ടെന്നിസ് കോർട്ടിലെ ‘പൊന്നമ്മ’മാർ
ഗ്രാൻസ്‍ലാം കിരീടം നേടുന്ന ‘ആദ്യത്തെ അമ്മ.’ ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം വനിതാ സിംഗിൾസ് കിരീടങ്ങൾ (24) നേടിയ ഓസ്ട്രേലിയൻ ഇതിഹാസം അതിൽ മൂന്നെണ്ണം സ്വന്തമാക്കിയത് അമ്മയായിക്കഴിഞ്ഞാണ്. 1973ൽ കോർട്ടിലേ
ഗ്രാൻസ്‍ലാം കിരീടം നേടുന്ന ‘ആദ്യത്തെ അമ്മ.’ ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം വനിതാ സിംഗിൾസ് കിരീടങ്ങൾ (24) നേടിയ ഓസ്ട്രേലിയൻ ഇതിഹാസം അതിൽ മൂന്നെണ്ണം സ്വന്തമാക്കിയത് അമ്മയായിക്കഴിഞ്ഞാണ്. 1973ൽ കോർട്ടിലേ
ഗ്രാൻസ്‍ലാം കിരീടം നേടുന്ന ‘ആദ്യത്തെ അമ്മ.’ ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം വനിതാ സിംഗിൾസ് കിരീടങ്ങൾ (24) നേടിയ ഓസ്ട്രേലിയൻ ഇതിഹാസം അതിൽ മൂന്നെണ്ണം സ്വന്തമാക്കിയത് അമ്മയായിക്കഴിഞ്ഞാണ്. 1973ൽ കോർട്ടിലേ
മാർഗരറ്റ് കോർട്ട്
ഗ്രാൻസ്‍ലാം കിരീടം നേടുന്ന ‘ആദ്യത്തെ അമ്മ.’ ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം വനിതാ സിംഗിൾസ് കിരീടങ്ങൾ (24) നേടിയ ഓസ്ട്രേലിയൻ ഇതിഹാസം അതിൽ മൂന്നെണ്ണം സ്വന്തമാക്കിയത് അമ്മയായിക്കഴിഞ്ഞാണ്. 1973ൽ കോർട്ടിലേക്കു തിരിച്ചെത്തിയ മാർഗരറ്റ് ആ വർഷം തന്നെ ഓസ്ട്രേലിയൻ, ഫ്രഞ്ച്, യുഎസ് ഓപ്പണുകൾ സ്വന്തമാക്കി.
കിം ക്ലൈസ്റ്റേഴ്സ്
പരുക്കുകളുടെ പരമ്പരയെത്തുടർന്നാണു ബൽജിയൻ താരം ക്ലൈസ്റ്റേഴ്സ് 2007ൽ ടെന്നിസിനോടു വിടപറഞ്ഞത്. 2008ൽ കുഞ്ഞിനു ജൻമം നൽകിയശേഷം 2009ൽ ടെന്നിസിലേക്കു തിരിച്ചെത്തി.
സീഡ് ചെയ്യപ്പെടാത്ത താരമായി കളിച്ച് ആ വർഷത്തെ യുഎസ് ഓപ്പൺ നേടിയ ക്ലൈസ്റ്റേഴ്സ് തൊട്ടടുത്ത വർഷം യുഎസ് ഓപ്പണും ഓസ്ട്രേലിയൻ ഓപ്പണും സ്വന്തമാക്കി.
സെറീന വില്യംസ്
2017 സെപ്റ്റംബർ ഒന്നിന് അമ്മയായശേഷം 3–ാം മാസം യുഎസ് താരം സെറീന വില്യംസ് കോർട്ടിലേക്കു തിരിച്ചെത്തി. 2018ലെ യുഎസ് ഓപ്പൺ, വിമ്പിൾഡൻ ടൂർണമെന്റുകളിൽ ഫൈനലിലെത്തി. ഈ മാസം എഎസ്ബി ക്ലാസിക് കിരീടവും സ്വന്തമാക്കി.
ലിൻഡ്സെ ഡാവൻപോർട്ട്
വനിതാ സിംഗിൾസിൽ 3 ഗ്രാൻസ്‍ലാം കിരീടങ്ങളുയർത്തിയ ഡാവൻപോർട്ട് അമ്മയായ ശേഷം 3 ചാംപ്യൻഷിപ്പുകളിൽ കിരീടമുയർത്തി. പിന്നീടു പരിശീലകയുടെ വേഷത്തിലേക്കു ചുവടുമാറി.