ഇന്ത്യൻ ടീമിലെത്തിയ ആദ്യ മലയാളി താരമായ മിന്നുമണിയെ പിന്തുടർന്നാണ് സീനിയർ താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. വൈകിയെത്തിയ അംഗീകാരമെങ്കിലും ഇരുവർക്കും മുന്നിൽ ലോകകപ്പ് സാധ്യതകളുടെ വാതിൽ കൂടിയാണ് തുറക്കുന്നത്. ബംഗ്ലദേശ് പര്യടനത്തിൽ മികവ് പുലർത്താനായാൽ ഈ വർഷം ബംഗ്ലാദേശ് തന്നെ വേദിയാകുന്ന വനിതാ ട്വന്റി20 ലോകകപ്പ് ടീമിലേക്കും അവസരം കൈവരാം.

ഇന്ത്യൻ ടീമിലെത്തിയ ആദ്യ മലയാളി താരമായ മിന്നുമണിയെ പിന്തുടർന്നാണ് സീനിയർ താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. വൈകിയെത്തിയ അംഗീകാരമെങ്കിലും ഇരുവർക്കും മുന്നിൽ ലോകകപ്പ് സാധ്യതകളുടെ വാതിൽ കൂടിയാണ് തുറക്കുന്നത്. ബംഗ്ലദേശ് പര്യടനത്തിൽ മികവ് പുലർത്താനായാൽ ഈ വർഷം ബംഗ്ലാദേശ് തന്നെ വേദിയാകുന്ന വനിതാ ട്വന്റി20 ലോകകപ്പ് ടീമിലേക്കും അവസരം കൈവരാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യൻ ടീമിലെത്തിയ ആദ്യ മലയാളി താരമായ മിന്നുമണിയെ പിന്തുടർന്നാണ് സീനിയർ താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. വൈകിയെത്തിയ അംഗീകാരമെങ്കിലും ഇരുവർക്കും മുന്നിൽ ലോകകപ്പ് സാധ്യതകളുടെ വാതിൽ കൂടിയാണ് തുറക്കുന്നത്. ബംഗ്ലദേശ് പര്യടനത്തിൽ മികവ് പുലർത്താനായാൽ ഈ വർഷം ബംഗ്ലാദേശ് തന്നെ വേദിയാകുന്ന വനിതാ ട്വന്റി20 ലോകകപ്പ് ടീമിലേക്കും അവസരം കൈവരാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ ഇന്ത്യൻ ടീമിലെത്തിയ ആദ്യ മലയാളി താരമായ  മിന്നുമണിയെ പിന്തുടർന്നാണ്  സീനിയർ താരങ്ങളായ ആശ ശോഭനയും സജന സജീവനും ഇന്ത്യൻ ട്വന്റി20 ക്രിക്കറ്റ് ടീമിൽ അരങ്ങേറ്റം കുറിക്കുന്നത്. വൈകിയെത്തിയ അംഗീകാരമെങ്കിലും ഇരുവർക്കും മുന്നിൽ ലോകകപ്പ് സാധ്യതകളുടെ വാതിൽ കൂടിയാണ് തുറക്കുന്നത്. ബംഗ്ലദേശ് പര്യടനത്തിൽ മികവ് പുലർത്താനായാൽ ഈ വർഷം ബംഗ്ലാദേശ് തന്നെ വേദിയാകുന്ന വനിതാ ട്വന്റി20 ലോകകപ്പ് ടീമിലേക്കും അവസരം കൈവരാം. 5 മത്സരങ്ങളുടെ പരമ്പര 28 മുതൽ മേയ് 9 വരെയാണ്. ഹർമൻപ്രീത് കൗറാണ് ടീമിന്റെ ക്യാപ്റ്റൻ. മിന്നുമണിക്ക് ഇത്തവണ ടീമിൽ ഇടം നേടാനായില്ല.  

ഇക്കഴിഞ്ഞ വനിതാ പ്രീമിയർ ലീഗിൽ ബെംഗളൂരു റോയൽ ചലഞ്ചേഴ്സിന്റെ കിരീടനേട്ടത്തിൽ ഫൈനലിലടക്കം നിർണായക പങ്ക് വഹിച്ച ഓൾറൗണ്ടറായ ആശ ശോഭന, ലെഗ് സ്പിൻ എറിഞ്ഞു നേടിയ 12 വിക്കറ്റുമായി ലീഗിലെ വിക്കറ്റ് നേട്ടക്കാരിൽ രണ്ടാം സ്ഥാനത്തായിരുന്നു. മുംബൈ ഇന്ത്യൻസ് ഓഫ് സ്പിന്നറായ സജന സജീവൻ ഓൾറൗണ്ട് മികവ് തെളിയിച്ചാണ് ദേശീയ ടീമിലെത്തുന്നത്.

ADVERTISEMENT

രണ്ട് പതിറ്റാണ്ട് മുൻപ് 13–ാം വയസിൽ കേരള സീനിയർ ടീമിൽ ഇടം നേടിയ ആശ പിന്നീട് ടീമിന്റെ മുഖം തന്നെയായി. കേരളത്തിനായി ദേശീയ തലത്തിൽ സെഞ്ചറി നേടുന്ന ആദ്യ വനിതാ ക്രിക്കറ്ററായ ആശയുടെ ഓൾറൗണ്ട് മികവിലായിരുന്നു പിന്നീട് ടീമിന്റെ മുന്നേറ്റം. 2007 മുതൽ 2013 വരെയും 2016 മുതൽ 2018 വരെയും ടീമിനെ നയിച്ചു. ഇതിനിടെ ഹൈദരാബാദിൽ റെയിൽ‌വേയിൽ ജോലിയും ലഭിച്ചു. കഴിഞ്ഞ 2 സീസണുകളായി പുതുച്ചേരി ടീമിന്റെ ക്യാപ്റ്റനാണ് ആശ. ദക്ഷിണ മേഖല ടീം വൈസ് ക്യാപ്റ്റനുമായിരുന്നു. 2012ൽ വെസ്റ്റിൻഡീസ് പരമ്പരയ്ക്കും പിന്നീട് 2 ലോകകപ്പുകൾക്കുമുള്ള സാധ്യതാ ടീമിന്റെ ക്യാംപിലെത്തിയെങ്കിലും നീണ്ട കാത്തിരിപ്പിനൊടുവിൽ ദേശീയ ടീമിൽ ഇടം ലഭിക്കുന്നത് 33–ാം വയസിൽ.  തിരുവനന്തപുരം പേരൂർക്കട സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവർ ബി.ജോയിയുടെയും എസ്.ശോഭനയുടെയും മകളാണ്.

ആശയുടെ ക്യാപ്റ്റൻസിക്കു കീഴിൽ കേരള ടീമിൽ താരമായി വളർന്നതാണ് സജനയും. പ്ലസ്ടു മുതൽ ക്രിക്കറ്റ് കളിച്ചു തുടങ്ങിയ സജന 18–ാം വയസിലാണ് കേരള ടീമിലെത്തുന്നത്. അണ്ടർ 23 ദേശീയ ചാംപ്യൻമാരായ കേരള ടീമിൽ അംഗമായിരുന്നു. 2012 മുതൽ കേരള സീനിയർ ടീമിൽ. രണ്ടു വർഷം ദക്ഷിണ മേഖലാ ടീം ക്യാപ്റ്റനുമായിരുന്നു. 28–ാം വയസിലാണ് ഇന്ത്യൻ സീനിയർ ടീമിലെത്തുന്നത്. മാനന്തവാടി ചൂട്ടക്കടവ് സജന നിവാസിൽ ഓട്ടോറിക്ഷ ഡ്രൈവറായ ജി.സജീവന്റെയും മാനന്തവാടി നഗരസഭാ കൗൺസിലർ ശാരദ സജീവന്റെയും മകളാണ്. 

English Summary:

Sajana Sajeevan and Asha Shobhana to play for team India