സെപ്റ്റംബർ 11നും മുൻപേ ഭീകരർ യുഎസ് യുദ്ധക്കപ്പൽ ബോംബിട്ടു തകർത്തു, അന്ന് മരിച്ചത് 17 നാവികർ
പുതിയ സഹസ്രാബ്ദ പിറവിയെത്തുടർന്നുള്ള വർഷങ്ങളിൽ നിരവധി ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടം പിടിച്ചു. ഇതിൽ ഏറ്റവും പ്രശസ്തം 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം തന്നെ. ലോകരാഷ്ട്രീയത്തിന്റെ തന്നെ ക്രമം മാറ്റിയ ആ ആക്രമണത്തിലൂടെ അൽഖായിദ ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ
പുതിയ സഹസ്രാബ്ദ പിറവിയെത്തുടർന്നുള്ള വർഷങ്ങളിൽ നിരവധി ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടം പിടിച്ചു. ഇതിൽ ഏറ്റവും പ്രശസ്തം 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം തന്നെ. ലോകരാഷ്ട്രീയത്തിന്റെ തന്നെ ക്രമം മാറ്റിയ ആ ആക്രമണത്തിലൂടെ അൽഖായിദ ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ
പുതിയ സഹസ്രാബ്ദ പിറവിയെത്തുടർന്നുള്ള വർഷങ്ങളിൽ നിരവധി ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടം പിടിച്ചു. ഇതിൽ ഏറ്റവും പ്രശസ്തം 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം തന്നെ. ലോകരാഷ്ട്രീയത്തിന്റെ തന്നെ ക്രമം മാറ്റിയ ആ ആക്രമണത്തിലൂടെ അൽഖായിദ ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ
പുതിയ സഹസ്രാബ്ദ പിറവിയെത്തുടർന്നുള്ള വർഷങ്ങളിൽ നിരവധി ഭീകരാക്രമണങ്ങളെക്കുറിച്ചുള്ള വാർത്തകൾ മാധ്യമങ്ങളിൽ ഇടം പിടിച്ചു. ഇതിൽ ഏറ്റവും പ്രശസ്തം 2001ലെ വേൾഡ് ട്രേഡ് സെന്റർ ആക്രമണം തന്നെ. ലോകരാഷ്ട്രീയത്തിന്റെ തന്നെ ക്രമം മാറ്റിയ ആ ആക്രമണത്തിലൂടെ അൽഖായിദ ലോകത്തിലെ തന്നെ ഏറ്റവും കുപ്രസിദ്ധമായ ഭീകരസംഘടനയായി മാറി. ഉസാമ ബിൻ ലാദൻ യുഎസ് കണ്ട ഏറ്റവും വലിയ വില്ലനും.
എന്നാൽ സെപ്റ്റംബർ 11 ആക്രമണം യുഎസിനെതിരായ അൽ ഖായിദയുടെ ആദ്യ ആക്രമണമായിരുന്നില്ല. 1998ൽ തന്നെ ഉസാമ ബിൻലാദൻ ആവിഷ്‌കരിച്ച ഭീകര പദ്ധതി പ്രകാരം കെനിയയിലെയും ടാൻസാനിയയിലെയും യുഎസ് എംബസികൾ അൽഖായിദ ആക്രമിച്ചിരുന്നു. ഇതിൽപെട്ട് 12 അമേരിക്കക്കാരുൾപ്പെടെ 224 പേർ മരണമടഞ്ഞു.
ഇതിനു ശേഷമാണ് യുഎസ്എസ് കോൾ സംഭവം ഉണ്ടാകുന്നത്. യെമനിൽ വച്ച് യുഎസ്എസ് കോൾ എന്ന യുഎസ് പടക്കപ്പലിൽ അൽഖായിദ ഭീകരർ ആക്രമണം നടത്തി. 17 യുഎസ് നാവികരുടെ മരണത്തിനും 38 പേർക്കു ഗുരുതര പരുക്കിനും സംഭവം ഇടയാക്കി. കുപ്രസിദ്ധമായ ആ ആക്രമണത്തിന്റെ 21ാം വാർഷികമാണിത്.
∙ 2000 ഒക്ടോബർ 12
ഗൾഫ് രാജ്യമായ യെമനിലെ ഏദൻ തുറമുഖത്തെത്തിയതായിരുന്നു യുഎസ്എസ് കോൾ. ഇറാഖിനു സമീപമുള്ള സമുദ്രമേഖലയിലേക്കു പോകാൻ യാത്ര തിരിച്ച കോളിന്റെ ഏദനിലെ ഉദ്ദേശം ഇന്ധനം നിറയ്ക്കലായിരുന്നു. ഇതിനായി കുറച്ചുമണിക്കൂറുകൾ തുറമുഖത്തു നിൽക്കാൻ കോളിനു നിർദേശമുണ്ടായിരുന്നു. ഇന്ധനം നിറയ്ക്കൽ പ്രക്രിയയ്ക്കായി കോളിനു ചുറ്റും ചെറുബോട്ടുകൾ വലയം തീർത്തു നിന്നിരുന്നു. ഇതിലൊരു ബോട്ടിന്റെ വ്യാജേനയാണു ഭീകരരുടെ ബോട്ട് കയറിപ്പറ്റിയത്. ഒരു റബർ ഡിംഗി ബോട്ടായിരുന്നു അത്. രണ്ടു ഭീകരരും കിലോക്കണക്കിന് സ്‌ഫോടകവസ്തുക്കളും അതിനുള്ളിലുണ്ടായിരുന്നു. സുരക്ഷാ വലയങ്ങൾ ഭേദിച്ച് യുഎസ്എസ് കോളിനു സമീപമെത്താൻ ഭീകരബോട്ടിനു സാധിച്ചു. എൻജിൻ റൂമിനു സമീപമെത്തിയ ബോട്ട് താമസിയാതെ വൻ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മേഖലയിൽ ഒരു തീഗോളം ഉയർന്നു. കടുത്ത പുക ആകാശത്തേക്ക് ഉയർന്നു പൊങ്ങി.
സ്‌ഫോടനത്തിന്റെ ആഘാതത്തിൽ 40 അടി വിസ്തീർണമുള്ള ഒരു വലിയ ദ്വാരം കോളിൽ രൂപപ്പെട്ടു. 17 നാവികർ തൽക്ഷണം മരിച്ചു. ദ്വാരത്തിലൂടെ കയറിയ വെള്ളം മൂലം കോൾ മുങ്ങിത്തുടങ്ങി. കപ്പലിന്റെ എൻജിൻ റൂമിനു സാരമായ കേടുപാടുകൾ പറ്റി.
മണിക്കൂറുകൾക്കു ശേഷം അവിടെയെത്തിയ യുഎസ് നാവിക വിദഗ്ധർ ദ്വാരം പരിഹരിച്ച് മുങ്ങിപ്പോകുന്നതിൽ നിന്നു യുഎസ്എസ് കോളിനെ രക്ഷിച്ചു.പിറ്റേദിവസം എഫ്ബിഐ അന്വേഷണത്തിനായി ഏദനിലെത്തി.
പിന്നീടുള്ള കാലഘട്ടത്തിൽ ആറുപേർ സംഭവത്തിൽ യെമനിൽ പിടിയിലായി. അൽ ബാദവി, അൽ നഷീരി എന്നിവരായിരുന്നു ഇതിൽ പ്രമുഖർ. ഇരുവർക്കും വധശിക്ഷ വിധിക്കപ്പെട്ടെങ്കിലും അൽ ബാദവി താമസിയാതെ ജയിൽ ചാടി. അൽ നഷീരിയെ ഗ്വാണ്ടനാമോ തടവറയിലേക്കു മാറ്റി. 2019ൽ അൽ ബാദവി, യുഎസ് വ്യോമാക്രമണത്തിൽ യെമനിൽ വച്ചു കൊല്ലപ്പെട്ടു.
ആക്രണത്തിനു ശേഷം യുഎസ്എസ് കോളിനെ ഒരു നോർവീജിയൻ കപ്പൽ കെട്ടിവലിച്ചു യുഎസിലെത്തിച്ചിരുന്നു. ഇവിടെവച്ച് കൂടുതൽ അറ്റകുറ്റപ്പണികൾ നടത്തുകയും ഡെക്ക് പുനർനിർമിക്കുകയും ചെയ്തു. 2003 നവംബറിൽ യുഎസ്എസ് കോൾ വീണ്ടും നീറ്റിലിറങ്ങി. ഭീകരാക്രമണത്തിൽ മരിച്ച 17 സൈനികരോടുള്ള ആദരസൂചകമായി 17 നക്ഷത്രങ്ങൾ കപ്പലിന്റെ ഹാൾവെയിൽ സ്ഥാപിച്ചിട്ടുണ്ടായിരുന്നു.
English Summary: 21th anniversary of USS Cole bombing