സൂയസ് കനാലിനു കുറുകെ എവർ ഗിവൺ എന്ന കപ്പൽ മണ്ണിലുറച്ചതും തുടർന്ന് അതുവഴിയുള്ള കപ്പൽഗതാഗതം സ്തംഭിച്ചതും കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സംഭവമാണ്. ഈ കപ്പൽ ഇതുവരെ ഇവിടെ നിന്ന് എടുത്തുമാറ്റിയിട്ടില്ല. പ്രതിസന്ധി തുടരുന്നു. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഇതിലും വലിയ ഒരു കുടുങ്ങൽ കനാലിൽ ഉണ്ടായിട്ടുണ്ടെന്നു കാണാം.

സൂയസ് കനാലിനു കുറുകെ എവർ ഗിവൺ എന്ന കപ്പൽ മണ്ണിലുറച്ചതും തുടർന്ന് അതുവഴിയുള്ള കപ്പൽഗതാഗതം സ്തംഭിച്ചതും കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സംഭവമാണ്. ഈ കപ്പൽ ഇതുവരെ ഇവിടെ നിന്ന് എടുത്തുമാറ്റിയിട്ടില്ല. പ്രതിസന്ധി തുടരുന്നു. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഇതിലും വലിയ ഒരു കുടുങ്ങൽ കനാലിൽ ഉണ്ടായിട്ടുണ്ടെന്നു കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂയസ് കനാലിനു കുറുകെ എവർ ഗിവൺ എന്ന കപ്പൽ മണ്ണിലുറച്ചതും തുടർന്ന് അതുവഴിയുള്ള കപ്പൽഗതാഗതം സ്തംഭിച്ചതും കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സംഭവമാണ്. ഈ കപ്പൽ ഇതുവരെ ഇവിടെ നിന്ന് എടുത്തുമാറ്റിയിട്ടില്ല. പ്രതിസന്ധി തുടരുന്നു. എന്നാൽ ചരിത്രം പരിശോധിച്ചാൽ ഇതിലും വലിയ ഒരു കുടുങ്ങൽ കനാലിൽ ഉണ്ടായിട്ടുണ്ടെന്നു കാണാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സൂയസ് കനാലിനു കുറുകെ എവർ ഗിവൺ എന്ന കപ്പൽ മണ്ണിലുറച്ചതും തുടർന്ന് അതുവഴിയുള്ള കപ്പൽഗതാഗതം സ്തംഭിച്ചതും കഴിഞ്ഞ ദിവസങ്ങളിലെ പ്രധാന സംഭവമാണ്. ഈ കപ്പൽ ഇതുവരെ ഇവിടെ നിന്ന് എടുത്തുമാറ്റിയിട്ടില്ല. പ്രതിസന്ധി തുടരുന്നു.

എന്നാൽ ചരിത്രം പരിശോധിച്ചാൽ ഇതിലും വലിയ ഒരു കുടുങ്ങൽ കനാലിൽ ഉണ്ടായിട്ടുണ്ടെന്നു കാണാം. 1967ൽ അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ നടന്ന ആറു ദിന യുദ്ധത്തിനു ശേഷമായിരുന്നു അത്. യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 14 കപ്പലുകളാണ് ഇവിടെ കുടുങ്ങിയത്. ഒന്നും രണ്ടുമല്ല, എട്ടു വർഷമാണ് ആ കപ്പലുകൾ ഇവിടെ കിടന്നത്. യെലോ ഫ്‌ളീറ്റ് എന്ന പേരിൽ ഈ കപ്പൽസംഘം പിൽക്കാല ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ടു.

ADVERTISEMENT

 

∙ സൂയസ് പ്രതിസന്ധി

 

ഫ്രഞ്ച് നയതന്ത്രജ്ഞനായ ഫെർഡിനൻഡ് ഡി ലെസെപ്‌സിന്റെ നേതൃത്വത്തിൽ പണികഴിപ്പിച്ച സൂയസ് കനാൽ 1869ലാണു തുറന്നത്. മെഡിറ്ററേനിയൻ കടലിൽ നിന്നു ഇന്ത്യൻ മഹാസമുദ്രത്തിലേക്കുള്ള ഒരു മനുഷ്യനിർമിത കവാടം.. അതായിരുന്നു സൂയസ് കനാൽ. യൂറോപ്പിൽ നിന്നുള്ള കപ്പലുകൾ ആഫ്രിക്ക ചുറ്റി ഏഷ്യയിലെത്തുന്നതിനു ഈ കനാൽ അവസാനമേകി. 120 മൈൽ നീളമുള്ള ഈ കനാലിൽ കൂടി പെട്ടെന്ന് ഏഷ്യയിലെത്താൻ കപ്പലുകൾക്ക് അവസരമൊരുങ്ങി.

ADVERTISEMENT

 

എന്നാൽ ഇതോടെ ഭൂമിയിലെ ഏറ്റവും വലിയ നയതന്ത്രമൂല്യമുള്ള മേഖലയായി സൂയസ് മാറി. അന്ന് ഈജിപ്തിൽ ബ്രിട്ടന്റെ സാന്നിധ്യമുണ്ടായിരുന്നു. 1936 മുതൽ കനാലിന്റെ നിയന്ത്രണം ബ്രിട്ടനാണു കൈയാളിയിരുന്നതും. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ബ്രിട്ടൻ ഇവിടം വിട്ടുപോകണമെന്ന് ആവശ്യം ശക്തിയായി ഉയർന്നു.

 

Photo Credits : Igor Grochev / Shutterstock.com

1956 ജൂലൈയിൽ ഈജിപ്ഷ്യൻ ഭരണാധികാരി ഗമാൽ അബ്ദേൽ നാസർ കനാലിനെ ദേശീയവത്കരിച്ചു. ഇതോടെ പ്രശ്‌നങ്ങൾ തുടങ്ങി. ബ്രിട്ടൻ, ഫ്രാൻസ്, ഇസ്രയേൽ എന്നീ രാജ്യങ്ങൾ ഈജിപ്തിനെതിരെ തിരിഞ്ഞു. സമാനതകളില്ലാത്ത ഒരു രാജ്യാന്തര പ്രതിസന്ധിയിലേക്കാണ് ഇതു നയിച്ചത്.

ADVERTISEMENT

 

സായുധപോരാട്ടത്തിലൂടെ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കാനായിരുന്നു ത്രികക്ഷികളുടെ ലക്ഷ്യം. ഒക്ടോബർ 29ന് ഇസ്രയേൽ ആദ്യ ആക്രമണം നടത്തി. ബ്രിട്ടിഷ്, ഫ്രഞ്ച് പടകൾ അവർക്കൊപ്പം കൂടി. ഒരു പരിധി വരെ സൂയസ് മേഖല തങ്ങളുടെ അധീനതയിലാക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്തു.

 

എന്നാൽ യുഎസ്സും സോവിയറ്റ് യൂണിയനുമായുള്ള ശീതയുദ്ധം കനത്ത കാലമായിരുന്നു അത്. സോവിയറ്റ് യൂണിയൻ ഈജിപ്തിനു പിന്തുണയുമായെത്തി. സൂയസിൽ നിന്നു പിൻതിരിഞ്ഞില്ലെങ്കിൽ പടിഞ്ഞാറൻ യൂറോപ്പിൽ ആണവായുധം വർഷിക്കുമെന്ന് സോവിയറ്റ് പ്രസിഡന്റ് നികിത ക്രൂഷ്‌ചേവ് പരസ്യമായി പറഞ്ഞു. ഇതിനെ വിമർശിച്ച് യുഎസും രംഗത്തെത്തി. എന്നാൽ ത്രികക്ഷികളുടെ നടപടികളോട് യുഎസിനും യോജിപ്പില്ലായിരുന്നു. തങ്ങളെ അറിയിക്കാതെയാണ് ഇങ്ങനെയൊരു ആക്രമണം അവർ നടത്തിയതെന്നതായിരുന്നു പ്രധാന കാരണം. പിൻമാറിയില്ലെങ്കിൽ ബ്രിട്ടനും ഫ്രാൻസിനും ഇസ്രയേലിനുമെതിരെ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തുമെന്ന് യുഎസ് ഭീഷണിപ്പെടുത്തി. ഇതു ഫലിച്ചു.

 

1957 മാർച്ചോടെ ത്രികക്ഷികൾ ഇവിടെ നിന്നു പൂർണമായി പിൻവാങ്ങി. രാജ്യാന്തരവേദിയിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ സംഭവമായിരുന്നു ഇത്. ഈജിപ്ഷ്യൻ ഭരണാധികാരി നാസർ അറബ് ലോകത്തിന്റെ നായകനായി മാറാൻ ഇതിടയാക്കി. ലോകയുദ്ധത്തിനു ശേഷം തങ്ങളുടെ പഴയ ശക്തി ക്ഷയിച്ചെന്നും ലോകം ഇപ്പോൾ യുഎസ്, സോവിയറ്റ് യൂണിയൻ എന്നീ പുതിയ ശക്തിദ്വന്ദങ്ങളുടെ അച്ചുതണ്ടിലാണു കറങ്ങുന്നതെന്നും പഴയ കൊളോണിയൽ ശക്തികളായ ബ്രിട്ടനും ഫ്രാൻസും മനസ്സിലാക്കി. കനാലിന്റെ നിയന്ത്രണം ബ്രിട്ടിഷ് സൈന്യത്തിന്റെ കൈയിൽ നിന്നു മാറി യുഎന്നിന്റെ കീഴിലാകുകയും ചെയ്തു.

 

∙ ആറു ദിന യുദ്ധം

യെലോ ഫ്‌ളീറ്റ് Photo: Aljazeera

 

എന്നാൽ ഇസ്രയേലും ഈജിപ്തുൾപ്പെടെ അറബ് രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നങ്ങൾ തുടർന്നു കൊണ്ടേയിരുന്നു. ഈജിപ്തിന്റെ ഏഷ്യയിലുള്ള മേഖലയായ സിനായ്, ഇസ്രയേലുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ്. ഈ മേഖലയുടെയും ഇസ്രയേലിന്റെയും തീരങ്ങൾ തമ്മിൽ അഖാബ എന്ന ഉൾക്കടൽ സ്ഥിതി ചെയ്യുന്നു. തെക്കൻ ഇസ്രയേലിലെ പ്രധാന തുറമുഖ നഗരമായ എയ്‌ലാത്ത് ഈ ഉൾക്കടൽ തീരത്താണ്. ഉൾക്കടലിലേക്കുള്ള പ്രവേശം തിരാൻ കടലിടുക്ക് വഴിയാണ്. ഒട്ടേറെ തവണ ഈജിപ്ത് ഈ കടലിടുക്ക് ബന്ത് ചെയ്തിട്ടുണ്ട്. ഇതു മൂലം എയ്‌ലാത്തിലേക്കു പലപ്പോഴും കപ്പലുകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടു.

 

1967 ജൂണിൽ ആറുദിന യുദ്ധം നടക്കുന്നതിനു മുൻപും തിരാൻ കടലിടുക്ക് ഈജിപ്ത് തടസ്സപ്പെടുത്തി. പശ്ചിമേഷ്യയിലെങ്ങും യുദ്ധമേഖങ്ങൾ ഉയർന്നു പൊങ്ങി. സിനായ് മേഖലയിലും സൂയസ് കനാലിനു സമീപം നിലകൊണ്ട യുഎൻ സഖ്യസേനയെ പുറത്താക്കുകയും ചെയ്തു നാസർ.

 

തുടർന്ന് ഇസ്രയേലും ഈജിപ്ത്, ജോർദ്ദൻ, സിറിയ എന്നീ രാജ്യങ്ങളും തമ്മിൽ പ്രശസ്തമായ ആറുദിന യുദ്ധം നടന്നു. മികച്ച വ്യോമസേനയുടെ കരുത്തിൽ യുദ്ധത്തിൽ ഇസ്രയേൽ നിർണായക വിജയം നേടി. സിനായ് മേഖല രാജ്യം അധീനതയിലാക്കി. സൂയസ് കനാലിന്റെ പടിഞ്ഞാറെ കരയിൽ ഈജിപ്ത് സൈന്യവും കിഴക്കേ കരയിൽ ഇസ്രയേൽ സൈന്യവും നിലയുറപ്പിച്ചു. യുദ്ധത്തിന്റെ ഭാഗമായി സൂയസ് കനാലിലൂടെയുള്ള കപ്പൽഗതാഗതം ഈജിപ്ത് പൂർണമായും വിലക്കി. ഇതിനായി ഏഴരലക്ഷത്തോളം സ്‌ഫോടകവസ്തുക്കളും പഴയകപ്പലുകളും മറ്റു സാമഗ്രികളുമിറക്കി കനാൽ ഈജിപ്ത് ബന്തു ചെയ്തു.

 

∙ കയ്പൻ തടാകത്തിലെ കപ്പലുകൾ

 

എന്നാൽ ഈ സംഭവങ്ങൾ നടക്കുമ്പോൾ കനാലിൽ കൂടി യാത്ര ചെയ്യുകയായിരുന്നു 14 കപ്പലുകൾ. ബൾഗേറിയ, ചെക്കോസ്ലോവാക്യ, ഫ്രാൻസ്, പോളണ്ട്, സ്വീഡൻ, പശ്ചിമ ജർമനി, ബ്രിട്ടൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള കപ്പലുകളായിരുന്നു ഇവ.

 

കനാൽ ബ്ലോക്കു ചെയ്തതിനാൽ മെഡിറ്ററേനിയൻ കടലിലേക്കു തിരികെ പോകാനോ ഇന്ത്യൻ മഹാസമുദ്രത്തിലേക്കു പ്രവേശിക്കാനോ കഴിയാതെ ഈ കപ്പലുകൾ സൂയസ് കനാലിന്റെ ഭാഗമായുള്ള ഗ്രേറ്റ് ബിറ്റർ ലേക്ക് എന്ന മേഖലയിൽ കുടുങ്ങി.

കപ്പലിലെ യാത്രികർക്കു തിരികെ നാട്ടിലേക്കു പോകാനുള്ള അനുമതി ഈജിപ്ത് നൽകിയെങ്കിലും കപ്പൽ കമ്പനികൾ അതനുവദിച്ചില്ല. കപ്പലുകളെ സംരക്ഷിക്കാനായി നാവികർ അവിടെ തുടരണമെന്ന് അവർ നിർദേശം നൽകി.

 

ആദ്യത്തെ കുറച്ചു മാസങ്ങൾ ഇങ്ങനെ കടന്നു പോയി. ഇന്നു പോകാം, നാളെ പോകാം എന്ന പ്രതീക്ഷയിൽ നാവികർ ബോറൻ ദിനങ്ങൾ തള്ളിനീക്കി. എന്നാൽ പോകെപ്പോകെ പ്രതീക്ഷ അസ്തമിച്ചു. ആയിടയ്ക്ക് ഇസ്രയേലും ഈജിപ്തും തമ്മിൽ വാർ ഓഫ് അട്രീഷൻ എന്ന പേരിൽ മൂന്നു വർഷത്തോളം നീണ്ട വെടിവയ്പ്പുകളും സംഘർഷങ്ങളും ഉടലെടുത്തു. തങ്ങളുടെ തലയ്ക്കു മുകളിലൂടെ റോക്കറ്റുകളും ഷെല്ലുകളും ഇരുഭാഗത്തേക്കും പോകുന്നത് ഞെട്ടലോടെ നാവികർ കണ്ടു. പിന്നീട് അതവർക്കൊരു സാധാരണ കാഴ്ചയായി.

 

∙ സൂയസിലെ രാജ്യം

 

ഇതോടെ നാവികർ ഒരു കൂട്ടായ്മയ്ക്കു തുടക്കമിട്ടു. ഗ്രേറ്റ് ബിറ്റർ ലേക്ക് അസോസിയേഷൻ. ഒരു ചെറിയ രാജ്യം പോലെ അവർ ഇവിടെ പ്രവർത്തിച്ചു. പോളണ്ടിൽ നിന്നുള്ള കപ്പലിൽ ഒരു പോസ്റ്റ് ഓഫിസ്, ജർമനിയിൽ നിന്നുള്ള കപ്പലിൽ ഒരാശുപത്രി, മറ്റൊരു കപ്പൽ സിനിമാ തീയറ്ററായി, വേറൊന്ന് ആരാധനാലയവും. പല ദേശങ്ങളിൽ നിന്നുള്ള പല ഭാഷകൾ സംസാരിക്കുന്ന നാവികർ തമ്മിൽ ശക്തമായ ബന്ധവും സാഹോദര്യവും ഉടലെടുത്തു.

 

തങ്ങളുടെ കുഞ്ഞുരാജ്യത്തിന്റെ പേരിൽ തപാൽ സ്റ്റാംപുകൾ വരെ അവർ ഇറക്കി. ആയിടയ്ക്ക് 1968ൽ മെക്‌സിക്കോയിൽ ഒളിംപിക്‌സ് നടന്നു. ഗ്രേറ്റ് ബിറ്റർ ലേക്ക് അസോസിയേഷനും തങ്ങളുടേതായ ഒളിംപിക്‌സ് ഇതിനെ അനുകരിച്ച് നടത്തി. പോളണ്ടിൽ നിന്നുള്ള കപ്പലിലെ നാവികരാണ് വിജയികളായത്.

 

ഇതു കൂടാതെ കലാസദസ്സുകളും ക്രിസ്മസ് ആഘോഷവുമൊക്കെ നാവികർ ഗ്രാൻഡായി കൊണ്ടാടി. എന്നാൽ ഇതിനിടെ കപ്പൽ കമ്പനികൾ ഒരു കാര്യം ചെയ്തു. റൊട്ടേഷൻ പോളിസി നടപ്പാക്കി. ഇടയ്ക്കിടെ കപ്പലുകളിലെ ജോലിക്കാരെ മാറ്റി വീട്ടിലയച്ച് പകരം പുതിയവരെ എത്തിച്ചു.

 

1975 വരെ ഈ സ്ഥിതി തുടർന്നു. ആ വർഷം ഈജിപ്തും ഇസ്രയേലും തമ്മിൽ നടപ്പിലാക്കിയ വെടിനിർത്തൽ കരാറിന്റെ ഭാഗമായി സൂയസ് കനാൽ തുറന്നു. കപ്പലുകൾ യാത്രയ്ക്കു തയാറെടുത്തു. എന്നാൽ പതിനാലിൽ രണ്ടു ജർമൻ കപ്പലുകൾ മാത്രമാണു സ്റ്റാർട്ടായത്. ബാക്കിയുള്ളവയെ കെട്ടിവലിച്ച് കൊണ്ടുപോകേണ്ടി വന്നു.

 

English Summary: Yellow Fleet: When Suez Canal was blocked for 8 years forcing 14 ships