കോവിഡിൽ നീറി ‘സ്ക്വാഷിന്റെ വീടും’
ലണ്ടൻ ∙ ‘ഖാൻ’ എന്നു കേൾക്കുമ്പോൾ ‘സ്ക്വാഷ്’ എന്നോർമ വരുന്ന ഒരു കാലമുണ്ടായിരുന്നു കായികപ്രേമികൾക്ക്. പാക്കിസ്ഥാനിലെ ഖാൻ കുടുംബം ലോക സ്ക്വാഷിലെ ചാംപ്യൻഷിപ്പുകളെല്ലാം തൂത്തുവാരിയിരുന്ന കാലം. എന്നാൽ, കഴിഞ്ഞ ദിവസം ലണ്ടനിൽ | Covid-19 | Corona | Malayalam News | Malayala Manorama
ലണ്ടൻ ∙ ‘ഖാൻ’ എന്നു കേൾക്കുമ്പോൾ ‘സ്ക്വാഷ്’ എന്നോർമ വരുന്ന ഒരു കാലമുണ്ടായിരുന്നു കായികപ്രേമികൾക്ക്. പാക്കിസ്ഥാനിലെ ഖാൻ കുടുംബം ലോക സ്ക്വാഷിലെ ചാംപ്യൻഷിപ്പുകളെല്ലാം തൂത്തുവാരിയിരുന്ന കാലം. എന്നാൽ, കഴിഞ്ഞ ദിവസം ലണ്ടനിൽ | Covid-19 | Corona | Malayalam News | Malayala Manorama
ലണ്ടൻ ∙ ‘ഖാൻ’ എന്നു കേൾക്കുമ്പോൾ ‘സ്ക്വാഷ്’ എന്നോർമ വരുന്ന ഒരു കാലമുണ്ടായിരുന്നു കായികപ്രേമികൾക്ക്. പാക്കിസ്ഥാനിലെ ഖാൻ കുടുംബം ലോക സ്ക്വാഷിലെ ചാംപ്യൻഷിപ്പുകളെല്ലാം തൂത്തുവാരിയിരുന്ന കാലം. എന്നാൽ, കഴിഞ്ഞ ദിവസം ലണ്ടനിൽ | Covid-19 | Corona | Malayalam News | Malayala Manorama
ലണ്ടൻ ∙ ‘ഖാൻ’ എന്നു കേൾക്കുമ്പോൾ ‘സ്ക്വാഷ്’ എന്നോർമ വരുന്ന ഒരു കാലമുണ്ടായിരുന്നു കായികപ്രേമികൾക്ക്. പാക്കിസ്ഥാനിലെ ഖാൻ കുടുംബം ലോക സ്ക്വാഷിലെ ചാംപ്യൻഷിപ്പുകളെല്ലാം തൂത്തുവാരിയിരുന്ന കാലം. എന്നാൽ, കഴിഞ്ഞ ദിവസം ലണ്ടനിൽ നിന്നു വന്ന വാർത്ത സ്ക്വാഷ് ആരാധകർക്കു സമ്മാനിച്ചത് തീരാസങ്കടം.
ഖാൻ കുടുംബത്തിലെ കാരണവരിലൊരാളും 1959 മുതൽ 1961 വരെ വിഖ്യാതമായ ബ്രിട്ടിഷ് ഓപ്പൺ ചാംപ്യനുമായ അസം ഖാൻ (95) കോവിഡ് ബാധിച്ച് മരണമടഞ്ഞിരിക്കുന്നു. ലണ്ടനിലെ ഏലിങ് ആശുപത്രിയിൽ ശനിയാഴ്ചയായിരുന്നു അന്ത്യം.
മുതിർന്ന സഹോദരനും സ്ക്വാഷിലെ ഇതിഹാസ താരവുമായ ഹാഷിം ഖാന്റെ പാത പിന്തുടർന്ന് കായികരംഗത്തെത്തിയ അസം ഖാൻ സ്ക്വാഷിലും അദ്ദേഹത്തിന്റെ പിൻഗാമിയായി. 1962ൽ യുഎസ് ഓപ്പൺ സ്ക്വാഷ് ചാംപ്യൻഷിപ്പും ജയിച്ച അദ്ദേഹം കാലിനേറ്റ പരുക്കിനെത്തുടർന്ന് വിരമിക്കുകയായിരുന്നു. 14 വയസ്സുണ്ടായിരുന്ന മകന്റെ അപകട മരണവും അദ്ദേഹത്തെ മാനസികമായി തളർത്തിയിരുന്നു. ലോക സ്ക്വാഷിനെ അടക്കി ഭരിച്ച ജഹാംഗിർ ഖാൻ, ജൻഷേർ ഖാൻ എന്നിവർ ബന്ധുക്കളാണ്.