അതൊരു ഒന്നൊന്നര ഗോൾ!
ആദ്യം പോർച്ചുഗൽ. പിന്നാലെ ബ്രസീൽ. ഖത്തർ ലോകകപ്പിൽ ആവേശത്തിന്റെ പെരുന്നാളായിരുന്നു ഈ ടീമുകൾ കളത്തിലിറങ്ങിയ ദിനം. രണ്ടു ടീമുകളും വിജയം കണ്ടാണു മടങ്ങിയതെങ്കിലും ആശ്വാസം തരുന്ന ഒന്നായിരുന്നില്ല ക്ലൈമാക്സ്. പോർച്ചുഗലിന്റെ പ്രകടനമാണു നിരാശപ്പെടുത്തിയതെങ്കിൽ ബ്രസീലിന്റെ കാര്യത്തിലതു നെയ്മാറിന്റെ
ആദ്യം പോർച്ചുഗൽ. പിന്നാലെ ബ്രസീൽ. ഖത്തർ ലോകകപ്പിൽ ആവേശത്തിന്റെ പെരുന്നാളായിരുന്നു ഈ ടീമുകൾ കളത്തിലിറങ്ങിയ ദിനം. രണ്ടു ടീമുകളും വിജയം കണ്ടാണു മടങ്ങിയതെങ്കിലും ആശ്വാസം തരുന്ന ഒന്നായിരുന്നില്ല ക്ലൈമാക്സ്. പോർച്ചുഗലിന്റെ പ്രകടനമാണു നിരാശപ്പെടുത്തിയതെങ്കിൽ ബ്രസീലിന്റെ കാര്യത്തിലതു നെയ്മാറിന്റെ
ആദ്യം പോർച്ചുഗൽ. പിന്നാലെ ബ്രസീൽ. ഖത്തർ ലോകകപ്പിൽ ആവേശത്തിന്റെ പെരുന്നാളായിരുന്നു ഈ ടീമുകൾ കളത്തിലിറങ്ങിയ ദിനം. രണ്ടു ടീമുകളും വിജയം കണ്ടാണു മടങ്ങിയതെങ്കിലും ആശ്വാസം തരുന്ന ഒന്നായിരുന്നില്ല ക്ലൈമാക്സ്. പോർച്ചുഗലിന്റെ പ്രകടനമാണു നിരാശപ്പെടുത്തിയതെങ്കിൽ ബ്രസീലിന്റെ കാര്യത്തിലതു നെയ്മാറിന്റെ
ആദ്യം പോർച്ചുഗൽ. പിന്നാലെ ബ്രസീൽ. ഖത്തർ ലോകകപ്പിൽ ആവേശത്തിന്റെ പെരുന്നാളായിരുന്നു ഈ ടീമുകൾ കളത്തിലിറങ്ങിയ ദിനം. രണ്ടു ടീമുകളും വിജയം കണ്ടാണു മടങ്ങിയതെങ്കിലും ആശ്വാസം തരുന്ന ഒന്നായിരുന്നില്ല ക്ലൈമാക്സ്. പോർച്ചുഗലിന്റെ പ്രകടനമാണു നിരാശപ്പെടുത്തിയതെങ്കിൽ ബ്രസീലിന്റെ കാര്യത്തിലതു നെയ്മാറിന്റെ പരുക്കാണ്. പോർച്ചുഗലിന്റെ താരനിരയ്ക്കൊത്ത പ്രകടനം പക്ഷേ, കളത്തിൽ കണ്ടില്ല. ഘാനയ്ക്കെതിരായ മത്സരത്തിൽ തെളിഞ്ഞുനിന്നതു ആഫ്രിക്കൻ ടീമിന്റെ പോരാട്ടവീര്യമാണ്.
ഇനി ബ്രസീലിന്റെ കളി, അത് ഒരു രക്ഷയുമില്ലാട്ടോ. നല്ല കളി. ആ ചെക്കന്റെ അക്രോബാറ്റിക് ഗോൾ ഒരു ഒന്നൊന്നര ഗോൾ ആയി. സെർബിയ ഒന്നു പൊരുതാൻ നോക്കിയതാണ്. പക്ഷേ, രണ്ടാം പകുതിയിൽ ബ്രസീൽ തകർത്തു. അടിപൊളി ജയമൊന്നു കുറിച്ചെങ്കിലും നെയ്മാറിന്റെ പരുക്കിൽ നിരാശപ്പെട്ടാണു സ്റ്റേഡിയം വിട്ടത്. നെയ്മാറിന്റെ അസാന്നിധ്യം ബ്രസീലിൽ സൃഷ്ടിക്കുന്ന വിടവ് ചെറുതാകില്ല. ടീമിന്റെ മൊത്തത്തിലുള്ള താളം നിലനിർത്തുന്ന സാന്നിധ്യമാണ് നെയ്മാറിനെപ്പോലുള്ള താരങ്ങൾ.
Content Highlight: World Cup Football 2022 Qatar