വിസ്മയിപ്പിച്ച് വിസ്മയ; സ്വർണം നേടി ജാബിർ
ചണ്ഡിഗഡ്∙ ഇന്ത്യൻ ഗ്രാൻപ്രീ അത്‍ലറ്റിക്സിന്റെ നാലാംപാദത്തിലും സ്വർണത്തിൽ വിസ്മയത്തിളക്കം. 200 മീറ്ററിൽ ഒന്നാമതെത്തിയ മലയാളി താരം വി.കെ.വിസ്മയ രണ്ടാഴ്ചയ്ക്കിടയിലെ മൂന്നാം സ്വർണമാണ് ഇന്നലെ നേടിയത്. 23.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരത്തിന്റെ കരിയറിലെ മികച്ച സമയവും ഇതാണ്. പട്യാലയിൽ നടന്ന ഗ്രാൻപ്രീ
ചണ്ഡിഗഡ്∙ ഇന്ത്യൻ ഗ്രാൻപ്രീ അത്‍ലറ്റിക്സിന്റെ നാലാംപാദത്തിലും സ്വർണത്തിൽ വിസ്മയത്തിളക്കം. 200 മീറ്ററിൽ ഒന്നാമതെത്തിയ മലയാളി താരം വി.കെ.വിസ്മയ രണ്ടാഴ്ചയ്ക്കിടയിലെ മൂന്നാം സ്വർണമാണ് ഇന്നലെ നേടിയത്. 23.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരത്തിന്റെ കരിയറിലെ മികച്ച സമയവും ഇതാണ്. പട്യാലയിൽ നടന്ന ഗ്രാൻപ്രീ
ചണ്ഡിഗഡ്∙ ഇന്ത്യൻ ഗ്രാൻപ്രീ അത്‍ലറ്റിക്സിന്റെ നാലാംപാദത്തിലും സ്വർണത്തിൽ വിസ്മയത്തിളക്കം. 200 മീറ്ററിൽ ഒന്നാമതെത്തിയ മലയാളി താരം വി.കെ.വിസ്മയ രണ്ടാഴ്ചയ്ക്കിടയിലെ മൂന്നാം സ്വർണമാണ് ഇന്നലെ നേടിയത്. 23.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരത്തിന്റെ കരിയറിലെ മികച്ച സമയവും ഇതാണ്. പട്യാലയിൽ നടന്ന ഗ്രാൻപ്രീ
ചണ്ഡിഗഡ്∙ ഇന്ത്യൻ ഗ്രാൻപ്രീ അത്‍ലറ്റിക്സിന്റെ നാലാംപാദത്തിലും സ്വർണത്തിൽ വിസ്മയത്തിളക്കം. 200 മീറ്ററിൽ ഒന്നാമതെത്തിയ മലയാളി താരം വി.കെ.വിസ്മയ രണ്ടാഴ്ചയ്ക്കിടയിലെ മൂന്നാം സ്വർണമാണ് ഇന്നലെ നേടിയത്. 23.80 സെക്കൻഡിൽ ഫിനിഷ് ചെയ്ത താരത്തിന്റെ കരിയറിലെ മികച്ച സമയവും ഇതാണ്.
പട്യാലയിൽ നടന്ന ഗ്രാൻപ്രീ ഒന്നാംപാദത്തിലും പഞ്ചാബിൽ നടന്ന മൂന്നാംപാദത്തിലും 400 മീറ്ററിൽ വിസ്മയ സ്വർണം നേടിയിരുന്നു.
പുരുഷൻമാരുടെ 400 മീറ്റർ ഹർഡിൽസിൽ എം.ബി.ജാബിറും സ്വർണം നേടി. 400 മീറ്ററിൽ മുഹമ്മദ് അനസ് രണ്ടാമതെത്തി. വനിതകളുടെ 1500 മീറ്ററിൽ ലില്ലി ദാസിനു പിന്നിൽ രണ്ടാംസ്ഥാനത്തായെങ്കിലും പി.യു.ചിത്ര ഏഷ്യൻ അത്‍ലറ്റിക് ചാംപ്യൻഷിപ്പിനുള്ള യോഗ്യതാ മാർക്ക് പിന്നിട്ടു. പുരുഷ ട്രിപിൾ ജംപിൽ എ.രാകേഷും വനിതകളുടെ 400 മീറ്ററിൽ ജിസ്ന മാത്യുവും വെങ്കലം നേടി.