ബില്ലടയ്ക്കാൻ പണം തികഞ്ഞില്ല; രണ്ടു വയസ്സുകാരി മകളെ ഹോട്ടലിൽ പണയംവച്ച് അച്ഛൻ
ഭക്ഷണം കഴിച്ചതിന്റെ ബില്ലടയ്ക്കാൻ പണം തികയാത്തതിനാൽ രണ്ടുവയസ്സുകാരി മകളെ ഹോട്ടലിൽ പണയംവച്ച് അച്ഛന്റെ ക്രൂരത . ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ്ങിലാണു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മകളെ കൂട്ടി റസ്റ്ററന്റിലെത്തിയ അച്ഛന്‍ ആറു യുവാൻ (ഏകദേശം 62 രൂപ) വിലവരുന്ന ഭക്ഷണമാണ് കഴിച്ചത്. ബില്ലു കൊടുക്കാന്‍
ഭക്ഷണം കഴിച്ചതിന്റെ ബില്ലടയ്ക്കാൻ പണം തികയാത്തതിനാൽ രണ്ടുവയസ്സുകാരി മകളെ ഹോട്ടലിൽ പണയംവച്ച് അച്ഛന്റെ ക്രൂരത . ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ്ങിലാണു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മകളെ കൂട്ടി റസ്റ്ററന്റിലെത്തിയ അച്ഛന്‍ ആറു യുവാൻ (ഏകദേശം 62 രൂപ) വിലവരുന്ന ഭക്ഷണമാണ് കഴിച്ചത്. ബില്ലു കൊടുക്കാന്‍
ഭക്ഷണം കഴിച്ചതിന്റെ ബില്ലടയ്ക്കാൻ പണം തികയാത്തതിനാൽ രണ്ടുവയസ്സുകാരി മകളെ ഹോട്ടലിൽ പണയംവച്ച് അച്ഛന്റെ ക്രൂരത . ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ്ങിലാണു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. മകളെ കൂട്ടി റസ്റ്ററന്റിലെത്തിയ അച്ഛന്‍ ആറു യുവാൻ (ഏകദേശം 62 രൂപ) വിലവരുന്ന ഭക്ഷണമാണ് കഴിച്ചത്. ബില്ലു കൊടുക്കാന്‍
ഭക്ഷണം കഴിച്ചതിന്റെ ബില്ലടയ്ക്കാൻ പണം തികയാത്തതിനാൽ രണ്ടുവയസ്സുകാരി മകളെ ഹോട്ടലിൽ പണയംവച്ച് അച്ഛന്റെ ക്രൂരത. ദക്ഷിണ ചൈനയിലെ ഗുവാങ്ഡോങ്ങിലാണു ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്.
മകളെ കൂട്ടി ഹോട്ടലിലെത്തിയ അച്ഛന്‍ ആറു യുവാൻ (ഏകദേശം 62 രൂപ) വിലവരുന്ന ഭക്ഷണമാണ് കഴിച്ചത്. ബില്ലു കൊടുക്കാന്‍ നോക്കിയപ്പോൾ പണത്തിൽ ഒരു യുവാന്റെ കുറവ് (10 രൂപ). ഇതോടെ മകളെ ഇവിടെ പണയം വയ്ക്കുകയാണെന്നും നാളെ പണവുമായി വന്നു കൊണ്ടുപോകാമെന്നും പറഞ്ഞ് ഇയാൾ ഇറങ്ങി പോയി. കുഞ്ഞ് കരഞ്ഞു കൊണ്ടു പിന്നാലെ ഓടിയെങ്കിലും തിരികെ ഹോട്ടലിലേക്കു തള്ളി വിട്ടു.
അപ്രതീക്ഷിത സംഭവത്തിൽ അദ്ഭുതം തോന്നിയ ഹോട്ടൽ ജീവനക്കാർ കുഞ്ഞിനെ ആശ്വസിപ്പിക്കുകയും അച്ഛനെ തിരയുകയും ചെയ്തു. എന്നാൽ കണ്ടെത്താനായില്ല. ഇതോടെ പൊലീസില്‍ വിവരം അറിയിച്ചു.
പൊലീസെത്തി കുഞ്ഞിനെ സ്റ്റേഷനിലേക്കു കൊണ്ടുപോയി. ഏറെ നേരത്തിനുശേഷം പണവുമായി ഇയാൾ മടങ്ങിയെത്തി. കുഞ്ഞിനെ പൊലീസിൽ ഏൽപ്പിച്ച വിവരം അറിഞ്ഞതോടെ കുപിതനായി ബഹളം വച്ചു. പിന്നീടു സ്റ്റേഷനിലെത്തി കുട്ടിയെ വാങ്ങി. പൊലീസ് ഇയാളെ താക്കീതു നൽകി വിട്ടയച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ടു ചെയ്യുന്നു.
കുട്ടിയെ ഹോട്ടലിലാക്കി പോകുന്ന വിഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇയാൾക്കെതിരെ വ്യാപക പ്രതിഷേധമാണ് സോഷ്യല്‍ ലോകത്ത് ഉയരുന്നത്.