ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ആ ഇന്ത്യയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 400 ലധികം ഇന്റർനെറ്റ് ബ്ലാക്കൗട്ടുകളാണ് നടന്നത്. ഓരോ ഷട്ട്ഡൗണിന്റെയും ശരാശരി നഷ്ടം മണിക്കൂറിന് 2 കോടി രൂപ. കഴിഞ്ഞ വർഷം മാത്രം 83 ഷട്ട്ഡൗണുകളാണ് സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി നടപ്പിലാക്കിയത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ആ ഇന്ത്യയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 400 ലധികം ഇന്റർനെറ്റ് ബ്ലാക്കൗട്ടുകളാണ് നടന്നത്. ഓരോ ഷട്ട്ഡൗണിന്റെയും ശരാശരി നഷ്ടം മണിക്കൂറിന് 2 കോടി രൂപ. കഴിഞ്ഞ വർഷം മാത്രം 83 ഷട്ട്ഡൗണുകളാണ് സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി നടപ്പിലാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ആ ഇന്ത്യയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 400 ലധികം ഇന്റർനെറ്റ് ബ്ലാക്കൗട്ടുകളാണ് നടന്നത്. ഓരോ ഷട്ട്ഡൗണിന്റെയും ശരാശരി നഷ്ടം മണിക്കൂറിന് 2 കോടി രൂപ. കഴിഞ്ഞ വർഷം മാത്രം 83 ഷട്ട്ഡൗണുകളാണ് സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി നടപ്പിലാക്കിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. എന്നാൽ ആ ഇന്ത്യയിൽ കഴിഞ്ഞ നാലു വർഷത്തിനിടെ 400 ലധികം ഇന്റർനെറ്റ് ബ്ലാക്കൗട്ടുകളാണ് നടന്നത്. ഓരോ ഷട്ട്ഡൗണിന്റെയും ശരാശരി നഷ്ടം മണിക്കൂറിന് 2 കോടി രൂപ. കഴിഞ്ഞ വർഷം മാത്രം 83 ഷട്ട്ഡൗണുകളാണ് സർക്കാരിന്റെ വിവിധ ആവശ്യങ്ങൾക്കായി നടപ്പിലാക്കിയത്. നഷ്ടം 20,500 കോടി രൂപയും. ഈ വർഷം ഇതുവരെയായി പത്തില്‍ കൂടുതൽ ഇന്റർനെറ്റ് റദ്ദാക്കലുകൾ നടന്നുകഴിഞ്ഞു. സർക്കാരിനെതിരെയായ പ്രക്ഷോഭങ്ങൾ അടിച്ചൊതുക്കാൻ ഡൽഹി ഉൾപ്പടെയുള്ള പ്രദേശങ്ങളിൽ കൂടുതൽ റദ്ദാക്കലുകൾ നടന്നേക്കുമെന്നാണ് കരുതുന്നത്.

 

ADVERTISEMENT

2021 വർഷം തുടങ്ങിയത് തന്നെ ഇന്റർനെറ്റ് ലോക്ക്ഡൗണുകളുമായാണ്. കഴിഞ്ഞ ഒരു മാസമായി നടക്കുന്ന കർഷകരുടെ പ്രതിഷേധത്തിന്റെ പേരിൽ ഹരിയാനയിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഉള്‍പ്പടെ ഏഴിൽ കൂടുതൽ ഇന്റർനെറ്റ് ഷട്ട്ഡൗണുകൾ രാജ്യം കണ്ടു കഴിഞ്ഞു. കർഷകരുടെ പ്രതിഷേധ സ്ഥലത്ത് സർക്കാർ ഇന്റർനെറ്റ് റദ്ദാക്കിയത് ലോകമെമ്പാടും ശ്രദ്ധ ആകർഷിച്ചിട്ടുണ്ട്.

 

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇന്റർനെറ്റ് ഷട്ട്ഡൗൺ ഇന്ത്യയിലാണ് റിപ്പോർട്ടുചെയ്‌തിരിക്കുന്നത്. ആർട്ടിക്കിൾ 370 ന്റെ പേരിൽ 2019 ഓഗസ്റ്റ് 4 നും 2020 മാർച്ച് 4 നും ഇടയിൽ 223 ദിവസത്തേക്ക് ജമ്മു കശ്മീരിൽ ഇന്റർനെറ്റ് നിരോധിച്ചു. ലോകത്തെ മറ്റേതൊരു ജനാധിപത്യ രാജ്യത്തേക്കാളും കൂടുതൽ തവണ ഇന്ത്യ ഇന്റർനെറ്റ് അടച്ചുപൂട്ടിയിട്ടുണ്ടെന്നാണ് ഫോബ്‌സ് റിപ്പോർട്ട് ചെയ്യുന്നത്. 

 

ADVERTISEMENT

ഇന്റർനെറ്റ് റദ്ദാക്കൽ കാരണം ജമ്മു കശ്മീരിലാണ് വൻ നഷ്ടം നേരിട്ടത്. രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ഹരിയാന, മഹാരാഷ്ട്ര എന്നിവയാണ് നഷ്ടം നേരിട്ട മറ്റു സംസ്ഥാനങ്ങൾ. അടുത്തൊന്നും ഇന്റര്‍നെറ്റ് വിലക്കാത്ത സംസ്ഥാനം കേരളമാണ്. നാലു വർഷത്തിനിടെ ഒരിക്കൽ പോലും കേരളത്തിൽ ഇന്റർനെറ്റ് വിലക്കേണ്ടി വന്നിട്ടില്ല. പല കേസുകളിലും ഷട്ട്ഡൗൺ ദിവസങ്ങളോളം നീണ്ടുനിൽക്കാറുണ്ട്. 2017 ൽ 21 ഷട്ട്ഡൗണുകളും 2018 ൽ അഞ്ച്, 2019 ൽ ആറ് ഷട്ട്ഡൗണുകളും മൂന്ന് ദിവസത്തിൽ കൂടുതൽ നീണ്ടുനിന്നതായിരുന്നു.

 

ടോപ്പ് 10 വിപിഎന്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ വര്‍ഷം ലോകത്ത് ഏറ്റവും കൂടുതല്‍ നേരം ഇന്റര്‍നെറ്റ് പ്രവര്‍ത്തന രഹിതമായത് ഇന്ത്യയിലാണ്. 8927 മണിക്കൂര്‍ നേരം. ഇതുവഴി 2020-ല്‍ രാജ്യത്തിന് 20,500 കോടിയുടെ നഷ്ടമാണുണ്ടായത്. 2020-ല്‍ 83 തവണയാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റ് റദ്ദാക്കിയത്. ഇത് മറ്റേത് രാജ്യത്തേക്കാളും കൂടുതലായിരുന്നു. ഈ വർഷവും ഇന്ത്യ തന്നെയാണ് ഇപ്പോള്‍ മുന്നിൽ. ലോകബാങ്ക്, ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍, സോഫ്റ്റ് വെയര്‍ ഫ്രീഡം ലോ സെന്റര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് നഷ്ടം കണക്കാക്കുന്നത്.

 

ADVERTISEMENT

അതെ, ലോകത്തിനു മുന്നിൽ ഇന്ന് ഇന്ത്യ അറിയപ്പെടുന്നത് ‘ഡിജിറ്റല്‍ ഇന്ത്യ’ എന്ന പേരിലല്ല, മറിച്ച് ലോകത്ത് ഏറ്റവുമധികം ഇന്റർനെറ്റ് നിരോധനം (ഷട്ട് ഡൗൺ) നടപ്പാക്കിയ രാജ്യമെന്ന നിലയ്ക്കാണ്. നുണ വാർത്തകളും വ്യാജപ്രചാരണങ്ങളുമായി ജനങ്ങളെ സ്വാധീനിക്കാൻ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി ശ്രമമുണ്ടാക്കുമ്പോൾ സമാധാനം സംരക്ഷിക്കാനും അക്രമങ്ങൾ തടയാനും വേറെന്തു വഴിയെന്നു കേന്ദ്രവും വിമർശകരോട് തിരിച്ചു ചോദിക്കുന്നു. ഇന്റർനെറ്റ് വിലക്കിന്മേൽ രാജ്യത്തു ചർച്ചകൾ ചൂടുപിടിക്കുകയാണ്...

 

ഇന്ത്യൻ നിയമങ്ങളിൽ ഇന്റർനെറ്റ് റദ്ദാക്കാനുള്ള വ്യവസ്ഥയും ഉൾപ്പെടുന്നു. ഒരു പ്രദേശത്തെ ഇന്റർനെറ്റ് ഉൾപ്പെടെയുള്ള ടെലികോം സേവനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ അനുവദിക്കുന്ന ‘ടെലികോം സേവനങ്ങളുടെ താൽക്കാലിക സസ്പെൻഷൻ (പബ്ലിക് എമർജൻസി അല്ലെങ്കിൽ പബ്ലിക് സേഫ്റ്റി) നിയമങ്ങൾ അനുവദിക്കുന്നുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ, പൊതു സുരക്ഷ മുൻനിർത്തി കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കോ, സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കോ ഇന്റർനെറ്റ് റദ്ദാക്കി ഉത്തരവ് പുറപ്പെടുവിക്കാം. എന്നാൽ, ഇതിനെല്ലാം നിരവധി നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. എന്നാൽ, അതൊന്നും പാലിക്കാതെയാണ് പലപ്പോഴും റദ്ദാക്കലുകൾ നടക്കുന്നത്.

 

2020-ല്‍ ആഗോളതലത്തിൽ 27,165 മണിക്കൂര്‍ ആണ് ഇന്റര്‍നെറ്റ് തടസം നേരിട്ടത്. ഇത് കാരണം 401 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. ഇതില്‍ ഏകദേശം മുക്കാല്‍ പങ്കും ഇന്ത്യയില്‍ നിന്നുള്ളതായിരുന്നു എന്നതാണ് വസ്തുത. ബെലാറസ്, യെമെന്‍, മ്യാന്‍മര്‍, അസര്‍ ബായ്ജാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്റർനെറ്റ് റദ്ദാക്കുന്നതിൽ ഇന്ത്യയ്ക്ക് പിന്നിലുള്ള രാജ്യങ്ങൾ. 

 

English Summary: More than 400 internet lockdowns in last 4 years in India; average cost of each shutdown Rs 2 crore per hour