ന്യൂയോർക്ക് ∙ ഹോളിവുഡ് താരവും മു‍ൻ ഡബ്ല്യുഡബ്ല്യുഇ റെസ്‍ലിങ് താരവുമായ ഡ്വെയ്ൻ ജോൺസന്റെ (റോക്ക്) കുടുംബത്തിൽനിന്ന് ഒരാൾകൂടി റിങ്ങിലേക്ക്. റോക്കിന്റെ മകൾ 18 വയസ്സുകാരി സിമോണി അലക്സാണ്ട്ര ജോൺസനാണു കുടുംബത്തിലെ പുതിയ ‘ഇടിക്കാരി. | The Rock family | Malayalam News | Manorama Online

ന്യൂയോർക്ക് ∙ ഹോളിവുഡ് താരവും മു‍ൻ ഡബ്ല്യുഡബ്ല്യുഇ റെസ്‍ലിങ് താരവുമായ ഡ്വെയ്ൻ ജോൺസന്റെ (റോക്ക്) കുടുംബത്തിൽനിന്ന് ഒരാൾകൂടി റിങ്ങിലേക്ക്. റോക്കിന്റെ മകൾ 18 വയസ്സുകാരി സിമോണി അലക്സാണ്ട്ര ജോൺസനാണു കുടുംബത്തിലെ പുതിയ ‘ഇടിക്കാരി. | The Rock family | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഹോളിവുഡ് താരവും മു‍ൻ ഡബ്ല്യുഡബ്ല്യുഇ റെസ്‍ലിങ് താരവുമായ ഡ്വെയ്ൻ ജോൺസന്റെ (റോക്ക്) കുടുംബത്തിൽനിന്ന് ഒരാൾകൂടി റിങ്ങിലേക്ക്. റോക്കിന്റെ മകൾ 18 വയസ്സുകാരി സിമോണി അലക്സാണ്ട്ര ജോൺസനാണു കുടുംബത്തിലെ പുതിയ ‘ഇടിക്കാരി. | The Rock family | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂയോർക്ക് ∙ ഹോളിവുഡ് താരവും മു‍ൻ ഡബ്ല്യുഡബ്ല്യുഇ റെസ്‍ലിങ് താരവുമായ ഡ്വെയ്ൻ ജോൺസന്റെ (റോക്ക്) കുടുംബത്തിൽനിന്ന് ഒരാൾകൂടി റിങ്ങിലേക്ക്. റോക്കിന്റെ മകൾ 18 വയസ്സുകാരി സിമോണി അലക്സാണ്ട്ര ജോൺസനാണു കുടുംബത്തിലെ പുതിയ ‘ഇടിക്കാരി.’ റോക്കിന്റെ മുൻ ഭാര്യ ഡാനി ഗാർഷ്യയിലുള്ള മകളാണു സിമോണി. ‘മകൾ തന്റെ പാത പിന്തുടരുന്നതിൽ സന്തോഷമുണ്ടെന്നു’ റോക്ക് ഒരു ടിവി ഷോയിൽ പറഞ്ഞതോടെയാണു സിമോണിയുടെ ഇടിക്കൂട്ടിലേക്കുള്ള പ്രവേശനം ചർച്ചയായത്. 

ഡബ്ല്യുഡബ്ല്യുഇ റിങ്ങിൽ ‘റോക്ക്’ എന്ന പേരിൽ സൂപ്പർ താരമായി മാറിയശേഷമാണു 2004ൽ ഡ്വെയ്ൻ ജോൺസൻ ഹോളിവുഡിലേക്കു പോയത്. 2011ൽ റിങ്ങിലേക്കു തിരിച്ചെത്തിയെങ്കിലും 2013ൽ വിടപറഞ്ഞു. നാൽപത്തിയെട്ടുകാരനായ ജോൺസൻ ദ് സ്കോർപിയൻ കിങ്, ദ് ഫാസ്റ്റ് സാഗ, ജുമാ‍ൻജി തുടങ്ങിയ ചിത്രങ്ങളിലൂടെ സിനിമാലോകത്തും പേരെടുത്തു. 

ADVERTISEMENT

‘ഇടി’ പാരമ്പര്യത്തിന്റെ തുടർച്ചയാണു സിമോണിയുടെ വരവ്. സിമോണിയുടെ പിതാവ് റോക്ക് 10 തവണ ഡബ്ല്യുഡബ്ല്യുഇ ചാംപ്യനായി. മുത്തച്ഛൻ റോക്കി ജോൺസനും മുതുമുത്തച്ഛൻ പീറ്റർ മെയ്‌വയും ഹാൾ ഓഫ് ഫെയിമിൽ ഇടംപിടിച്ചവരാണ്. കുടുംബത്തിലെ 4–ാം തലമുറയാണു സിമോണിയിലൂടെ ഇടിക്കൂട്ടിലേക്കെത്തുന്നത്.