പാക്കിസ്ഥാനി യുവാവിന്റെ സലൂണിലെത്തി 'അഭിനന്ദൻ മീശ' വച്ച് ജിബി
വിങ് കമാൻഡർ അഭിനന്ദൻ രാജ്യത്തു തിരിച്ചെത്തിയതിനു പിറ്റേന്നു തന്നെ മീശ വയ്ക്കാനായ സന്തോഷത്തിലാണ് ഖത്തറിലെ മലയാളി വ്യവസായി ജിബി ഏബ്രഹാം. ദോഹയിൽ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണിൽ നിന്നാണു ജിബി 'അഭിനന്ദൻ മീശ' വച്ചത്. പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്വദേശി അബ്ദുൽ കരീം ഇസയാണ് ബ്യൂട്ടീഷൻ. മീശ വച്ച ശേഷം
വിങ് കമാൻഡർ അഭിനന്ദൻ രാജ്യത്തു തിരിച്ചെത്തിയതിനു പിറ്റേന്നു തന്നെ മീശ വയ്ക്കാനായ സന്തോഷത്തിലാണ് ഖത്തറിലെ മലയാളി വ്യവസായി ജിബി ഏബ്രഹാം. ദോഹയിൽ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണിൽ നിന്നാണു ജിബി 'അഭിനന്ദൻ മീശ' വച്ചത്. പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്വദേശി അബ്ദുൽ കരീം ഇസയാണ് ബ്യൂട്ടീഷൻ. മീശ വച്ച ശേഷം
വിങ് കമാൻഡർ അഭിനന്ദൻ രാജ്യത്തു തിരിച്ചെത്തിയതിനു പിറ്റേന്നു തന്നെ മീശ വയ്ക്കാനായ സന്തോഷത്തിലാണ് ഖത്തറിലെ മലയാളി വ്യവസായി ജിബി ഏബ്രഹാം. ദോഹയിൽ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണിൽ നിന്നാണു ജിബി 'അഭിനന്ദൻ മീശ' വച്ചത്. പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്വദേശി അബ്ദുൽ കരീം ഇസയാണ് ബ്യൂട്ടീഷൻ. മീശ വച്ച ശേഷം
വിങ് കമാൻഡർ അഭിനന്ദൻ രാജ്യത്തു തിരിച്ചെത്തിയതിനു പിറ്റേന്നു തന്നെ മീശ വയ്ക്കാനായ സന്തോഷത്തിലാണ് ഖത്തറിലെ മലയാളി വ്യവസായി ജിബി ഏബ്രഹാം. ദോഹയിൽ പാക്കിസ്ഥാനി യുവാവ് നടത്തുന്ന സലൂണിൽ നിന്നാണു ജിബി 'അഭിനന്ദൻ മീശ' വച്ചത്. പാക്കിസ്ഥാനിലെ റാവൽപിണ്ടി സ്വദേശി അബ്ദുൽ കരീം ഇസയാണ് ബ്യൂട്ടീഷൻ. മീശ വച്ച ശേഷം സലൂണിലെ കസേരയിൽ നിന്ന് എഴുന്നേറ്റ ഉടനെ അവിടെ ഉണ്ടായിരുന്ന അപരിചിതരായ ചിലർ തനിക്ക് ഹസ്തദാനം ചെയ്തെന്നും എറണാകുളം തിരുവാണിയൂർ ഇലയിടത്ത് ഇഞ്ചിപ്പറമ്പിൽ കുടുംബാംഗമായ ജിബി പറഞ്ഞു.
ഖത്തറിൽ 'അഭിനന്ദൻ മീശ' വച്ച് നടക്കുന്നതിലൂടെ രാജ്യത്തിന്റെയും സേനയുടെയും അഭിമാനം ഉയർത്തുകയാണ് ലക്ഷ്യമെന്നും ഇതിനകം മലയാളികൾ ഉൾപ്പെടെ ഒട്ടേറെ ഭാരതീയർ 'അഭിനന്ദൻ മീശ' സ്വന്തമാക്കിയെന്നും ജിബി പറഞ്ഞു. ഖത്തറിൽ ഡിഡി ഗ്രൂപ്പ് എംഡിയായ ജിബി ചാലക്കുടിയിൽ കല്ലേലീസ് പാർക് ഇൻ എന്ന ഹോട്ടലും നടത്തുന്നുണ്ട്.