ചേട്ടനെ സാക്ഷിയാക്കി അനിയന്റെ കുതിപ്പ്
അണ്ടർ 16 ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആർ.കെ.വിശ്വജിത്ത് സ്വർണത്തിലേക്ക് കുതിക്കുമ്പോൾ ട്രാക്കിനോട് തൊട്ടു ചേർന്ന് ചേട്ടൻ ആർ.കെ.സൂര്യജിത്ത് ഉണ്ടായിരുന്നു. നിമിഷങ്ങൾക്കു മുൻപ് അണ്ടർ 18 ആൺകുട്ടികളുടെ | Athletics | Manorama News
അണ്ടർ 16 ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആർ.കെ.വിശ്വജിത്ത് സ്വർണത്തിലേക്ക് കുതിക്കുമ്പോൾ ട്രാക്കിനോട് തൊട്ടു ചേർന്ന് ചേട്ടൻ ആർ.കെ.സൂര്യജിത്ത് ഉണ്ടായിരുന്നു. നിമിഷങ്ങൾക്കു മുൻപ് അണ്ടർ 18 ആൺകുട്ടികളുടെ | Athletics | Manorama News
അണ്ടർ 16 ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആർ.കെ.വിശ്വജിത്ത് സ്വർണത്തിലേക്ക് കുതിക്കുമ്പോൾ ട്രാക്കിനോട് തൊട്ടു ചേർന്ന് ചേട്ടൻ ആർ.കെ.സൂര്യജിത്ത് ഉണ്ടായിരുന്നു. നിമിഷങ്ങൾക്കു മുൻപ് അണ്ടർ 18 ആൺകുട്ടികളുടെ | Athletics | Manorama News
അണ്ടർ 16 ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ ആർ.കെ.വിശ്വജിത്ത് സ്വർണത്തിലേക്ക് കുതിക്കുമ്പോൾ ട്രാക്കിനോട് തൊട്ടു ചേർന്ന് ചേട്ടൻ ആർ.കെ.സൂര്യജിത്ത് ഉണ്ടായിരുന്നു. നിമിഷങ്ങൾക്കു മുൻപ് അണ്ടർ 18 ആൺകുട്ടികളുടെ 110 മീറ്റർ ഹർഡിൽസിൽ വെങ്കലം നേടിയ ശേഷമാണ് അനിയന്റെ വിജയത്തിനായി സൂര്യജിത്ത് കാത്തുനിന്നത്. 13.67 സെക്കൻഡിൽ വിശ്വജിത്ത് ഫിനിഷ് ലൈൻ കടന്നപ്പോൾ സൂര്യജിത്ത് ഓടിയെത്തി.
മക്കളുടെ വിജയനിമിഷങ്ങൾ കാണാൻ അച്ഛൻ കെ.രമേശും അമ്മ എസ്.സുമതിയും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. പാലക്കാട് ഒളിംപിക് അത്‌ലറ്റിക് അക്കാദമിയുടെ താരങ്ങളാണ് ഇരുവരും. സൂര്യജിത്ത് പാലക്കാട് ബിഇഎം സ്കൂളിൽ പ്ലസ്ടു വിദ്യാർഥി. വിശ്വജിത്ത് ഇതേ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയും. മുൻ രാജ്യാന്തര കായിക താരം സി.ഹരിദാസാണ് ഇവരുടെ പരിശീലകൻ.