‘അങ്കിൾ ജി നമസ്തേ..’ മത്സരശേഷം ധ്രുവ് ജുറേലിന്റെ പിതാവിനെ ആശ്ലേഷിച്ച് സഞ്ജു – വിഡിയോ
ലക്നൗ ∙ ശനിയാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണ്‍, ധ്രുവ് ജുറേൽ എന്നിവരുടെ അപരാജിത അർധ സെഞ്ചറികളുടെ കരുത്തിലാണ് രാജസ്ഥാൻ റോയൽസ് ജയിച്ചത്. സഞ്ജു 74 റണ്‍സും ജുറേൽ 52 റൺസുമായി പുറത്താകാതെനിന്നു. നാലാംവിക്കറ്റിൽ ഇരുവരും ചേർന്ന് 121 റണ്‍സാണ് കൂട്ടിച്ചേർത്തത്. 7
ലക്നൗ ∙ ശനിയാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണ്‍, ധ്രുവ് ജുറേൽ എന്നിവരുടെ അപരാജിത അർധ സെഞ്ചറികളുടെ കരുത്തിലാണ് രാജസ്ഥാൻ റോയൽസ് ജയിച്ചത്. സഞ്ജു 74 റണ്‍സും ജുറേൽ 52 റൺസുമായി പുറത്താകാതെനിന്നു. നാലാംവിക്കറ്റിൽ ഇരുവരും ചേർന്ന് 121 റണ്‍സാണ് കൂട്ടിച്ചേർത്തത്. 7
ലക്നൗ ∙ ശനിയാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണ്‍, ധ്രുവ് ജുറേൽ എന്നിവരുടെ അപരാജിത അർധ സെഞ്ചറികളുടെ കരുത്തിലാണ് രാജസ്ഥാൻ റോയൽസ് ജയിച്ചത്. സഞ്ജു 74 റണ്‍സും ജുറേൽ 52 റൺസുമായി പുറത്താകാതെനിന്നു. നാലാംവിക്കറ്റിൽ ഇരുവരും ചേർന്ന് 121 റണ്‍സാണ് കൂട്ടിച്ചേർത്തത്. 7
ലക്നൗ ∙ ശനിയാഴ്ച ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ നടന്ന മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസണ്‍, ധ്രുവ് ജുറേൽ എന്നിവരുടെ അപരാജിത അർധ സെഞ്ചറികളുടെ കരുത്തിലാണ് രാജസ്ഥാൻ റോയൽസ് ജയിച്ചത്. സഞ്ജു 74 റണ്‍സും ജുറേൽ 52 റൺസുമായി പുറത്താകാതെനിന്നു. നാലാംവിക്കറ്റിൽ ഇരുവരും ചേർന്ന് 121 റണ്‍സാണ് കൂട്ടിച്ചേർത്തത്. 7 വിക്കറ്റിനാണ് റോയൽസിന്റെ ജയം. മത്സരശേഷം സഞ്ജു ധ്രുവ് ജുറേലിന്റെ പിതാവ് നേം ചന്ദിനടുത്ത് എത്തുന്ന ഹൃദയഹാരിയായ വിഡിയോ പങ്കുവച്ചിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്.
‘അങ്കിൾ ജി നമസ്തേ’ എന്ന സംബോധനയോടെയാണ് സഞ്ജു നേം ചന്ദിനടുത്ത് എത്തുന്നത്. പിന്നാലെ ഇരുവരും ഹസ്തദാനം നടത്തുന്നതും ആശ്ലേഷിക്കുന്നതും വിഡിയോയിൽ കാണാം. മത്സരത്തിലെ സഞ്ജുവിന്റെ പ്രകടനത്തെ ജുറേലിന്റെ പിതാവ് അഭിനന്ദിക്കുന്നുണ്ട്. ഇതിനു നന്ദി പറഞ്ഞ സഞ്ജു, ജുറേലും നന്നായി കളിച്ചെന്ന് പറയുന്നു. മത്സരം കാണാനായി ലക്നൗവിലെ ഏക്നാ സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു നേം ചന്ദ്. ഐപിഎല്‍ കരിയറിലെ ആദ്യ അർധ സെഞ്ചറിയാണ് ജുറേൽ ശനിയാഴ്ച നേടിയത്.
അതേസമയം സീസണിൽ കളിച്ച ഒന്‍പതിൽ എട്ട് മത്സരങ്ങളും ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാമതാണ് രാജസ്ഥാൻ റോയൽസ്. ഇതുവരെ 385 റൺസ് നേടിയ സഞ്ജു സാംസൺ റൺവേട്ടക്കാരുടെ പട്ടികയിൽ നാലാം സ്ഥാനത്തുണ്ട്. വ്യാഴാഴ്ച സൺറൈസേഴ്സ് ഹൈദരാബാദിനെതിരെയാണ് റോയൽസിന്റെ അടുത്ത മത്സരം.