ചെറുപ്പം മുതൽ തിരക്കിന്റെ വഴിയിലാണു ഹൈബി ഈഡൻ. മസിലൊന്നും വേണ്ട, ആരോഗ്യം മതി എന്നതാണ് എറണാകുളത്തിന്റെ എംപിയുടെ ലളിതമായ കാഴ്ചപ്പാട്
ക്രിക്കറ്റും ഫുട്ബോളും ഇഷ്ടമായിരുന്നു. ഒഴിവുനേരങ്ങളിൽ വിയർപ്പൊഴുക്കിത്തന്നെ കളിക്കുമായിരുന്നു. ശാരീകക്ഷമത എന്നതിനപ്പുറം വിനോദമായിരുന്നു, ഹരമായിരുന്നു സ്പോർട്സ്
പൊതുപ്രവർത്തനത്തിൽ തുടങ്ങിയ നടപ്പു പിന്നെ ജീവിതശൈലിയുടെ ഭാഗമായി. നിയമസഭയിലേക്കു മത്സരിച്ചപ്പോൾ നടപ്പൊരു ആയുധം തന്നെയാക്കി
എംപി ആയതിനുശേഷമാണു സൈക്ലിങ് ആവേശമായത്. ജനപ്രതിനിധിയെന്ന നിലയ്ക്കു നഗരക്കാഴ്ചകൾ അന്യമാകുന്നു എന്ന ആശങ്കയിൽനിന്നാണു സൈക്കിൾ സവാരിയിലേക്കു തിരിഞ്ഞത്
ഇപ്പോൾ രാത്രി സൈക്കിൾ സവാരിയുണ്ട്, രാവിലെ ഭാര്യാസമേതം നടപ്പുമുണ്ട്
ചോറ് അധികമില്ല. മാട്ടിറച്ചിയും ആട്ടിറച്ചിയും കഴിക്കും. നീണ്ട ഇടവേളകളുണ്ടാകുമെന്നുമാത്രം. വറുത്തതും പൊരിച്ചതും ഇഷ്ടമാണ്. കഴിക്കുന്നുണ്ടെങ്കിലും ‘ചെക്ക്’ വയ്ക്കാറുണ്ട്
ചില വിഭവങ്ങൾക്കു നിർബന്ധമായും ‘വർക്കൗട്ട് ബദൽ’ പ്രാവർത്തികമാക്കി. മീനും സാലഡും പച്ചക്കറികളും ധാരാളം കഴിക്കുന്നുണ്ട്
രാവിലെ ഒന്നര ലീറ്ററെങ്കിലും വെള്ളം കുടിക്കും. ഒരു ചെറുനാരങ്ങയുടെ നീരു ചേർത്ത് വലിയ ഗ്ലാസ് ചൂടുവെള്ളവും കുടിക്കും. ചായയും കാപ്പിയും മധുരം ചേർക്കാതെയാണ്.