മുന്നിലെത്തി ഇന്റർ മിലാൻ, പിന്നിലായി ലിവർപൂൾ; ആവേശമേറ്റി പോരാട്ടങ്ങൾ
യൂറോപ്യൻ ഫുട്ബോൾ ലീഗിൽ വമ്പൻമാരുടെ കുതിപ്പും കിതപ്പും കണ്ട ആഴ്ച്ചയായിരുന്നു ഇത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് കഷ്ടകാലം തുടർക്കഥയായപ്പോൾ കിരീടപ്പോരാട്ടത്തിലേക്ക് മാഞ്ചസ്റ്റർ ടീമുകൾക്കൊപ്പം മുൻ ചാംപ്യൻമാരായ ലെസ്റ്റർ സിറ്റികൂടിയെത്തി. ഇറ്റാലിയൻ സീരി എ യിൽ ഒന്നാം സ്ഥാനക്കാരായ എസി മിലാനും നിലവിലെ
യൂറോപ്യൻ ഫുട്ബോൾ ലീഗിൽ വമ്പൻമാരുടെ കുതിപ്പും കിതപ്പും കണ്ട ആഴ്ച്ചയായിരുന്നു ഇത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് കഷ്ടകാലം തുടർക്കഥയായപ്പോൾ കിരീടപ്പോരാട്ടത്തിലേക്ക് മാഞ്ചസ്റ്റർ ടീമുകൾക്കൊപ്പം മുൻ ചാംപ്യൻമാരായ ലെസ്റ്റർ സിറ്റികൂടിയെത്തി. ഇറ്റാലിയൻ സീരി എ യിൽ ഒന്നാം സ്ഥാനക്കാരായ എസി മിലാനും നിലവിലെ
യൂറോപ്യൻ ഫുട്ബോൾ ലീഗിൽ വമ്പൻമാരുടെ കുതിപ്പും കിതപ്പും കണ്ട ആഴ്ച്ചയായിരുന്നു ഇത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് കഷ്ടകാലം തുടർക്കഥയായപ്പോൾ കിരീടപ്പോരാട്ടത്തിലേക്ക് മാഞ്ചസ്റ്റർ ടീമുകൾക്കൊപ്പം മുൻ ചാംപ്യൻമാരായ ലെസ്റ്റർ സിറ്റികൂടിയെത്തി. ഇറ്റാലിയൻ സീരി എ യിൽ ഒന്നാം സ്ഥാനക്കാരായ എസി മിലാനും നിലവിലെ
യൂറോപ്യൻ ഫുട്ബോൾ ലീഗിൽ വമ്പൻമാരുടെ കുതിപ്പും കിതപ്പും കണ്ട ആഴ്ച്ചയായിരുന്നു ഇത്. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന് കഷ്ടകാലം തുടർക്കഥയായപ്പോൾ കിരീടപ്പോരാട്ടത്തിലേക്ക് മാഞ്ചസ്റ്റർ ടീമുകൾക്കൊപ്പം മുൻ ചാംപ്യൻമാരായ ലെസ്റ്റർ സിറ്റികൂടിയെത്തി. ഇറ്റാലിയൻ സീരി എ യിൽ ഒന്നാം സ്ഥാനക്കാരായ എസി മിലാനും നിലവിലെ ചാംപ്യൻമാരായ യുവെന്റസും അപ്രതീക്ഷിത തോൽവിയറിഞ്ഞപ്പോൾ നാട്ടുകാരും ബദ്ധവൈരികളുമായ ഇന്റർ മിലാൻ അവസരം മുതലാക്കി ഒന്നാം സ്ഥാനത്തേക്കു കയറി. സ്പെയിനിൽ കരുത്തരായ റയലിനെയും ബാർസയെയും പിന്നിലാക്കിയുള്ള അത്‌ലറ്റിക്കോയുടെ കുതിപ്പ് തുടരുകയാണ്. ജർമനിയിൽ ബയണും ഫ്രാൻസിൽ ലിലുമാണ് മുന്നിൽ.
∙ ഇംഗ്ലിഷ് പ്രീമിയർ ലീഗ്
നിർണായക മത്സരത്തിൽ ലെസ്റ്റർ സിറ്റിയോടു തോറ്റ ലിവർപൂളിന്റെ കിരീടമോഹങ്ങൾ ഏതാണ്ട് അവസാനിച്ചെന്നാണ് കോച്ച് യുർഗൻ ക്ലോപ്പ് മത്സശേഷം പ്രതികരിച്ചത്. സീസണിൽ കിരീടപ്പോരാട്ടം അവസാനഘട്ടത്തിലേക്കു കടക്കുമ്പോൾ നഷ്ടപ്പെടുന്ന ഓരോ പോയിന്റിനും ഇരട്ടി മൂല്യമാണെന്ന് തിരിച്ചറിഞ്ഞുള്ള പ്രതികരണമായിരുന്നു അത്. ഒന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 13 പോയിന്റ് പിന്നിൽ ആറാമതാണ് അവരിപ്പോൾ. ഇനിയൊന്നു പൊരുതിക്കറുക ഏതാണ്ട് അസാധ്യമെന്നു തന്നെ പറയാം.
അതേസമയം ലിവർപൂളിനെ തകർത്ത ലെസ്റ്റർ സിറ്റിയാകട്ടെ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പമെത്തി. ഇരുവരും സിറ്റിയെക്കാൾ ഏഴു പോയിന്റ് പിന്നിൽ. എന്നാൽ രണ്ടുപേരേക്കാളും ഒരു മത്സരം കൂടുതൽ കളിക്കാനുള്ളത് സിറ്റിക്ക് മുൻതൂക്കം നൽകുന്നുണ്ട്. കഴിഞ്ഞ രണ്ടു കളികളിലും സമനില വഴങ്ങേണ്ടിവന്നതാണ് യുണൈറ്റഡിന് തിരിച്ചടിയായത്. തുടർച്ചയായ നാലാം ജയത്തോടെ നാലാം സ്ഥാനത്തേക്കു കയറിയെത്തിയ ചെൽസി യൂറോപ്യൻ യോഗ്യത ഉറപ്പാക്കാനുള്ള സാധ്യത സജീവമാക്കി.
∙ പോയിന്റ് നില (ടീം, മത്സരം, ജയം, തോവി, സമനില, പോയിന്റ് ക്രമത്തിൽ)
1. മാൻ.സിറ്റി 23 16 5 2 53
2. മാൻ.യുണൈറ്റഡ് 24 13 7 4 46
3. ലെസ്റ്റർ സിറ്റി 24 14 4 6 46
4. ചെൽസി 24 12 6 6 42
5. വെസ്റ്റ്ഹാം 24 12 6 6 42
∙ ടോപ് സ്കോറർ
1. മൊഹമ്മദ് സാല (ലിവർപൂൾ) 17
2. ബ്രൂണോ ഫെർണാണ്ടസ് (മാൻ.യുണൈറ്റഡ്) 14
3. കാൾവെർട്ട് ലെവിൻ (എവർട്ടൺ) 13
4. ഹാരി കെയ്ൻ (ടോട്ടനം) 12
5. സൺ ഹ്യു മിൻ (ടോട്ടനം) 13
∙ സെരി എ
ഇറ്റലിയിൽ കിരീടപ്പോരാട്ടം മിലാൻ ക്ലബുകളുടെ മാത്രം കാര്യമായിട്ട് കുറച്ചു നാളായി. ഒന്നാം സ്ഥാനത്ത് എസി മിലാനും തൊട്ടു പിന്നാലെ ഇന്റർ മിലാനും. കഴിഞ്ഞ അഞ്ചു കളികളിലെ രണ്ടാം തോൽവി നേരിട്ടതോടെയാണ് എസി മിലാന് ഒന്നാം സ്ഥാനം വിട്ടുകൊടുക്കേണ്ടിവന്നത്. എന്നാലും ഒരു പോയിന്റു മാത്രം വ്യത്യാസത്തിൽ ഇന്ററിനെ പിടിക്കാനാവുന്ന അകലത്തിലാണവർ. വമ്പൻമാരെ വീഴ്ത്തുന്നതിൽ പേരു കേട്ട സ്പെസിയയാണ് മിലാനെ നിഷ്പ്രഭമാക്കിയ പ്രകടനത്തോടെ (2–0) ഇന്ററിന് കാര്യങ്ങൾ അനുകൂലമാക്കിയത്.
മിലാനിലെ ഇരു ടീമുകളെയും എത്തിപ്പിടിക്കാവുന്ന ദൂരത്തിൽ പിൻതുടരുകയയിരുന്ന യുവെന്റസിന് പക്ഷേ നാപ്പൊളിയോടേറ്റ തോൽവി തിരിച്ചടിയായി. ഒരു മത്സരം കൂടുതൽ കളിക്കാനുള്ള അവർ ഇപ്പോൾ ഇന്ററിനെക്കാൾ എട്ടു പോയിന്റ് പിന്നിലാണ്. വിജയത്തോടെ നാപ്പൊളി യുവെക്കാൾ 2 പോയിന്റ് പിന്നിൽ അഞ്ചാം സ്ഥാനത്തെത്തി.
∙ പോയിന്റ് നില
1. ഇന്റർ മിലാൻ 22 15 5 2 50
2. എസി മിലാൻ 22 15 4 3 49
3. എഎസ് റോമ 22 13 4 5 43
4. യുവെന്റസ് 21 12 6 3 42
5. നാപ്പൊളി 21 13 1 7 40
∙ ടോപ് സ്കോറർ
1. ക്രിസ്റ്റ്യാനോ (യുവെ) 16
2. ലുക്കാക്കു (ഇന്റർ) 16
3. ഇമൊബിലെ (ലാസിയോ) 14
4. ഇബ്രഹിമോവിച്ച് (എസി മിലാൻ) 14
5. ഫെർണാണ്ടോ മുറീൽ (അറ്റലാന്റ) 13
∙ ലാ ലിഗ
വിജയം തുടരുന്ന അത്‌ലറ്റിക്കോ മഡ്രിഡ് പിന്നാലെയുള്ളവർക്ക് പിടികൊടുക്കാതെ മുന്നേറുകയാണ്. കഴിഞ്ഞ 5 കളികളിൽ ഒരു തോൽവിയോടെ റയൽ മഡ്രിഡ് 5 പോയിന്റ് പിന്നിലുണ്ട്. കഴിഞ്ഞ മത്സരത്തിൽ വലൻസിയയെ 2–0 നു തോൽപ്പിച്ചത് റയലിന് ഏറെ ആത്മവിശ്വാസമേകും. കഴിഞ്ഞ 5 മത്സരങ്ങളിലും വിജയം നേടി കുതിക്കുന്ന ബാർസലോന റയലിനെ പിടിക്കാവുന്ന ദൂരത്തിലുണ്ട്. ബാർസലോനയ്ക്ക് കടുത്ത ഭീഷണിയായി ഒരു പോയിന്റു പിന്നിലുണ്ട് സെവിയ്യ. ഒരു കാലത്ത് റയൽ – ബാർസ പോരാട്ടം മാത്രമായി മാറിയിരുന്ന ലാ ലീഗയിൽ അത്‌ലറ്റിക്കോയും സെവിയ്യയുമൊക്കെ പുത്തൻ പോരാട്ടവീര്യം നിറയ്ക്കുന്ന കാഴ്ചയാണ് ഈ സീസണിൽ കാണുന്നത്.
∙ പോയിന്റ് നില
1. അത്‌ലറ്റിക്കോ മഡ്രിഡ് 21 17 3 1 54
2. റയൽ മഡ്രിഡ് 23 15 4 4 49
3. ബാര്‍സലോന 22 14 4 4 46
4. സെവിയ്യ 22 14 3 5 45
5. വിയ്യാറയൽ 22 8 12 2 36
∙ ടോപ് സ്കോറർ
1. ലൂയിസ് സുവാരസ് (അത്ലറ്റിക്കോ) 16
2. ലിയണൽ മെസ്സി (ബാർസ) 15
3. ജെറാർഡ് മോറിനോ (വിയ്യാറയൽ) 13
∙ ബുന്ദസ് ലിഗ
സമനിലകളുടെ ആഴ്ചയായിരുന്നു ജർമനിയിൽ. തുടർവിജയങ്ങൾക്കൊടുവിൽ ബയൺ മ്യൂനിക് 3–3 ന് അർമീനിയ ബിലെഫെൽഡിനോട് സമനിലയിൽ കുരുങ്ങി. ബയണിനു പുറമെ ഡോർട്ട്മുണ്ട്, ലെവർകുസെൻ, വെർഡർ ബ്രെമൻ, വിഎഫ്ബി സ്റ്റുഡ്ഗാർട്ട്, എഫ്സി ഷാൽക്കെ എന്നീ പ്രമുഖ ടീമുകളും സമനിലക്കുരുക്കിലായി. ഓസ്ബർഗിനെ 2–1 നു കീഴടക്കിയ ആർബി ലൈപ്സിഗ് മാത്രമാണ് വിജയം നേടിയ പ്രധാന ടീം. ബയണിന്റെ സമനില മുതലാക്കിയ അവർ നിലവിലുള്ള ജേതാക്കളെക്കാൾ 5 പോയിന്റ് മാത്രം പിന്നിലാണിപ്പോൾ.
∙ പോയിന്റ് നില
1. ബയൺ മ്യൂനിക് 21 15 4 2 49
2. ലൈപ്സിഗ് 21 13 5 3 44
3. ഐൻട്രാക്റ്റ് 21 10 9 2 39
∙ ടോപ് സ്കോറർ
1. ലെവൻഡോവ്സ്കി (ബയൺ) 25
2. ആന്ദ്രെ സിൽവ (ഐൻട്രാക്റ്റ്) 18
3. എർലിങ് ഹാലൻഡ് (ഡോർട്ട്മുണ്ട്) 15
∙ ലീഗ് വൺ
ഫ്രാൻസിൽ ലിലും പിഎസ്ജിയും തമ്മിലുള്ള കിരീടപ്പോരാട്ടം മുറുകുകയാണ്. ഇർക്കൊപ്പം തൊട്ടു പിന്നിലായി ഒളിംപിക് ലിയോമുണ്ട്. മൊണാക്കോയും റെനുമാണ് യൂറോപ്യൻ യോഗ്യതയ്ക്കായി പൊരുതുന്നത്. കഴിഞ്ഞ 5 കളികളിലും തോൽവിയറിയതെയാണ് ലിലിന്റെ മുന്നേറ്റം. കഴിഞ്ഞ മത്സരത്തിൽ തോൽവി പിണഞ്ഞതോടെ രണ്ടാം സ്ഥാനത്തേയ്ക്കു കയറാനുള്ള അവസരമാണ് ലിയണിനു നഷ്ടമായത്.
∙ പോയിന്റ് നില
1. ലിൽ 25 16 7 2 55
2. പിഎസ്ജി 25 17 3 5 54
3. ലിയോൺ 25 15 7 3 52
∙ ടോപ് സ്കോറർ
1. കിലിയൻ എംബാപെ (പിഎസ്ജി) 16
2. മെംഫിസ് ഡീപെ (ലിയോൺ) 13
3. വിസാം ബെൻ യെഡ്ഡർ (മൊണാക്കോ) 13
English Summary: European Football League - Latest Updates