ജെഎൻയു ആക്രമണം: വാട്സാപ്പിനും ഗൂഗിളിനും ഹൈക്കോടതി നോട്ടീസയച്ചു
ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ജനുവരി 5 ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഡേറ്റ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്, ഗൂഗിൾ, ഫെയ്സ്ബുക്, ആപ്പിൾ ഇങ്ക് എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡൽഹി പൊലീസിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും കോടതി പ്രതികരണം തേടിയിട്ടുണ്ട്. ആയിരം ഏക്കർ
ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ജനുവരി 5 ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഡേറ്റ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്, ഗൂഗിൾ, ഫെയ്സ്ബുക്, ആപ്പിൾ ഇങ്ക് എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡൽഹി പൊലീസിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും കോടതി പ്രതികരണം തേടിയിട്ടുണ്ട്. ആയിരം ഏക്കർ
ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ജനുവരി 5 ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഡേറ്റ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്, ഗൂഗിൾ, ഫെയ്സ്ബുക്, ആപ്പിൾ ഇങ്ക് എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡൽഹി പൊലീസിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും കോടതി പ്രതികരണം തേടിയിട്ടുണ്ട്. ആയിരം ഏക്കർ
ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെഎൻയു) ജനുവരി 5 ന് നടന്ന അക്രമവുമായി ബന്ധപ്പെട്ട് ഡേറ്റ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്സാപ്, ഗൂഗിൾ, ഫെയ്സ്ബുക്, ആപ്പിൾ ഇങ്ക് എന്നിവയ്ക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. ഡൽഹി പൊലീസിൽ നിന്നും സംസ്ഥാന സർക്കാരിൽ നിന്നും കോടതി പ്രതികരണം തേടിയിട്ടുണ്ട്. ആയിരം ഏക്കർ സ്ഥലത്ത് സ്ഥാപിച്ച 135 സിസിടിവി ക്യാമറകളുടെ ഫൂട്ടേജ് തേടിയിട്ടുണ്ടെന്ന് ഡൽഹി പൊലീസ് കോടതിയെ അറിയിച്ചു.
സിസിടിവി ദൃശ്യങ്ങൾ ഒഴിവാക്കരുതെന്ന് ജെഎൻയു അധികൃതരോട് ഡൽഹി പൊലീസ് നേരത്തെ തന്നെ നിർദേശിച്ചിരുന്നു. ജെഎൻയു അധ്യാപകരായ അമീത് പരമേശ്വരൻ, ശുക്ല സാവന്ത്, അതുൽ എന്നിവരാണ് ഡേറ്റ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജി നൽകിയത്.
'ഇടതുപക്ഷത്തിനെതിരായ ഐക്യം’, ‘ഫ്രണ്ട്സ് ഓഫ് ആർഎസ്‌എസ്’ തുടങ്ങി വാട്സാപ് ഗ്രൂപ്പുകളിലെ പ്രസക്തമായ ഡേറ്റ സംരക്ഷിക്കാൻ പ്രൊഫസർമാർ ആഗ്രഹിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച ജെഎൻയുവിൽ നടന്ന അക്രമവുമായി ബന്ധപ്പെട്ട് അംഗങ്ങളുടെ സന്ദേശങ്ങൾ, ചിത്രങ്ങൾ, വിഡിയോകൾ, ഫോൺ നമ്പറുകൾ എന്നിവ ഡേറ്റയിൽ ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.