ഭാര്യയ്ക്ക് ഓൺലൈൻ ഷോപ്പിങ് ഭ്രമം, ‘സർപ്രൈസ്’ നൽകി ഭർത്താവ്!
ആഴ്ചയിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും ആമസോണിൽ നിന്നു സാധനങ്ങൾ വാങ്ങും. എതു വസ്തുവായാലും ആദ്യം ആമസോണിൽ നോക്കുന്നതാണ് ശീലം’’– എമിലി ഒരു മാധ്യമത്തോടു പ്രതികരിച്ചു. എമിലിയുടെ ഭർത്താവ് മാക് മാക്ഗ്വിയർ പട്ടാളക്കാരനാണ്. ഇവർക്കു മൂന്നു മക്കളുണ്ട്.
ആഴ്ചയിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും ആമസോണിൽ നിന്നു സാധനങ്ങൾ വാങ്ങും. എതു വസ്തുവായാലും ആദ്യം ആമസോണിൽ നോക്കുന്നതാണ് ശീലം’’– എമിലി ഒരു മാധ്യമത്തോടു പ്രതികരിച്ചു. എമിലിയുടെ ഭർത്താവ് മാക് മാക്ഗ്വിയർ പട്ടാളക്കാരനാണ്. ഇവർക്കു മൂന്നു മക്കളുണ്ട്.
ആഴ്ചയിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും ആമസോണിൽ നിന്നു സാധനങ്ങൾ വാങ്ങും. എതു വസ്തുവായാലും ആദ്യം ആമസോണിൽ നോക്കുന്നതാണ് ശീലം’’– എമിലി ഒരു മാധ്യമത്തോടു പ്രതികരിച്ചു. എമിലിയുടെ ഭർത്താവ് മാക് മാക്ഗ്വിയർ പട്ടാളക്കാരനാണ്. ഇവർക്കു മൂന്നു മക്കളുണ്ട്.
ഭാര്യയ്ക്ക് ഓൺലൈൻ ഷോപ്പിങ് ഭ്രമമാണ്. ഇത് അറിയാവുന്ന ഭർത്താവ് ജന്മദിനത്തിന് ഭാര്യയ്ക്ക് ഒരു സർപ്രൈസ് സമ്മാനം നൽകി. ഈ സമ്മാനം കണ്ടു ഭാര്യ അന്തംവിട്ടു. ആമസോണിലൂടെ സാധനങ്ങൾ എത്തുന്ന പെട്ടിയുടെ രൂപത്തിലുള്ള കേക്കായിരുന്നു ഈ സമ്മാനം.
അമേരിക്കന്‍ സ്വദേശിനിയായ എമിലി വില്യംസ് മക്ഗ്വയർ എന്ന യുവതിയാണ് തനിക്കു ലഭിച്ച ഈ സമ്മാനത്തിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.‘‘നിങ്ങളുടെ ആമോസോണ്‍ ഷോപ്പിങ് കൂടുതലാണെങ്കിൽ ഭർത്താവ് ഈ കേക്ക് വാങ്ങി തരും’’ എന്ന കുറിപ്പിനൊപ്പമായിരുന്നു ഇത്.
‘‘ആഴ്ചയിൽ കുറഞ്ഞത് മൂന്നു തവണയെങ്കിലും ആമസോണിൽ നിന്നു സാധനങ്ങൾ വാങ്ങും. എതു വസ്തുവായാലും ആദ്യം ആമസോണിൽ നോക്കുന്നതാണ് ശീലം’’– എമിലി ഒരു മാധ്യമത്തോടു പ്രതികരിച്ചു. എമിലിയുടെ ഭർത്താവ് മാക് മാക്ഗ്വിയർ പട്ടാളക്കാരനാണ്. ഇവർക്കു മൂന്നു മക്കളുണ്ട്.
വീടിനു സമീപത്തുളള സ്വീറ്റ് ഡ്രീംസ് ബേക്കറിയാണ് ഈ കേക്ക് നിർമിച്ചത്. ഇതിനായി 8 മണിക്കൂർ ചെലവിട്ടതായി ബേക്കറി ഉടമ ബ്രന്റ് നൂറിസ് പറഞ്ഞു. ചിത്രങ്ങൾ വൈറലായതിനു പിന്നാലെ കേക്ക് ആവശ്യപ്പെട്ട് നിരവധി ആളുകൾ വിളിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.