കൊറോണ വൈറസ് ചൈനീസ് ലാബിന്റെ സൃഷ്ടിയോ? വിദഗ്ധ ടീം ചൈനയിലെത്തി അന്വേഷിക്കും
കൊറോണ വൈറസ് മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ വിദഗ്ധ സംഘം ജനുവരിയിൽ ചൈനയിലെത്തും. അന്വേഷണത്തിന്റെ വ്യാപ്തിയും സുതാര്യതയും സംബന്ധിച്ച് യുഎസിൽ നിന്നുള്ള വിമർശനങ്ങൾക്കിടയിലാണ് ഇത്തരമൊരു നീക്കം. കോവിഡ് -19 ന് കാരണമാകുന്ന സാർസ്-കോവ് -2 വൈറസ് എങ്ങനെ, എവിടെ, എപ്പോൾ മനുഷ്യരെ
കൊറോണ വൈറസ് മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ വിദഗ്ധ സംഘം ജനുവരിയിൽ ചൈനയിലെത്തും. അന്വേഷണത്തിന്റെ വ്യാപ്തിയും സുതാര്യതയും സംബന്ധിച്ച് യുഎസിൽ നിന്നുള്ള വിമർശനങ്ങൾക്കിടയിലാണ് ഇത്തരമൊരു നീക്കം. കോവിഡ് -19 ന് കാരണമാകുന്ന സാർസ്-കോവ് -2 വൈറസ് എങ്ങനെ, എവിടെ, എപ്പോൾ മനുഷ്യരെ
കൊറോണ വൈറസ് മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ വിദഗ്ധ സംഘം ജനുവരിയിൽ ചൈനയിലെത്തും. അന്വേഷണത്തിന്റെ വ്യാപ്തിയും സുതാര്യതയും സംബന്ധിച്ച് യുഎസിൽ നിന്നുള്ള വിമർശനങ്ങൾക്കിടയിലാണ് ഇത്തരമൊരു നീക്കം. കോവിഡ് -19 ന് കാരണമാകുന്ന സാർസ്-കോവ് -2 വൈറസ് എങ്ങനെ, എവിടെ, എപ്പോൾ മനുഷ്യരെ
കൊറോണ വൈറസ് മഹാമാരിയുടെ ഉദ്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ലോകാരോഗ്യ സംഘടനാ വിദഗ്ധ സംഘം ജനുവരിയിൽ ചൈനയിലെത്തും. അന്വേഷണത്തിന്റെ വ്യാപ്തിയും സുതാര്യതയും സംബന്ധിച്ച് യുഎസിൽ നിന്നുള്ള വിമർശനങ്ങൾക്കിടയിലാണ് ഇത്തരമൊരു നീക്കം. കോവിഡ് -19 ന് കാരണമാകുന്ന സാർസ്-കോവ് -2 വൈറസ് എങ്ങനെ, എവിടെ, എപ്പോൾ മനുഷ്യരെ ആദ്യം ബാധിക്കാൻ തുടങ്ങി എന്ന ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. അടുത്ത മഹാമാരി ഒഴിവാക്കാനുള്ള ശാസ്ത്രജ്ഞരുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനമെന്നും റിപ്പോർട്ടുകളുണ്ട്.
സെൻട്രൽ വുഹാനിൽ ആദ്യമായി കോവിഡ്–19 കേസുകൾ കണ്ടെത്തിയിട്ട് ഒരു വർഷത്തിലേറെയായി. ഇതിനു ശേഷമാണ് ലോകാരോഗ്യ സംഘടന വിളിച്ചുചേർത്ത സ്പെഷ്യലിസ്റ്റുകളുടെ സംഘം ജനുവരിയിൽ ചൈനയിലെത്തുന്നത്. എന്നാൽ, തെളിവുകളെല്ലാം ചൈനീസ് സര്‍ക്കാർ നേരത്തെ തന്നെ നീക്കം ചെയ്തിരുന്നു എന്ന് ആരോപണമുയർന്നിരുന്നു.
വൈറസിന്റെ ഉദ്ഭവം വ്യക്തമല്ലെന്നും അത് ചൈനയ്ക്ക് പുറത്തുനിന്നുള്ളതാകാമെന്നുമാണ് ബെയ്ജിങ് വാദിക്കുന്നത്. വൈറസ് മനുഷ്യനിർമിതമോ ലാബിൽ നിന്ന് ചോർന്നതോ ആയിരിക്കാമെന്ന് സൂചിപ്പിക്കുന്ന കോൺസ്പിറസി തിയറികൾ നേരത്തെ തന്നെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അമേരിക്കയും ചില യൂറോപ്യൻ രാജ്യങ്ങളും വിശ്വസിക്കുന്നത് കോവിഡ്–19 ന് പിന്നിൽ ചൈന തന്നെയാണ് എന്നാണ്.
ഇപ്പോഴത്തെ അന്വേഷണം ഒരു രാജ്യത്തെ കുറ്റവാളിയായി കണ്ടെത്തുന്നതിന് അല്ലെന്നും എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുന്നതിന് വേണ്ടിയാണെന്നും ജർമനിയിലെ റോബർട്ട് കോച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ബയോളജിസ്റ്റും ടീമിലെ വിദഗ്ധരിൽ ഒരാളുമായ ഫാബിയൻ ലീൻഡെർട്സ് പറഞ്ഞു.
ലോകത്തെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിയ കൊറോണവൈറസിന് പിന്നിൽ ചൈന തന്നെയാണെന്ന് പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ് ലി-മെങ് യാൻ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മനുഷ്യനിർമിത കോവിഡ്–19 വുഹാനിലെ ലാബിൽ നിന്നാണ് പുറത്തുവന്നതെന്നും ഇക്കാര്യം ചൈനീസ് സർക്കാരിന് കൃത്യമായി അറിയാമെന്നുമാണ് അവർ പറയുന്നത്. അതേസമയം, ഇക്കാര്യം ഒളിച്ചുവെക്കുന്നതിൽ ലോകാരോഗ്യ സംഘടനയ്ക്കും പങ്കുണ്ടെന്നും അവർ ആരോപിച്ചിരുന്നു.
വൈറസിന്റെ തുടക്ക കേന്ദ്രമായി കണക്കാക്കപ്പെടുന്ന വുഹാൻ വെറ്റ് മാർക്കറ്റ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നുള്ള ഒരു പുകമറ മാത്രമാണെന്നാണ് യാൻ പറഞ്ഞത്. ചൈനയിലെ ലാബിൽ നിന്ന് ഇത് എന്തിനാണ് വന്നതെന്ന് ജനങ്ങളോട് പറയാൻ ഞാൻ തെളിവുകൾ കാണിക്കും. എന്തുകൊണ്ടാണ് അവർ ഇത് നിർമിച്ചതെന്ന് വെളിപ്പെടുത്തുമെന്നും അവർ പറഞ്ഞിരുന്നു.
English Summary: WHO team set to visit Wuhan in January to probe Covid origins