ഐഎസ്എലിന് സമനിലത്തുടക്കം
ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ രണ്ടാം പാദത്തിന് സമനിലത്തുടക്കം. ഇന്നലെ നടന്ന ജംഷഡ്പുർ എഫ്സി– നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ (1–1) പിരിഞ്ഞു. 33–ാം മിനിറ്റിൽ ഇമ്രാൻ ഖാനിലൂടെ, ആതിഥേയരായ ജംഷഡ്പുരാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ജംഷഡ്പുർ ലീഡ് നിലനിർത്തിയതോടെ രണ്ടാം പകുതിയിൽ സമനില ഗോളിനായി നോർത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചു. 66–ാം മിനിറ്റിൽ മുഹമ്മദ് അലി ബെമാമറിലൂടെ ഗോൾ മടക്കിയ നോർത്ത് ഈസ്റ്റ്, രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുമൂലം അവർക്കു സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ രണ്ടാം പാദത്തിന് സമനിലത്തുടക്കം. ഇന്നലെ നടന്ന ജംഷഡ്പുർ എഫ്സി– നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ (1–1) പിരിഞ്ഞു. 33–ാം മിനിറ്റിൽ ഇമ്രാൻ ഖാനിലൂടെ, ആതിഥേയരായ ജംഷഡ്പുരാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ജംഷഡ്പുർ ലീഡ് നിലനിർത്തിയതോടെ രണ്ടാം പകുതിയിൽ സമനില ഗോളിനായി നോർത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചു. 66–ാം മിനിറ്റിൽ മുഹമ്മദ് അലി ബെമാമറിലൂടെ ഗോൾ മടക്കിയ നോർത്ത് ഈസ്റ്റ്, രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുമൂലം അവർക്കു സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ രണ്ടാം പാദത്തിന് സമനിലത്തുടക്കം. ഇന്നലെ നടന്ന ജംഷഡ്പുർ എഫ്സി– നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ (1–1) പിരിഞ്ഞു. 33–ാം മിനിറ്റിൽ ഇമ്രാൻ ഖാനിലൂടെ, ആതിഥേയരായ ജംഷഡ്പുരാണ് ആദ്യം മുന്നിലെത്തിയത്. ആദ്യ പകുതിയിൽ ജംഷഡ്പുർ ലീഡ് നിലനിർത്തിയതോടെ രണ്ടാം പകുതിയിൽ സമനില ഗോളിനായി നോർത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചു. 66–ാം മിനിറ്റിൽ മുഹമ്മദ് അലി ബെമാമറിലൂടെ ഗോൾ മടക്കിയ നോർത്ത് ഈസ്റ്റ്, രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുമൂലം അവർക്കു സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.
ജംഷഡ്പുർ ∙ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ഫുട്ബോൾ രണ്ടാം പാദത്തിന് സമനിലത്തുടക്കം. ഇന്നലെ നടന്ന ജംഷഡ്പുർ എഫ്സി– നോർത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയിൽ (1–1) പിരിഞ്ഞു. 33–ാം മിനിറ്റിൽ ഇമ്രാൻ ഖാനിലൂടെ, ആതിഥേയരായ ജംഷഡ്പുരാണ് ആദ്യം മുന്നിലെത്തിയത്.
ആദ്യ പകുതിയിൽ ജംഷഡ്പുർ ലീഡ് നിലനിർത്തിയതോടെ രണ്ടാം പകുതിയിൽ സമനില ഗോളിനായി നോർത്ത് ഈസ്റ്റ് ആക്രമിച്ചു കളിച്ചു. 66–ാം മിനിറ്റിൽ മുഹമ്മദ് അലി ബെമാമറിലൂടെ ഗോൾ മടക്കിയ നോർത്ത് ഈസ്റ്റ്, രണ്ടാം ഗോൾ നേടുമെന്നു തോന്നിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവുമൂലം അവർക്കു സമനിലകൊണ്ടു തൃപ്തിപ്പെടേണ്ടിവന്നു.