∙ ഉസൈൻ ബോൾട്ട് ആദ്യ ഒളിംപിക് സ്വർണം നേടുമ്പോൾ ലെറ്റ്സിലേ ടെവാഹോ എന്ന ബോട്സ്വാന സ്വദേശിക്കു പ്രായം 5. പാരിസ് ഒളിംപിക്സിൽ 100 മീറ്റർ ട്രാക്കിലിറങ്ങുമ്പോൾ ടെവാഹോയ്ക്ക് 21 വയസ്സാകും. ബോൾട്ടിന്റെ പിൻഗാമിയാകുമെന്നു വിദഗ്ധർ പ്രവചിക്കുന്ന ഈ വേഗപ്പോരാളിയാകും പാരിസ് ഒളിംപിക്സ് അത്‍ലറ്റിക്സ് വേദിയിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

∙ ഉസൈൻ ബോൾട്ട് ആദ്യ ഒളിംപിക് സ്വർണം നേടുമ്പോൾ ലെറ്റ്സിലേ ടെവാഹോ എന്ന ബോട്സ്വാന സ്വദേശിക്കു പ്രായം 5. പാരിസ് ഒളിംപിക്സിൽ 100 മീറ്റർ ട്രാക്കിലിറങ്ങുമ്പോൾ ടെവാഹോയ്ക്ക് 21 വയസ്സാകും. ബോൾട്ടിന്റെ പിൻഗാമിയാകുമെന്നു വിദഗ്ധർ പ്രവചിക്കുന്ന ഈ വേഗപ്പോരാളിയാകും പാരിസ് ഒളിംപിക്സ് അത്‍ലറ്റിക്സ് വേദിയിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഉസൈൻ ബോൾട്ട് ആദ്യ ഒളിംപിക് സ്വർണം നേടുമ്പോൾ ലെറ്റ്സിലേ ടെവാഹോ എന്ന ബോട്സ്വാന സ്വദേശിക്കു പ്രായം 5. പാരിസ് ഒളിംപിക്സിൽ 100 മീറ്റർ ട്രാക്കിലിറങ്ങുമ്പോൾ ടെവാഹോയ്ക്ക് 21 വയസ്സാകും. ബോൾട്ടിന്റെ പിൻഗാമിയാകുമെന്നു വിദഗ്ധർ പ്രവചിക്കുന്ന ഈ വേഗപ്പോരാളിയാകും പാരിസ് ഒളിംപിക്സ് അത്‍ലറ്റിക്സ് വേദിയിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

∙ ഉസൈൻ ബോൾട്ട് ആദ്യ ഒളിംപിക് സ്വർണം നേടുമ്പോൾ ലെറ്റ്സിലേ ടെവാഹോ എന്ന ബോട്സ്വാന സ്വദേശിക്കു പ്രായം 5. പാരിസ് ഒളിംപിക്സിൽ 100 മീറ്റർ ട്രാക്കിലിറങ്ങുമ്പോൾ ടെവാഹോയ്ക്ക് 21 വയസ്സാകും. ബോൾട്ടിന്റെ പിൻഗാമിയാകുമെന്നു വിദഗ്ധർ പ്രവചിക്കുന്ന ഈ വേഗപ്പോരാളിയാകും പാരിസ് ഒളിംപിക്സ് അത്‍ലറ്റിക്സ് വേദിയിലെ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്.

കഴിഞ്ഞ ലോക ചാംപ്യൻഷിപ്പിൽ 100 മീറ്റർ ഓട്ടത്തിൽ വെള്ളിയും 200 മീറ്ററിൽ വെങ്കലവും നേടിയ താരമാണ് ടെവാഹോ. അണ്ടർ 20 ലോക ചാംപ്യൻഷിപ്പിൽ 100 മീറ്ററിൽ 2 തവണ സ്വർണം നേടിയ ഒരേയൊരു താരം. 300 മീറ്ററിലെ ലോക റെക്കോർഡും 200 മീറ്ററിലെ ആഫ്രിക്കൻ റെക്കോർഡും ഈ പേരിനൊപ്പംതന്നെ.

ADVERTISEMENT

3 ഒളിംപിക്സുകളിൽനിന്നായി 8 സ്വർണം നേടിയ ബോൾട്ടിന്റെ താരപരിവേഷമില്ലാത്ത രണ്ടാമത്തെ ഒളിംപിക്സാകും പാരിസിലേത്. യുഎസിന്റെ നോഹ ലൈൽസ്, ക്രിസ്റ്റ്യൻ കോൾമാൻ എന്നിവരാകും പാരിസിൽ ടെവാഹോയുടെ പ്രധാന എതിരാളികൾ. 9.88 സെക്കൻഡാണ് 100 മീറ്ററിൽ ഈ ആഫ്രിക്കക്കാരന്റെ മികച്ച സമയം. ബോൾട്ടിന്റെ ലോക റെക്കോർഡ്: 9.58 സെക്കൻഡ്.

ആറടി അഞ്ചിഞ്ചുകാരൻ ബോൾട്ട് കടന്നുവന്നതുപോലെ ജൂനിയർ ട്രാക്കിലൂടെയാണ് ആറടി അരയിഞ്ചുകാരനായ ടെവാഹോയുടെയും വരവ്. ഒളിംപിക്സിനായി യുഎസിൽ പരിശീലനം നടത്തുന്ന ടെവാഹോ പാരിസിൽ മിന്നലാകുമോയെന്നു കാത്തിരുന്നു കാണാം.

English Summary:

Botswana athlete Letsile Tebogo profile