ചൈനീസ് ജെ–20 പോര്‍വിമാനം ‘17 വിമാനങ്ങളെ വെടിവച്ചിട്ടെന്ന്’ അവകാശവാദം, ചോദ്യം ചെയ്ത് വിദഗ്ധര്‍
എട്ട് മിസൈൽ ലോഡ്- ഔട്ട് ഉള്ള ഒരു ജെ -20 ന് ഒരൊറ്റ ഇവന്റിൽ 17 ടാർഗെറ്റുകൾ ലക്ഷ്യമിടാൻ കഴിയുമെന്നത് വ്യക്തമല്ല. എന്നാൽ, ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ സ്റ്റെൽത്ത്-ഫൈറ്ററിന്റെ മഹത്വം പറച്ചിലിന്റെ ലക്ഷ്യം ഇന്ത്യ തന്നെയാണ്...
എട്ട് മിസൈൽ ലോഡ്- ഔട്ട് ഉള്ള ഒരു ജെ -20 ന് ഒരൊറ്റ ഇവന്റിൽ 17 ടാർഗെറ്റുകൾ ലക്ഷ്യമിടാൻ കഴിയുമെന്നത് വ്യക്തമല്ല. എന്നാൽ, ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ സ്റ്റെൽത്ത്-ഫൈറ്ററിന്റെ മഹത്വം പറച്ചിലിന്റെ ലക്ഷ്യം ഇന്ത്യ തന്നെയാണ്...
എട്ട് മിസൈൽ ലോഡ്- ഔട്ട് ഉള്ള ഒരു ജെ -20 ന് ഒരൊറ്റ ഇവന്റിൽ 17 ടാർഗെറ്റുകൾ ലക്ഷ്യമിടാൻ കഴിയുമെന്നത് വ്യക്തമല്ല. എന്നാൽ, ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ സ്റ്റെൽത്ത്-ഫൈറ്ററിന്റെ മഹത്വം പറച്ചിലിന്റെ ലക്ഷ്യം ഇന്ത്യ തന്നെയാണ്...
ചൈനീസ് വ്യോമസേനയുടെ പുതിയ ജെ -20 സ്റ്റെൽത്ത് പോർവിമാനങ്ങളിൽ ഒന്ന് അടുത്തിടെ നടന്ന പരിശീലനത്തിനിടെ പതിനേഴ് ‘ശത്രു’ വിമാനങ്ങളെ വെടിവച്ചിട്ടതായി അവകാശപ്പെടുന്നു. എന്നാൽ, ഏതൊക്കെ പോർവിമാനങ്ങളെയാണ് വീഴ്ത്തിയത് എന്നോ, ഉപയോഗിച്ച മിസൈൽ ഏതെന്നോ ചൈനീസ് മാധ്യമങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഇതിന്റെ കൃത്യമായ വിഡിയോകളും പുറത്തുവന്നിട്ടില്ല. പരിശീലനത്തിന്റെ ഭാഗമായി നടന്ന ദൗത്യത്തിൽ 17 പോർവിമാനങ്ങളെ ജെ–20 വീഴ്ത്തി എന്നാണ് ബെയ്ജിംഗിലെ സ്റ്റേറ്റ് മീഡിയ ഗ്ലോബൽ ടൈംസ് അവകാശപ്പെടുന്നത്.
ഒരു പരിശീലന ദൗത്യത്തിൽ എതിരെ വന്ന 17 പോര്‍വിമാനങ്ങളെ വരെ ഒറ്റ സീറ്റുള്ള പോര്‍വിമാനമായ ജെ–20 വീഴ്ത്തിയെന്ന് പറഞ്ഞാൽ അത്ര പെട്ടെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നാണ് മിക്ക പ്രതിരോധ വിദഗ്ധരും പറയുന്നത്. ചൈനീസ് മാധ്യമങ്ങളുടെ അവകാശവാദത്തെ സംശയിച്ച് തന്നെയാണ് മിക്കവരും ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഒരു ജെ -20 പോർവിമാനത്തിൽ സാധാരണ പരമാവധി ആയുധ ലോഡ് വെറും ആറ് മിസൈലുകളാണ്. പിന്നെ എങ്ങനെയാണ് പരിശീലന ദൗത്യത്തിൽ ജെ -20യ്ക്ക് ശത്രുക്കളെ അനുകരിച്ച 17 വിമാനങ്ങളെ തകര്‍ക്കാൻ സാധിച്ചതെന്ന് വ്യക്തമല്ല. കൂടാതെ ജെ -20 ന് ബാക്കപ്പ് ആയി തോക്കുകളും ഇല്ല.
എന്നാൽ, സെപ്റ്റംബർ പകുതിയോടെ ചൈന ജെ -20 ന്റെ ആകാശശക്തിയെക്കുറിച്ച് ഒരു വലിയ കഥ അവതരിപ്പിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാണ്. ചൈനയും ഇന്ത്യൻ സൈനികരും തമ്മിലുള്ള അതിർത്തി സംഘർഷം അഞ്ചാം മാസത്തിലേക്ക് കടക്കുകയാണ്. അതിർത്തിയിൽ ഇപ്പോഴും സംഘർഷം രൂക്ഷമാണ്. ഇതിന് മറുപടിയായി ചൈനീസ് വ്യോമസേന കുറഞ്ഞത് രണ്ട് ജെ -20 വിമാനങ്ങളെങ്കിലും പടിഞ്ഞാറൻ അതിർത്തി പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് ഈ വിമാനം വെടിവച്ചിടൽ കഥയെന്നും വ്യക്തമാണ്.
സ്റ്റെൽത്ത് പോർവിമാനത്തിന്റെ ഉദ്ദേശിച്ച കഴിവുകൾ ഉയർത്തിക്കാട്ടാൻ ചൈനീസ് സ്റ്റേറ്റ് മീഡിയ താൽപ്പര്യപ്പെടുന്നുണ്ട്. എന്നാൽ, ജെ -20 ഏത് തരത്തിലാണ് പറന്നതെന്നും വ്യക്തമല്ല. ചൈനീസ് വ്യോമസേനയുടെ പ്രധാന പോരാളികളെല്ലാം 1980 കളിലെ വിന്റേജ് റഷ്യൻ സു -27 ന്റെ വകഭേദങ്ങളാണ്. റഡാറുകളെ ഒഴിവാക്കാൻ ശേഷിയുള്ള ജെ -20 ആദ്യമായി 2011 ലാണ് പറന്നത്. പുതിയ ജെ–20യിൽ 40 ഓളം വിമാനങ്ങൾ പിഎഎൽഎഫിന്റെ കൈവശമുണ്ടെന്ന് റിപ്പോർട്ട്.
എട്ട് മിസൈൽ ലോഡ്- ഔട്ട് ഉള്ള ഒരു ജെ -20 ന് ഒരൊറ്റ ഇവന്റിൽ 17 ടാർഗെറ്റുകൾ ലക്ഷ്യമിടാൻ കഴിയുമെന്നത് വ്യക്തമല്ല. എന്നാൽ, ചൈനീസ് സ്റ്റേറ്റ് മീഡിയയുടെ സ്റ്റെൽത്ത്-ഫൈറ്ററിന്റെ മഹത്വം പറച്ചിലിന്റെ ലക്ഷ്യം ഇന്ത്യ തന്നെയാണ്. ജെ -20 നേക്കാൾ ഒരു തലമുറ പഴക്കമുള്ള ഇന്ത്യ പുതുതായി വാങ്ങിയ റാഫേൽ യുദ്ധവിമാനങ്ങൾ ചൈനീസ് വിമാനത്തേക്കാൾ മികച്ചതാണെന്ന് ദേശീയ മാധ്യമങ്ങൾ മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.
ഇന്ത്യൻ, ചൈനീസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും അതിർത്തി മേഖലയിൽ പട്രോളിംഗ് നടത്തുന്നുണ്ട്. ഇന്ത്യയുടെ സു -30, മിഗ് -29, മിഗ് -29 കെ യുദ്ധവിമാനങ്ങൾ വിന്യസിച്ചിട്ടുണ്ട്. രണ്ട് ജെ -20 വിമാനങ്ങൾക്ക് പുറമേ, കെഡി -63 ക്രൂസ് മിസൈലുകളുള്ള ആറ് എച്ച് -6 ബോംബറുകളെങ്കിലും കാഷ്ഗർ വിമാനത്താവളത്തിലും സിൻജിയാങ്കനിലും പിഎൽഎഎഫ് വിന്യസിച്ചിട്ടുണ്ട്.
English Summary: China’s Stealth Fighter Shot Down 17 Simulated Enemies-All In An Effort To Frighten The Indians