എല്ലാവർക്കും നന്ദി, ദുഷ്പ്രചാരണങ്ങളിൽ വഞ്ചിതരാകരുത്: മാത്തുകുട്ടി
എന്റെ ലുക്കും ആരാധക ബാഹുല്യവും കണ്ട് അസൂയ പൂണ്ട ചിലർ എനിക്ക് 38 വയസ്സായി എന്ന് പറഞ്ഞു പരത്തുന്നുണ്ട്. നരച്ച താടിയും വെപ്പ് മുടിയുമുള്ള ഒരാൾ നേതൃത്വം നൽകുന്ന ഇത്തരം ദുഷ്പ്രചാരണങ്ങളിൽ യുവാക്കളായ നമ്മൾ വഞ്ചിതരാകാതിരിക്കുക
എന്റെ ലുക്കും ആരാധക ബാഹുല്യവും കണ്ട് അസൂയ പൂണ്ട ചിലർ എനിക്ക് 38 വയസ്സായി എന്ന് പറഞ്ഞു പരത്തുന്നുണ്ട്. നരച്ച താടിയും വെപ്പ് മുടിയുമുള്ള ഒരാൾ നേതൃത്വം നൽകുന്ന ഇത്തരം ദുഷ്പ്രചാരണങ്ങളിൽ യുവാക്കളായ നമ്മൾ വഞ്ചിതരാകാതിരിക്കുക
എന്റെ ലുക്കും ആരാധക ബാഹുല്യവും കണ്ട് അസൂയ പൂണ്ട ചിലർ എനിക്ക് 38 വയസ്സായി എന്ന് പറഞ്ഞു പരത്തുന്നുണ്ട്. നരച്ച താടിയും വെപ്പ് മുടിയുമുള്ള ഒരാൾ നേതൃത്വം നൽകുന്ന ഇത്തരം ദുഷ്പ്രചാരണങ്ങളിൽ യുവാക്കളായ നമ്മൾ വഞ്ചിതരാകാതിരിക്കുക
ജന്മദിനാശംസകൾ അറിയിച്ചവർക്കു നന്ദി പറഞ്ഞ് മാത്തുകുട്ടി. ഫെബ്രുവരി 27ന് ആയിരുന്നു മാത്തുകുട്ടി എന്ന പേരിൽ പ്രശസ്തനായ സിനിമാതാരവും അവതാരകനുമായ അരുൺ മാത്യുവിന്റെ ജന്മദിനം. മുഴുപ്പിലങ്ങാടി ബീച്ചിൽ സുഹൃത്തുക്കൾക്കൊപ്പം കേക്ക് മുറിക്കുന്നതിന്റെ ചിത്രങ്ങൾ മാത്തുകുട്ടി പങ്കുവച്ചിട്ടുണ്ട്. വിനീത് ശ്രീനിവാസും മറ്റു സുഹൃത്തുക്കൾക്കും ഒപ്പമായിരുന്നു ആഘോഷം.
തനിക്ക് 38 വയസ്സായി എന്ന് ഒരാൾ വ്യാജപ്രചരണം നടത്തുന്നുണ്ടെന്നും അതിൽ വഞ്ചിതരാകരുതെന്നും മാത്തു ആരാധകരോടു പറയുന്നു. ഉടൻ പണം ഷോയിലെ സഹഅവതാരകനായ രാജ്കലേഷ്, മാത്തുകുട്ടിക്കു ജന്മദിനാശംസകൾ നേർന്നിരുന്നു. 38-ാം ജന്മദിനം ആഘോഷിക്കുന്ന മാത്തുകുട്ടിക്ക് ആശംസകൾ എന്നായിരുന്നു ആശംസാ വിഡിയോയിൽ കലേഷ് പറഞ്ഞത്.
മാത്തുകുട്ടിയുടെ കുറിപ്പ് വായിക്കാം;
പിറന്നാളായിരുന്നു. നേരിട്ടും അല്ലാതെയും ആശംസകൾ അറിയിച്ച എല്ലാവർക്കും ഒരു കോടി നന്ദി.
ഇന്നലെ ഉറ്റ സുഹൃത്ത് കുഞ്ഞെൽദൊ വഴി @vineeth84 ഉം കൂത്തുപറമ്പിലെ സുഹൃത്തുക്കളും ചേർന്ന് മുഴുപ്പിലങ്ങാടി ബീച്ചിലൊരുക്കിയ ആ കുഞ്ഞു വലിയ കേക്ക് മുറിക്കൽ എന്നും മനസ്സിലുണ്ടാവും. ഉച്ചക്ക് പാരഗൺ ഹോട്ടലിൽ @sakkcp തന്ന സർപ്രൈസിനും, പിന്നെ എന്നെ എന്നേക്കാൾ മനോഹരമായി വരച്ച് കണ്ണു നിറയിച്ച @may_mare_art നും special thanks. ഒരു കാര്യം കൂടി,
എന്റെ ലുക്കും ആരാധക ബാഹുല്യവും കണ്ട് അസൂയ പൂണ്ട ചിലർ എനിക്ക് 38 വയസ്സായി എന്ന് പറഞ്ഞു പരത്തുന്നുണ്ട്. നരച്ച താടിയും വെപ്പ് മുടിയുമുള്ള ഒരാൾ നേതൃത്വം നൽകുന്ന ഇത്തരം ദുഷ്പ്രചാരണങ്ങളിൽ യുവാക്കളായ നമ്മൾ വഞ്ചിതരാകാതിരിക്കുക. ജയ് ജവാൻ, ജയ് കിസാൻ.