2024ൽ മനുഷ്യൻ ചന്ദ്രനിലിറങ്ങും, നാസയ്ക്ക് 11269.68 കോടി നൽകി ട്രംപ് ഭരണകൂടം
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതി വേഗത്തിലാക്കി ട്രംപ് ഭരണകൂടം. പദ്ധതിയുടെ ഭാഗമായി നാസയ്ക്ക് 160 കോടി ഡോളർ (ഏകദേശം 11269.68 കോടി രൂപ) അമേരിക്ക അനുവദിച്ചു. 2020 സാമ്പത്തിക വർഷത്തിലെ കണക്കിൽപെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. അമേരിക്ക അഞ്ച് വര്‍ഷത്തിനുള്ളില്‍, അതായത് 2024 ൽ മനുഷ്യനെ
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതി വേഗത്തിലാക്കി ട്രംപ് ഭരണകൂടം. പദ്ധതിയുടെ ഭാഗമായി നാസയ്ക്ക് 160 കോടി ഡോളർ (ഏകദേശം 11269.68 കോടി രൂപ) അമേരിക്ക അനുവദിച്ചു. 2020 സാമ്പത്തിക വർഷത്തിലെ കണക്കിൽപെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. അമേരിക്ക അഞ്ച് വര്‍ഷത്തിനുള്ളില്‍, അതായത് 2024 ൽ മനുഷ്യനെ
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതി വേഗത്തിലാക്കി ട്രംപ് ഭരണകൂടം. പദ്ധതിയുടെ ഭാഗമായി നാസയ്ക്ക് 160 കോടി ഡോളർ (ഏകദേശം 11269.68 കോടി രൂപ) അമേരിക്ക അനുവദിച്ചു. 2020 സാമ്പത്തിക വർഷത്തിലെ കണക്കിൽപെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. അമേരിക്ക അഞ്ച് വര്‍ഷത്തിനുള്ളില്‍, അതായത് 2024 ൽ മനുഷ്യനെ
മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള പദ്ധതി വേഗത്തിലാക്കി ട്രംപ് ഭരണകൂടം. പദ്ധതിയുടെ ഭാഗമായി നാസയ്ക്ക് 160 കോടി ഡോളർ (ഏകദേശം 11269.68 കോടി രൂപ) അമേരിക്ക അനുവദിച്ചു. 2020 സാമ്പത്തിക വർഷത്തിലെ കണക്കിൽപെടുത്തിയാണ് ഫണ്ട് അനുവദിച്ചത്. അമേരിക്ക അഞ്ച് വര്‍ഷത്തിനുള്ളില്‍, അതായത് 2024 ൽ മനുഷ്യനെ ചന്ദ്രനിലെത്തിക്കുമെന്നാണ് നാസയും ട്രംപ് ഭരണകൂടവും അവകാശപ്പെടുന്നത്.
ഇതിനായുള്ള നാസയുടെ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തിലാക്കുമെന്ന് അമേരിക്കന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് നേരത്തെ പ്രഖ്യാപനം നടത്തിയിരുന്നു. 2024 ൽ മനുഷ്യൻ വീണ്ടും ചന്ദ്രനിലിറങ്ങുമെന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജിം ബ്രിഡ്ജെൻസ്റ്റൈൻ വിഡിയോ സന്ദേശത്തിലൂടെയാണ് പറഞ്ഞത്. ഇതൊരു വനിതയാകാനും സാധ്യതയുണ്ട്.
അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ ചാന്ദ്ര ദൗത്യത്തിന് ഫണ്ട് അനുവദിച്ചതോടെ കാര്യങ്ങള്‍ അതിവേഗത്തിലാകും. നേരത്തെ 2028ല്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കുമെന്നാണ് നാസ അറിയിച്ചിരുന്നത്. പിന്നീട് നാസയുടെ ഈ കണക്കുകൂട്ടലില്‍ നിന്നും നാല് വര്‍ഷം ഒറ്റയടിക്ക് കുറക്കുകയാണ് അമേരിക്കന്‍ ഭരണകൂടം ചെയ്തത്.
സ്‌പേസ് ലോഞ്ച് സിസ്റ്റം (എസ്എല്‍എസ്) റോക്കറ്റിനെയും ഒറിയോണ്‍ ബഹിരാകാശ ക്യാപ്‌സ്യൂളിനേയും അടിസ്ഥാനമാക്കിയുള്ളതാണ് നാസയുടെ ചാന്ദ്ര ദൗത്യ പദ്ധതികള്‍. എസ്എല്‍എസ് റോക്കറ്റിന്റെ നിര്‍മാണഘട്ടങ്ങള്‍ പലപ്പോഴും നിശ്ചയിച്ച സമയത്ത് പൂര്‍ത്തിയാക്കാന്‍ നാസക്ക് കഴിയാതിരുന്നത് പദ്ധതി വൈകിപ്പിച്ചിരുന്നു. ചന്ദ്രനിലേക്ക് ആളില്ലാ ദൗത്യം അയക്കാനായി ഇപ്പോഴും എസ്എല്‍എസ് റോക്കറ്റ് പ്രാപ്തമായിട്ടില്ലെന്ന് അടുത്തിടെ നാസ ഏറ്റുപറഞ്ഞിരുന്നു.
ഇത്തരത്തിലുള്ള ആശങ്കകള്‍ ഉയരുന്നതിനിടെയാണ് ചാന്ദ്ര ദൗത്യം എത്രയും പെട്ടെന്ന് നടക്കണമെന്ന നിലപാട് ട്രംപ് ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ബഹിരാകാശത്തെ അമേരിക്കയുടെ മേല്‍ക്കൈ വീണ്ടെടുക്കുകയാണ് ലക്ഷ്യമെന്ന് മൈക്ക് പെന്‍സ് വ്യക്തമാക്കി. ഇരുപതാം നൂറ്റാണ്ടില്‍ ചന്ദ്രനില്‍ മനുഷ്യനെ ഇറക്കി അമേരിക്ക നേടിയ മേല്‍ക്കൈ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വീണ്ടും മനുഷ്യനെ ചന്ദ്രനിലെത്തിച്ച് അമേരിക്ക തുടരണമെന്നാണ് ട്രംപിനുവേണ്ടി മൈക്ക് പെന്‍സ് അന്നു ആവശ്യപ്പെട്ടത്.
എങ്കിലും അഞ്ച് വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ചന്ദ്രനിലെത്തിക്കുകയെന്നത് നാസയെ സംബന്ധിച്ചിടത്തോളം എളുപ്പമല്ല. എസ്എല്‍എസ് റോക്കറ്റിന് പകരം മറ്റേതെങ്കിലും റോക്കറ്റ് ഉപയോഗിക്കുക സാധ്യമാണോ എന്നതാണ് ചാന്ദ്ര ദൗത്യത്തിന്റെ വേഗം കൂട്ടാനുള്ള ഒരു മാര്‍ഗ്ഗം. സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ ഹെവിയും യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ ഡെല്‍റ്റ IVമാണ് ഇതിനായി എന്തെങ്കിലും സാധ്യതയെങ്കിലുമുള്ള റോക്കറ്റുകള്‍.
നാസയുടെ ഒറിയോണ്‍ പര്യവേഷണ വാഹനത്തേയും യൂറോപ്യന്‍ സര്‍വ്വീസ് മോഡ്യൂളിനേയും ഒരുമിച്ച് ബഹിരാകാശത്തെത്തിക്കാന്‍ ശേഷിയുള്ള ഒരൊറ്റ റോക്കറ്റും നിലവിലില്ല എന്നതാണ് വസ്തുത. ഒറിയോണിനെയും ഇഎസ്എമ്മിനേയും ബഹിരാകാശത്തെത്തിക്കുന്നതിനും തുടര്‍ന്ന് ചന്ദ്രനിലേക്ക് നയിക്കുന്നതിനും രണ്ട് കൂറ്റന്‍ റോക്കറ്റുകളുടെ സഹായം വേണ്ടിവരും.
റോക്കറ്റിന്റെ വെല്ലുവിളി മാത്രമല്ല നിരവധി പരീക്ഷണ പറക്കലുകള്‍ക്കും ആളില്ലാ ചൊവ്വാ ദൗത്യത്തിനും ശേഷമേ മനുഷ്യനെ ചൊവ്വയിലെത്തിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെടാന്‍ നാസക്കാവൂ. വെല്ലുവിളികള്‍ക്ക് മുന്നില്‍ മടിച്ചു നില്‍ക്കുന്നവരല്ല നാസയിലെ ഗവേഷകരെന്നും വൈസ് പ്രസിഡന്റിന്റെ പുതിയ പ്രഖ്യാപനം യാഥാര്‍ഥ്യമാക്കാന്‍ മനുഷ്യരാല്‍ ആകും വിധം ശ്രമിക്കുമെന്നുമാണ് നാസ തലവന്‍ ജിം ബ്രൈഡന്‍സ്റ്റൈന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.