ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇനി ശേഷിക്കുന്നത് കേവലം മണിക്കൂറുകൾ സമയം. അതൊരു ചരിത്ര നിമിഷമായിരിക്കും. സെപ്റ്റംബർ 7 ന് പുലർച്ചെ ലോകശ്രദ്ധ ഒന്നടങ്കം ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു ദൗത്യങ്ങളിലൊന്നാണ് അന്ന് സംഭവിക്കാൻ

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇനി ശേഷിക്കുന്നത് കേവലം മണിക്കൂറുകൾ സമയം. അതൊരു ചരിത്ര നിമിഷമായിരിക്കും. സെപ്റ്റംബർ 7 ന് പുലർച്ചെ ലോകശ്രദ്ധ ഒന്നടങ്കം ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു ദൗത്യങ്ങളിലൊന്നാണ് അന്ന് സംഭവിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇനി ശേഷിക്കുന്നത് കേവലം മണിക്കൂറുകൾ സമയം. അതൊരു ചരിത്ര നിമിഷമായിരിക്കും. സെപ്റ്റംബർ 7 ന് പുലർച്ചെ ലോകശ്രദ്ധ ഒന്നടങ്കം ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു ദൗത്യങ്ങളിലൊന്നാണ് അന്ന് സംഭവിക്കാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ ചന്ദ്രയാൻ–2 ലക്ഷ്യത്തിലേക്ക് കുതിക്കുകയാണ്. ഇനി ശേഷിക്കുന്നത് കേവലം മണിക്കൂറുകൾ സമയം. അതൊരു ചരിത്ര നിമിഷമായിരിക്കും. സെപ്റ്റംബർ 7 ന് പുലർച്ചെ ലോകശ്രദ്ധ ഒന്നടങ്കം ഇന്ത്യയിലായിരിക്കും. കാരണം ബഹിരാകാശ ഗവേഷണ രംഗത്തെ ഏറ്റവും വലിയൊരു ദൗത്യങ്ങളിലൊന്നാണ് അന്ന് സംഭവിക്കാൻ പോകുന്നത്. മുൻനിര ബഹിരാകാശ ഏജൻസികൾക്ക് പോലും നിരവധി തവണ പരാജയപ്പെട്ട വലിയൊരു ദൗത്യമാണ് ഐഎസ്ആർഒ ഏറ്റെടുത്തിരിക്കുന്നത്. വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിൽ ഇറങ്ങുന്ന ചരിത്രനിമിഷത്തിനായി രാജ്യാന്തര മാധ്യമങ്ങളും ഗവേഷകരും കാത്തിരിക്കുകയാണ്. 

 

ADVERTISEMENT

ഐഎസ്ആർഒയുടെ കഴിഞ്ഞ ദിവസങ്ങളിലെ ഓരോ നേട്ടത്തെയും സിഎൻഎൻ ഉൾപ്പടെയുള്ള അമേരിക്കൻ മാധ്യമങ്ങൾ വാനോളം പുകഴ്ത്തുകയാണ്. ഇത്രയും കുറഞ്ഞ ചെലവിൽ സ്വന്തം രാജ്യത്തെ ഗവേഷകരെയും സംവിധാനത്തെയും ഉപയോഗപ്പെടുത്തി കുറഞ്ഞ കാലത്തിനിടെ ചന്ദ്രയാൻ പദ്ധതി നടപ്പിലാക്കാൻ സാധിച്ചതിനെ മാധ്യമങ്ങൾ പുകഴ്ത്തുന്നുണ്ട്.

 

ലോകം ഏറെ പ്രതീക്ഷയോടെയാണ് ഐഎസ്ആർഒയുടെ ഈ ദൗത്യത്തെ വീക്ഷിക്കുന്നത്. ബഹിരാകാശ വിപണിയിൽ ചെലവ് കുറഞ്ഞ സേവനങ്ങള്‍ക്ക് പേരുകേട്ട ഐഎസ്ആർഒയുടെ ഈ ദൗത്യം കൂടി വിജയിച്ചാൽ ലോകം തന്നെ ഇന്ത്യയ്ക്ക് കീഴിലാകും. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും അസൂയയോടെയാണ് ഐഎസ്ആർഒയുടെ ഓരോ കുതിപ്പും നോക്കികാണുന്നത്.

 

ADVERTISEMENT

ഇന്ത്യ ആകാംക്ഷാപൂർവം കാത്തിരിക്കുകയാണ്. വിക്രം ലാൻഡർ വിജയകരമായി ചന്ദ്രനിലിറങ്ങുന്നതോടെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പേടകമിറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറും. ആദ്യ ചാന്ദ്രപദ്ധതിയായ ചന്ദ്രയാൻ 1ന്റെ പത്താം വാർഷികത്തിൽ തന്നെയാണ് ചന്ദ്രയാൻ–2 പദ്ധതിയും വിജയത്തിലേക്ക് കുതിക്കുന്നത്.

 

ചന്ദ്രനിൽ വെള്ളം, ടൈറ്റാനിയം, കാൽസ്യം, മഗ്നീഷ്യം, അലുമിനിയം, ഇരുമ്പ് എന്നീ ലോഹങ്ങളുടെ സാന്നിധ്യം, ചന്ദ്രൻ ഒരുകാലത്തു പൂർണമായും ഉരുകിയ അവസ്ഥയിലായിരുന്നു എന്നുള്ള മാഗ്മ ഓഷൻ ഹൈപ്പോത്തിസിസിന്റെ സ്ഥിരീകരണം എന്നിവയെല്ലാം ചന്ദ്രയാൻ 1 ദൗത്യത്തിന്റെ നിർണായക സംഭാവനകളായിരുന്നു. ഇതിന്റെ തുടർച്ചയാണു ചന്ദ്രയാൻ 2ൽ രാജ്യം ലക്ഷ്യമിടുന്നത്.

 

ADVERTISEMENT

800 കോടി രൂപ ചെലവിലാണ് ചന്ദ്രയാൻ 2 ഒരുക്കിയെടുക്കുന്നത്. 200 കോടി വിക്ഷേപണത്തിനും 600 കോടി ഉപഗ്രഹത്തിനും. 2014 ക്രിസ്റ്റഫർ നോലാൻ സംവിധാനം ചെയ്തിറക്കിയ ഇന്റർസ്റ്റെല്ലാർ എന്ന ബിഗ്ബജറ്റ് (1062 കോടി രൂപ) സയൻസ് ഫിക്‌ഷൻ ചലച്ചിത്രത്തേക്കാളും ചെലവ് കുറവ്.

 

ചന്ദ്രയാൻ 2

 

ചന്ദ്രനെ ഭ്രമണം ചെയ്യുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുന്ന ലാൻഡർ എന്നിവയ്ക്കൊപ്പം പര്യവേഷണം നടത്തുന്ന റോവർ കൂടി ഉൾപ്പെടുന്നതാണു ചന്ദ്രയാൻ 2. ഐഎസ്ആർഒ ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും സങ്കീർണമെന്നു വിശേഷിപ്പിക്കപ്പെടുന്ന ദൗത്യമാണിത്. ചന്ദ്രന്റെ മധ്യരേഖയ്ക്കു നിന്ന് തെക്കോട്ട് ഇത്രയും ദൂരം മാറി ഒരു ദൗത്യം ഇറങ്ങുന്നത് അപൂർവമാണ്.

 

ഹീലിയം 3

 

‍ചന്ദ്രയാൻ 2 ദൗത്യത്തിന്റെ ലക്ഷ്യങ്ങളിലൊന്ന്, ചന്ദ്രോപരിതലത്തിലുള്ള ‘ഹീലിയം 3’ നിക്ഷേപം അളക്കുക എന്നതാണ്. ഭൂമിയിലെ ഊർജ ആവശ്യങ്ങൾക്ക് ഉത്തരം നൽകാൻ പര്യാപ്തമാണു ചന്ദ്രനിലെ ഹീലിയം 3 നിക്ഷേപം. ഒരു ടണ്ണിന് 500 കോടി എന്ന മട്ടിൽ വിലവരുന്നതാണ് ഈ നിക്ഷേപം.പത്തുലക്ഷം മെട്രിക് ടൺ ഹീലിയം നിക്ഷേപം ചന്ദ്രനിലുണ്ടെന്നാണു കണക്ക്. ഇതിന്റെ 25 % ഭൂമിയിലെത്തിക്കാൻ സാധിക്കുമെന്നു ശാസ്ത്രജ്ഞർ കണക്കുകൂട്ടുന്നു.

 

എന്നാൽ നിലവിൽ എച്ച്ഇ–3 ഇന്ധനമായി ഉപയോഗിക്കാൻ തക്കവണ്ണമുള്ള സാങ്കേതികവിദ്യകൾ വികസിപ്പിച്ചിട്ടില്ലെന്നതു മറ്റൊരു കാര്യം.

 

ചന്ദ്രനെ തൊടാൻ ലാൻഡർ ‘വിക്രം’

 

ചന്ദ്രയാൻ 2ന്റെ പ്രധാനഭാഗമാണ് വിക്രം ലാൻഡർ.ചന്ദ്രോപരിതലത്തിലേക്ക് ഇറങ്ങുമ്പോൾ, ലാൻഡറിനു തകരാറുകൾ സംഭവിച്ചാൽ ദൗത്യം തന്നെ അവതാളത്തിലാകും. ഇതു സംഭവിക്കാതിരിക്കാനായി ഒട്ടേറെ പരീക്ഷണങ്ങളും പരിശോധനകളും ഐഎസ്ആർഒ നടത്തിയിരുന്നു. പ്രശസ്ത ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയോടുള്ള ആദരസൂചകമായിട്ടാണു വിക്രത്തിന് ആ പേര് ലഭിച്ചത്. ചന്ദ്രനിൽ ലാൻഡർ സുഗമമായി ഇറങ്ങുമോ എന്നു പരിശോധിക്കാൻ ‘ക്രിട്ടിക്കൽ ആക്ച്വേറ്റർ പെർഫോമൻസ് ടെസ്റ്റ്’ എന്ന പരീക്ഷണ തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലുള്ള പ്രൊപ്പൽഷൻ കേന്ദ്രത്തിലാണ് നടത്തിയത്.

 

ചന്ദ്രയാൻ 2 ഇന്ത്യയെ സംബന്ധിച്ച് വലിയ ഒരു നാഴികക്കല്ലായിരിക്കും. ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് രീതിയിൽ ലാൻഡർ ഇറക്കാനുള്ള സാങ്കേതികവിദ്യ ഇതുവരെ മൂന്നുരാജ്യങ്ങളെ സ്വായത്തമാക്കിയിട്ടുള്ളൂ. യുഎസ്, റഷ്യ, ചൈന. ചന്ദ്രയാൻ 2 ദൗത്യത്തിലൂടെ ഇന്ത്യ ഇക്കാര്യത്തിൽ നാലാം സ്ഥാനം നേടും. എന്നാൽ ഇസ്രയേലും സമാനമായ ദൗത്യം നടത്തിയെങ്കിലും പരാജയപ്പെട്ടു. അതെ, ലോകം ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യയുടെ സ്വന്തം ചന്ദ്രയാൻ വിജയംവരിക്കുന്നത് കാണാൻ.

 

ഓർബിറ്ററിലെ ഉപകരണങ്ങൾ

 

1. ടെറെയ്ൻ മാപ്പിങ് ക്യാമറ 2– ചന്ദ്രോപരിതലത്തിന്റെ ത്രിമാന ചിത്രങ്ങളെടുക്കാനുള്ള ഉപകരണം.

2.കോളിമേറ്റഡ് ലാർജ് അറേ സോഫ്റ്റ് എക്സ്–റേ സ്പെക്ട്രോമീറ്റർ– ചന്ദ്രനിലെ ധാതുക്കളെക്കുറിച്ചു പഠനം നടത്താനുള്ള ഉപകരണം.

3. സോളർ എക്സ്റേ മോണിറ്റർ–സൂര്യനിൽ നിന്നുള്ള എക്സ്റേ വികിരണങ്ങളെ പഠിക്കാനുള്ള ഉപകരണം.

4.ചേസ് 2–ചന്ദ്രന്റെ അന്തരീക്ഷഘടനയെക്കുറിച്ച് വിവരം നൽകുന്ന ഉപകരണം.

5. സിന്തറ്റിക് അപ്പർചർ റഡാർ –റേഡിയോ തരംഗങ്ങൾ ഉപയോഗിച്ച് ചന്ദ്രനെ സ്കാൻ ചെയ്യും.

6. ഇമേജി‌ങ് ഇൻഫ്രാറെഡ് സ്പെക്ട്രോമീറ്റർ–ചന്ദ്രോപരിതലത്തിലെ ജലസാന്നിധ്യം അളക്കും.

7. ഓർബിറ്റർ ഹൈ റെസല്യൂഷൻ ക്യാമറ– ദൗത്യത്തിനൊപ്പമുള്ള മറ്റു ഭാഗങ്ങളായ ലാൻഡറും റോവറും ഇറങ്ങുന്ന സ്ഥലം കൃത്യമായി അടയാളപ്പെടുത്തും.

 

ലാൻഡർ

1. ഇൽസ– ചന്ദ്രനിൽ സംഭവിക്കുന്ന കമ്പനങ്ങളെക്കുറിച്ച് (മൂൺ ക്വേക്ക്സ്) പഠനം നടത്തി വിവരങ്ങൾ നൽകുന്ന ഉപകരണം. ഇൻസ്ട്രമെന്റ് ഫോർ ലൂണാർ സീസ്മിക് ആക്ടിവിറ്റി എന്നു പൂർണനാമം.

2. സർഫസ് തെർമോഫിസിക്കൽ എക്സ്പിരിമന്റ്–ചന്ദ്രോപരിതലത്തിലെ താപനില അളക്കുന്ന ഭാഗം.

3.രംഭ–ലാങ്മ്യൂർ പ്രോബ്–ഉപരിതലത്തിലെ പ്ലാസ്മയുടെ സാന്ദ്രത അളക്കുന്ന ഭാഗം.