നവകേരള സദസ്സിന്റെ, ജില്ലയിലെ അവസാന വേദിയായ വൈക്കം ബീച്ചിലേക്ക് ഇന്നലെ രാവിലെ മുതൽ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ആയിരങ്ങളാണ് നിവേദനങ്ങളുമായി എത്തിയത്.
പ്രത്യേകം തയാറാക്കിയ കൗണ്ടറുകളിൽ രാവിലെ 11 മുതൽ പരാതികൾ സ്വീകരിച്ചു തുടങ്ങി.
25 കൗണ്ടറാണ് ഒരുക്കിയിരുന്നത്. പരാതി നൽകാൻ എത്തുന്നവർക്ക് നിർദേശങ്ങളും ടോക്കണും നൽകാൻ പ്രത്യേക ഹെൽപ് ഡസ്‌ക്കും പ്രവർത്തിച്ചു.
ഗാന്ധിജി വന്നിറങ്ങിയ വൈക്കം ബോട്ട് ജെട്ടിയുടെ പശ്ചാത്തലത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെയും പി.കൃഷ്ണപിള്ളയുടെയും ഛായാചിത്രം അടങ്ങുന്ന ഫോട്ടോ സി.കെ.ആശ എംഎൽഎ മുഖ്യമന്ത്രിക്ക് നൽകി.
മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേദിയിൽ പൂച്ചെണ്ടും പുസ്തകങ്ങളും നൽകി സ്വീകരിച്ചു.
നവകേരള സദസ്സിേക്കുള്ള പ്രതിഷേധം തടയാൻ ശ്രമിക്കുന്ന പൊലീസ്.