കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്...

കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള 48 കിലോമീറ്റർ നീളമുള്ള രാമസേതുവിന്റെ ഉത്ഭവം നിർണയിക്കാൻ അണ്ടർവാട്ടർ റിസേർച്ച് പ്രൊജക്റ്റിന് കേന്ദ്ര സർക്കാർ അനുമതി നൽകി. രമസേതു എങ്ങനെ, എപ്പോൾ നിർമിച്ചു, അല്ലെങ്കിൽ രൂപപ്പെട്ടു എന്നത് നിർണയിക്കാനാണ് പുതിയ ഗവേഷണം നടത്തുന്നത്.

 

ADVERTISEMENT

രാമന്റെ പാലം അല്ലെങ്കിൽ ആദംസ് ബ്രിഡ്ജ് എന്നും അറിയപ്പെടുന്ന രാമസേതു തമിഴ്‌നാടിന്റെ തെക്കുകിഴക്കൻ തീരത്ത് പാമ്പൻ ദ്വീപിന് ഇടയിലുള്ള ചുണ്ണാമ്പു കല്ലുകളാലുള്ള ഒരു സൃഷ്ടിയാണ്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള കേന്ദ്ര ഉപദേശക സമിതിയാണ് ഗവേഷണത്തിന് അനുമതി നൽകിയിരിക്കുന്നത്. രാമസേതുവിന് സമീപം കടലിൽ മുങ്ങിപ്പോയ വാസസ്ഥലങ്ങൾ ഉണ്ടോ എന്നും പഠനവിധേയമാക്കും. കടലിലെ അമിത ജലപ്രവാഹത്തിൽ പവിഴപ്പുറ്റുകളാൽ മണൽ നിക്ഷേപിക്കപ്പെട്ട് രൂപംകൊണ്ട തിട്ടാണിതെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാൽ, ഇത് സംബന്ധിച്ച് ഇപ്പോഴും തർക്കം നിലനിൽക്കുകയാണ്.

 

ADVERTISEMENT

പുരാതന ഇന്ത്യയിലെ രണ്ട് പ്രധാന ഇതിഹാസങ്ങളിലൊന്നായ രാമായണത്തിൽ ഈ പാലത്തിന് ഏറെ പ്രാധാന്യം നൽകുന്നുണ്ട്. ചരിത്രകാരന്മാർക്കും പുരാവസ്തു ഗവേഷകർക്കും ശാസ്ത്രജ്ഞർക്കുക്കിടയിൽ ഇത് വലിയ ചർച്ചാവിഷയമാണ്. ‘രാമായണത്തിന്റെ’ ചരിത്രവും തീയതിയും ചർച്ചാവിഷയമാണ്. രാമസേതുവിന്റെയും പരിസര പ്രദേശത്തിന്റെയും സ്വഭാവവും രൂപവത്കരണവും മനസ്സിലാക്കാൻ ശാസ്ത്രീയ പഠനങ്ങൾ നടത്തുമെന്നാണ് അറിയുന്നത്.

 

ADVERTISEMENT

തമിഴ്‌നാട്ടിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഈ വർഷം തന്നെ ഗവേഷണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. പുരാവസ്തു പുരാവസ്തുക്കൾ, റേഡിയോമെട്രിക്, തെർമോലുമിനെസെൻസ് (ടിഎൽ), ജിയോളജിക്കൽ ടൈം സ്കെയിൽ, മറ്റ് പരിസ്ഥിതി വിവരങ്ങൾ എന്നിവ അടിസ്ഥാനമാക്കിയാണ് നിർദ്ദിഷ്ട പഠനമെന്ന് എൻ‌ഐ‌ഒ ഡയറക്ടർ സുനിൽ കുമാർ സിങ് പറഞ്ഞു.

 

ജലനിരപ്പിൽ നിന്ന് 35 മുതൽ 40 മീറ്റർ വരെ താഴെയുള്ള അവശിഷ്ടത്തിന്റെ സാംപിളുകൾ ശേഖരിക്കുന്നതിന് എൻ‌ഐ‌ഒയുടെ സിന്ധു സാധന, സിന്ധു സങ്കൽ‌പ് തുടങ്ങി ഗവേഷണ കപ്പലുകൾ പദ്ധതിക്ക് വേണ്ടി വിന്യസിക്കും. ഡേറ്റാ ശേഖരണം, എക്കോ സൗണ്ടറുകൾ, അക്കൗസ്റ്റിക് ഡോപ്ലർ, പ്രൊഫൈലർ, ഓട്ടോണമസ് വെതർ സ്റ്റേഷൻ, വായു ഗുണനിലവാര മോണിറ്ററുകൾ എന്നിവയ്ക്കായി നിരവധി ലബോറട്ടറികൾ ഉൾക്കൊള്ളുന്ന ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയമായി നിർമിച്ച ഗവേഷണ കപ്പലാണ് സിന്ധു സാധന. 2014 ലാണ് ഇത് നീറ്റിലിറക്കിയത്. സമുദ്ര സാങ്കേതികവിദ്യ, ഗവേഷണ മേഖലയിലെ ഏറ്റവും പുതിയ ലോകോത്തര ഉപകരണങ്ങൾ ഈ കപ്പലിലുണ്ട്.

 

English Summary: Centre approves underwater research to ascertain when and how Ram Setu was formed