‘എവിടെ അഞ്ചുലക്ഷം?’; ഇംഗ്ലണ്ട് ജയിച്ചതോടെ ഒമർ ലുലുവിന്റെ പേജിന് താഴെ കമന്റ്മേളം
കൊച്ചി∙ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെ അഞ്ചുലക്ഷവും ചോദിച്ച് കമന്റ് നിറയുകയാണ് സംവിധായകൻ ഒമർ ലുലുവിന്റെ പേജിൽ. ട്രോളുകളും സജീവമാണ്. ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്നാ
കൊച്ചി∙ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെ അഞ്ചുലക്ഷവും ചോദിച്ച് കമന്റ് നിറയുകയാണ് സംവിധായകൻ ഒമർ ലുലുവിന്റെ പേജിൽ. ട്രോളുകളും സജീവമാണ്. ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്നാ
കൊച്ചി∙ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെ അഞ്ചുലക്ഷവും ചോദിച്ച് കമന്റ് നിറയുകയാണ് സംവിധായകൻ ഒമർ ലുലുവിന്റെ പേജിൽ. ട്രോളുകളും സജീവമാണ്. ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്നാ
കൊച്ചി∙ട്വന്റി20 ലോകകപ്പ് ഫൈനലിൽ പാക്കിസ്ഥാന്റെ ബോളിങ് തന്ത്രങ്ങളെ മറികടന്ന് കിരീടം ഇംഗ്ലണ്ട് ചൂടിയതോടെ അഞ്ചുലക്ഷവും ചോദിച്ച് കമന്റ് നിറയുകയാണ് സംവിധായകൻ ഒമർ ലുലുവിന്റെ പേജിൽ. ട്രോളുകളും സജീവമാണ്. ‘ഇംഗ്ലണ്ട് ജയിക്കും.. ബെറ്റ് ഉണ്ടോ അഞ്ചുലക്ഷത്തിന്..’ എന്നായിരുന്നു ഞായറാഴ്ച രാവിലെ ഒരാളുടെ വെല്ലുവിളി. ഇതിന് താഴെ സമ്മതം പറഞ്ഞ് ഒമർ ലുലുവും എത്തിയെന്നാണ് ട്രോളുകളിൽ നിറയുന്നത്. ഇതോടെ കാശ് എപ്പോൾ തരും എന്ന ചോദ്യങ്ങളുടെ ഒഴുക്കാണു കമന്റ് ബോക്സിൽ.
ബെൻ സ്റ്റോക്സ് അർധ സെഞ്ചറിയുമായി പൊരുതിയപ്പോൾ ആറു പന്തുകൾ ബാക്കി നിൽക്കെയാണ് ഇംഗ്ലണ്ട് വിജയ റൺസ് കുറിച്ചത്. സ്കോർ പാക്കിസ്ഥാൻ– എട്ട് വിക്കറ്റ് നഷ്ടത്തിൽ 137, ഇംഗ്ലണ്ട് അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 138 (19). ട്വന്റി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്റെ രണ്ടാം കിരീടമാണിത്. 2010ൽ വെസ്റ്റിൻഡീസിൽ നടന്ന ലോകകപ്പിൽ ഓസ്ട്രേലിയയെ ഏഴു വിക്കറ്റിനു തോൽപിച്ചാണ് ഇംഗ്ലണ്ട് ആദ്യമായി ട്വന്റി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.
ഫൈനലിൽ തുടർച്ചയായി വിക്കറ്റുകൾ വീഴ്ത്തി പ്രതിരോധത്തിലാക്കിയ പാക്ക് ബോളർക്ക് ബെൻ സ്റ്റോക്സിന്റെ തകർപ്പൻ ബാറ്റിങ് കൊണ്ടാണ് ഇംഗ്ലണ്ട് മറുപടിയൊരുക്കിയത്. 49 പന്തുകൾ നേരിട്ട സ്റ്റോക്സ് 52 റണ്‍സെടുത്തു പുറത്താകാതെ നിന്നു. ജോസ് ബട്‌ലർ (17 പന്തിൽ 26), ഹാരി ബ്രൂക്ക് (23 പന്തിൽ 20), മൊയീൻ അലി (12 പന്തിൽ 19) എന്നിവരും ഇംഗ്ലണ്ടിനായി ഫൈനലിൽ തിളങ്ങി.
English Summary: Troll Against Omar Lulu After England's World Cup Win