തരംഗമായി പില്ലോ ചലഞ്ച്; തലയിണ വസ്ത്രമാക്കിയാൽ ഇങ്ങനെയിരിക്കും !
ലോക്ഡൗണും ക്വാറന്റീനുമൊക്കെയായി വീട്ടിൽ അകപ്പെട്ടതോടെ സമയം ചെലവഴിക്കാനുള്ള വഴിയായി ചലഞ്ചുകളെയാണ് സോഷ്യൽ ലോകം തിരഞ്ഞെടുത്തിരിക്കുന്നത്. ട്രഡീഷനൽ വസ്ത്രം ധരിക്കുക, കുട്ടിക്കാലത്തെ ചിത്രം പങ്കുവയ്ക്കുക, വസ്ത്രം ധരിക്കാതെ പങ്കാളിക്കു മുമ്പിലെത്തുക എന്നിങ്ങനെ നിരവധി ചലഞ്ചുകളുണ്ട്. ഇക്കൂട്ടത്തിലെ പുത്തൻ
ലോക്ഡൗണും ക്വാറന്റീനുമൊക്കെയായി വീട്ടിൽ അകപ്പെട്ടതോടെ സമയം ചെലവഴിക്കാനുള്ള വഴിയായി ചലഞ്ചുകളെയാണ് സോഷ്യൽ ലോകം തിരഞ്ഞെടുത്തിരിക്കുന്നത്. ട്രഡീഷനൽ വസ്ത്രം ധരിക്കുക, കുട്ടിക്കാലത്തെ ചിത്രം പങ്കുവയ്ക്കുക, വസ്ത്രം ധരിക്കാതെ പങ്കാളിക്കു മുമ്പിലെത്തുക എന്നിങ്ങനെ നിരവധി ചലഞ്ചുകളുണ്ട്. ഇക്കൂട്ടത്തിലെ പുത്തൻ
ലോക്ഡൗണും ക്വാറന്റീനുമൊക്കെയായി വീട്ടിൽ അകപ്പെട്ടതോടെ സമയം ചെലവഴിക്കാനുള്ള വഴിയായി ചലഞ്ചുകളെയാണ് സോഷ്യൽ ലോകം തിരഞ്ഞെടുത്തിരിക്കുന്നത്. ട്രഡീഷനൽ വസ്ത്രം ധരിക്കുക, കുട്ടിക്കാലത്തെ ചിത്രം പങ്കുവയ്ക്കുക, വസ്ത്രം ധരിക്കാതെ പങ്കാളിക്കു മുമ്പിലെത്തുക എന്നിങ്ങനെ നിരവധി ചലഞ്ചുകളുണ്ട്. ഇക്കൂട്ടത്തിലെ പുത്തൻ
ലോക്ഡൗണും ക്വാറന്റീനുമൊക്കെയായി വീട്ടിൽ അകപ്പെട്ടതോടെ സമയം ചെലവഴിക്കാനുള്ള വഴിയായി ചലഞ്ചുകളെയാണ് സോഷ്യൽ ലോകം തിരഞ്ഞെടുത്തിരിക്കുന്നത്. ട്രഡീഷനൽ വസ്ത്രം ധരിക്കുക, കുട്ടിക്കാലത്തെ ചിത്രം പങ്കുവയ്ക്കുക, വസ്ത്രം ധരിക്കാതെ പങ്കാളിക്കു മുമ്പിലെത്തുക എന്നിങ്ങനെ നിരവധി ചലഞ്ചുകളുണ്ട്. ഇക്കൂട്ടത്തിലെ പുത്തൻ ചലഞ്ചാണ് പില്ലോ ചലഞ്ച്. തലയിണ ശരീരത്തിൽ കെട്ടി വസ്ത്രം പോലെ തോന്നിപ്പിക്കുന്നതാണ് ഈ ചലഞ്ച്.
തലയിണ ശരീരത്തിൽവച്ച് ബെൽറ്റു കൊണ്ട് കെട്ടണം. ഇത് കാണുമ്പോൾ വസ്ത്രമാണെന്നോ തോന്നാവൂ. അതിനുശേഷം ചിത്രമെടുത്ത് സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കണം.
മേക്കപ്പ് മനോഹരമായ ആക്സസറീസുമൊക്കെയായി സാധിക്കുന്നതുപോലെ വെറൈറ്റി ആക്കാം. ഒരേ സമയം കൂടുതൽ തലയിണകൾ ഉപയോഗിച്ച് ട്രെന്‍ഡി ആകുന്നവരുമുണ്ട്.
തലയിണ കെട്ടിവച്ച് ഫാഷനിസ്റ്റകളെപ്പോലെ പോസ് ചെയ്തുള്ള ചിത്രങ്ങൾ കണ്ടാൽ പുത്തൻ വസ്ത്രമാണോ എന്നു സംശയിച്ചു പോകും. തലയിണകൾക്ക് പകരം പുതപ്പുകൾ ഉപയോഗിച്ച് ചലഞ്ച് ചെയ്തവരുമുണ്ട്.
സ്ത്രീകളാണ് കൂടുതലും ചലഞ്ചിന്റെ ഭാഗമാകുന്നത്. മക്കള്‍ക്കും വളർത്തു മൃഗങ്ങൾക്കുമൊപ്പം ചലഞ്ചിന്റെ ഭാഗമാകുന്നവരുമുണ്ട്.
English Summary : Pillow Challenge trendeing