സർവീസസിന്റെ സ്വർണം,കേരളത്തിന്റെ അജ്മൽ
അഹമ്മദാബാദ് ∙ കല്ലടിയിൽ ഓട്ടം പഠിച്ച ‘കില്ലാടി’ക്ക് ദേശീയ ഗെയിംസ് 400 മീറ്ററിൽ സ്വർണം. സർവീസസ് താരമായ പാലക്കാട് തച്ചങ്ങാട് മാരായമംഗലം വാരിയത്തൊടി വി. മുഹമ്മദ് അജ്മൽ (24) ആണ്
അഹമ്മദാബാദ് ∙ കല്ലടിയിൽ ഓട്ടം പഠിച്ച ‘കില്ലാടി’ക്ക് ദേശീയ ഗെയിംസ് 400 മീറ്ററിൽ സ്വർണം. സർവീസസ് താരമായ പാലക്കാട് തച്ചങ്ങാട് മാരായമംഗലം വാരിയത്തൊടി വി. മുഹമ്മദ് അജ്മൽ (24) ആണ്
അഹമ്മദാബാദ് ∙ കല്ലടിയിൽ ഓട്ടം പഠിച്ച ‘കില്ലാടി’ക്ക് ദേശീയ ഗെയിംസ് 400 മീറ്ററിൽ സ്വർണം. സർവീസസ് താരമായ പാലക്കാട് തച്ചങ്ങാട് മാരായമംഗലം വാരിയത്തൊടി വി. മുഹമ്മദ് അജ്മൽ (24) ആണ്
അഹമ്മദാബാദ് ∙ കല്ലടിയിൽ ഓട്ടം പഠിച്ച ‘കില്ലാടി’ക്ക് ദേശീയ ഗെയിംസ് 400 മീറ്ററിൽ സ്വർണം. സർവീസസ് താരമായ പാലക്കാട് തച്ചങ്ങാട് മാരായമംഗലം വാരിയത്തൊടി വി. മുഹമ്മദ് അജ്മൽ (24) ആണ് മലയാളികൾക്ക് അഭിമാനമേകുന്ന നേട്ടം കൈവരിച്ചത്. 46.29 സെക്കൻഡിലാണ് അജ്മൽ ഫിനിഷ് ചെയ്തത്.
കുഞ്ഞാലി–ആസിയ ദമ്പതികളുടെ 5 മക്കളിൽ നാലാമനാണ് അജ്മൽ. കല്ലടി എച്ച്എസ്എസിലെ പരിശീലനമാണ് അത്‍ലറ്റിക്സിൽ ഉയരങ്ങളിലേക്കു നയിച്ചത്. കോതമംഗലം എംഎ കോളജിലെ പരിശീലനകാലം ദേശീയ താരമായി അജ്മലിനെ ഉയർത്തി. തെലങ്കാനയിൽ നടന്ന ഓപ്പൺ നാഷനൽസിൽ സ്വർണം നേടി. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ റിലേ ടീമിൽ അംഗമായി.
English Summary: National Athletics C'ships: Mohammad Ajmal won gold