വരുൺ ധവാന്റെ കാമുകിയെ കൊല്ലുമെന്ന് ആരാധികയുടെ ഭീഷണി
ബോളിവുഡ് താരം വരുണ്‍ ധവാന്റെ കാമുകി നടാഷാ ദലാലിനെ കൊല്ലുമെന്ന ഭീഷണിയുമായി ആരാധിക. വരുണിനെ കാണാനാവാതെ വന്നതോടെയാണ് ആരാധിക ബഹളം വയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ആരാധികയെ പിടിച്ചുകൊണ്ടു പോയി. വരുൺ ധവാന്റെ വീടിനു പുറത്തെത്തി ആരാധിക ഏറെ
ബോളിവുഡ് താരം വരുണ്‍ ധവാന്റെ കാമുകി നടാഷാ ദലാലിനെ കൊല്ലുമെന്ന ഭീഷണിയുമായി ആരാധിക. വരുണിനെ കാണാനാവാതെ വന്നതോടെയാണ് ആരാധിക ബഹളം വയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ആരാധികയെ പിടിച്ചുകൊണ്ടു പോയി. വരുൺ ധവാന്റെ വീടിനു പുറത്തെത്തി ആരാധിക ഏറെ
ബോളിവുഡ് താരം വരുണ്‍ ധവാന്റെ കാമുകി നടാഷാ ദലാലിനെ കൊല്ലുമെന്ന ഭീഷണിയുമായി ആരാധിക. വരുണിനെ കാണാനാവാതെ വന്നതോടെയാണ് ആരാധിക ബഹളം വയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ആരാധികയെ പിടിച്ചുകൊണ്ടു പോയി. വരുൺ ധവാന്റെ വീടിനു പുറത്തെത്തി ആരാധിക ഏറെ
ബോളിവുഡ് താരം വരുണ്‍ ധവാന്റെ കാമുകി നടാഷാ ദലാലിനെ കൊല്ലുമെന്ന ഭീഷണിയുമായി ആരാധിക. വരുണിനെ കാണാനാവാതെ വന്നതോടെയാണ് ആരാധിക ബഹളം വയ്ക്കുകയും ഭീഷണി മുഴക്കുകയും ചെയ്തത്. സുരക്ഷാ ജീവനക്കാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് എത്തി ആരാധികയെ പിടിച്ചുകൊണ്ടു പോയി.
വരുൺ ധവാന്റെ വീടിനു പുറത്തെത്തി ആരാധിക ഏറെ നേരം കാത്തു നിന്നു. എന്നാൽ വരുണിനെ ഇന്നു കാണാനാവില്ലെന്നു സുരക്ഷാ ജീവനക്കാർ അറിയിച്ചു. ഇതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.
പലപ്പോഴും ആരാധകർ അദ്ദേഹത്തെ കാണാനായി വരാറുണ്ടെന്നും ഒഴിവുള്ള സമയമാണെങ്കില്‍ അവര്‍ക്കൊപ്പം ചിത്രങ്ങൾ എടുക്കാൻ തയാറാകുമെന്നും സുരക്ഷാജീവനക്കാരൻ ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു.‘‘ ഇന്നലെ അദ്ദേഹം ക്ഷീണിതനായിരുന്നു, വൈകിയാണ് വീട്ടിൽ എത്തിയത്. അതിനാൽ അദ്ദേഹത്തെ കാണാനാവില്ല എന്ന് ആരാധികയോടു പറഞ്ഞു. എന്നാൽ അവർ പോകാൻ തയാറായില്ല. ആദ്യം സ്വയം മുറിവേൽപ്പിക്കും എന്നാണു പറഞ്ഞത്. പിന്നീട് നടാഷ മാഡത്തെ കൊല്ലുമെന്നു ഭീഷണി മുഴക്കി’’– സുരക്ഷാ ജീവനക്കാരൻ പറഞ്ഞു.
45 മിനിറ്റോളം യുവതി പിന്നെയും അവിടെ നിന്നു. ഇതോടെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.
കോഫി വിത്ത് കരൺ എന്ന ഷോയിൽ താനും നടാഷയും തമ്മിൽ പ്രണയത്തിലാണെന്നു വരുൺ തുറന്നു പറഞ്ഞിരുന്നു. നടാഷ ഫാഷൻ ഡിസൈനർ ആണ്. വിവാഹത്തെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുന്നില്ലെന്നും വരുൺ വ്യക്തമാക്കിയിരുന്നു.