാടിന്റെ പേരില്‍ ബോളിവുഡ് നടന്‍ അര്‍ഷാദ് വാര്‍സിയെയും ഭാര്യയെയും വിപണിയില്‍ നിന്ന് സെബി വിലക്കിയിരുന്നു.

ഈ മേഖലയില്‍ അനാരോഗ്യ പ്രവണതകള്‍ ഉണ്ടെന്നു പറയുമ്പോള്‍ തന്നെ നവാഗതര്‍ക്ക് സാമ്പത്തിക സാക്ഷരത നല്‍കി ആരോഗ്യകരമായ നിക്ഷേപത്തിലേക്ക് കൈപിടിച്ചു നയിക്കുന്ന ഉത്തരവാദിത്തമുള്ള നിരവധി യുട്യൂബര്‍മാരുണ്ടെന്നുള്ളതും വസ്തുതയാണ്. അതുകൊണ്ടു തന്നെ നെല്ലും പതിരും തിരിച്ചറിയേണ്ടത് വളരെ അത്യാവശ്യമാണ്.

ഓഹരി വ്യാപാരം ഒരു തൊഴില്‍?

സ്വയം  പ്രഖ്യാപിത യുട്യൂബ് വിദഗ്ദ്ധരുടെ 'ഓഹരി വ്യാപാരം ഒരു തൊഴില്‍' എന്ന തരത്തിലുള്ള പ്രചാരണത്തില്‍ പലരും വീണു പോയിട്ടുണ്ട്.  വീട്ടിലിരുന്ന് ഡേട്രേഡിങും ഡെറിവേറ്റീവ് ട്രേഡിങും നടത്തി സ്ഥിരമായ വരുമാനം നേടാമെന്ന അവകാശവാദവുമായി ചിലര്‍ സ്ത്രീകളെ ലക്ഷ്യമിടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി പെരുകിയ ചെറുകിട നിക്ഷേപകരില്‍ പലരും ഈ കെണിയില്‍ അകപ്പെട്ടുകൊണ്ടിരിക്കുന്നു. അവരില്‍ ഭൂരിഭാഗത്തിനും ഇതിനകം തന്നെ ധാരാളം പണം നഷ്ടപ്പെട്ടിട്ടുണ്ട്. തങ്ങളുടെ തെറ്റ് മനസ്സിലാക്കില്ലെങ്കില്‍ ഇനിയും പണം നഷ്ടപ്പെട്ടേക്കാം.

ADVERTISEMENT

പരീക്ഷിച്ചു വിജയിച്ച രീതി പിന്തുടരുക

∙ഉയര്‍ന്ന ഗുണമേന്‍മയുള്ള ഓഹരികളിലും മ്യൂച്വല്‍ ഫണ്ടുകളിലുമുള്ള നിക്ഷേപം മറ്റു നിക്ഷേപ മാര്‍ഗ്ഗങ്ങളെ അപേക്ഷിച്ച് കൂടുതല്‍ നേട്ടം നല്‍കുമെന്നത് ചരിത്ര വസ്തുതയാണ്.

∙ഇത് ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും. ആറ് മാസത്തിലോ ഒരുവര്‍ഷത്തിലോ രണ്ട് വര്‍ഷത്തിലോ അല്ല, നാല് വര്‍ഷവും അതിനുമുകളിലും ഉള്ള കാലയളവില്‍.

∙നിക്ഷേപകര്‍ ലളിതമായ ഒരു നിക്ഷേപ തന്ത്രം പിന്തുടരുക: ഉയര്‍ന്ന നിലവാരമുള്ള സ്റ്റോക്കുകളില്‍ നിക്ഷേപിക്കുക

∙അല്ലെങ്കില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ വഴി അച്ചടക്കത്തോടെ നിക്ഷേപിക്കുക.

∙ഒപ്പം ക്ഷമയോടെ കാത്തിരിക്കുക.

ലേഖകൻ ജിയോജിത്തിന്റെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റാണ് 

English Summary : Know these Historical Truths in Share Investment